FLASH NEWS

Thursday, November 10, 2011

കാലിക്കറ്റ്‌ സര്‍വകലാശാല യൂത്ത്‌ലീഗിന്‌ തീറെഴുതി കൊടുത്തതല്ല- വി.ശശികുമാര്‍....

യൂത്ത്‌ലീഗിന്‌ തീറെഴുതി കൊടുത്തതല്ല കാലിക്കറ്റ്‌ സര്‍വകലാശാലയും മലപ്പുറം ജില്ലയുമെന്നു മുന്‍ എം.എല്‍.എ. വി. ശശികുമാര്‍. കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ഇടതുപക്ഷ അനുകൂല ജീവനക്കാര്‍ നടത്തിവരുന്ന സമരം മലബാറിന്റെ ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ഇതു നേരിടുമെന്നുമുള്ള യൂത്ത്‌ലീഗിന്റെ പ്രസ്‌താവനക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയില്‍ നടന്നു വരുന്ന ഇടതുപക്ഷ ജീവനക്കാരുടെ നിരാഹാരസമരത്തിന്‌ അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചു. പാതയോരത്തെ പൊതുയോഗം നിരോധിച്ചിട്ടില്ല. എന്നാല്‍ ഇതു നിയന്ത്രണ വിധേയമാക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. നാടിനും ജനങ്ങള്‍ക്കും പൗരാവകാശത്തിനായി ശബ്‌ദിക്കുന്നവരെ പ്രതികാര ബുദ്ധിയോടെ ശിക്ഷിക്കുന്നതു നീതീകരിക്കാനാവില്ലെന്നും അത്‌ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്‌ഥാന സങ്കല്‍പങ്ങളെ ദോഷകരാമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ നടന്നു വരുന്ന ഇടതുപക്ഷ സംഘടനകളുടെ സമരത്തിന്‌ ജില്ലയിലെ നാല്‍പതിനായിരം തൊഴിലാളികളുടെ പിന്തുണ നല്‍കുമെന്നും ശശികുമാര്‍ പറഞ്ഞു. ജീവനക്കാരുടെ പ്രൊബേഷനും പ്രൊമേഷനും കോടതി വിധി അനുസരിച്ചായിരിക്കും എന്ന തീരുമാനത്തിന്‌ വിധേയമായി കേരളത്തിലെ മറ്റു സര്‍വകലാശാലകളില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും അതുപ്രകാരം ഇവിടെയും അതാകാമെന്നും അദ്ദേഹം പറഞ്ഞു. ടി. ഭാസ്‌ക്കരന്‍, പി. അശോകന്‍, കെ.ജെ. ചെല്ലപ്പന്‍, സ്‌റ്റാന്‍ലിന്‍, കായമ്പടം വേലായുധന്‍, പി. ഒമര്‍, എസ്‌. സദാനന്ദന്‍ പ്രസംഗിച്ചു...

No comments:

Post a Comment