FLASH NEWS

Thursday, November 10, 2011

ജില്ലയില്‍ ബാലപീഡനം വര്‍ധിക്കുന്നു....

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ ഈ വര്‍ഷം ബാലപീഡനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന് കീഴിലെ മലപ്പുറത്തെ ചൈല്‍ഡ് ലൈനിന്‍െറ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
2011 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രതിമാസ റിപ്പോര്‍ട്ട് ഇക്കാര്യം ശരിവെക്കുന്നു. ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന പ്രവണത വര്‍ധിക്കുകയാണ്. മിക്ക കേസുകളിലും അയല്‍വാസികളും അടുത്ത ബന്ധുക്കളുമാണ് പ്രതിപ്പട്ടികയിലെന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. വിദ്യാലയങ്ങളിലും ഇത്തരം പ്രവണതയുണ്ട്. മാതാപിതാക്കളുടെ അജ്ഞതയാണ് ആണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം വര്‍ധിക്കാന്‍ കാരണം. മാതാക്കളെ വിവരം അറിയിക്കുമ്പോള്‍ കുട്ടികളെ അവിശ്വസിക്കുകയാണ് ചെയ്യുന്നത്-കൗണ്‍സലിങ് വിദഗ്ധര്‍ പറയുന്നു.
ശാരീരിക-ലൈംഗികാതിക്രമങ്ങള്‍ക്ക് പുറമെ മാനസിക പീഡനവും പീഡനത്തിന്‍െറ പരിധിയില്‍ വരും. ഓരോ മാസവും ചൈല്‍ഡ്ലൈനില്‍ ബന്ധപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഇത് 1400നും 2000നുമിടയിലാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ജനുവരിയില്‍ 16 കേസുകളും ഫെബ്രുവരിയില്‍ 12 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് പത്ത്, ഏപ്രില്‍ 12, മെയ് അഞ്ച്, ജൂണ്‍ 24, ജൂലൈ 16, ആഗസ്റ്റ് ആറ്, സെപ്റ്റംബര്‍ അഞ്ച് എന്നിങ്ങനെയാണ് ഓരോ മാസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍

No comments:

Post a Comment