FLASH NEWS

Sunday, March 18, 2012

ഏഷ്യാ കപ്പില്‍ പാകിസ്‌താനെതിരേ ഇന്ത്യക്ക്‌ ആറുവിക്കറ്റ്‌ വിജയം....


റണ്‍മല കാണുമ്പോള്‍ ആവേശം ഇരട്ടിക്കുന്ന വിരാട്‌ കോഹ്ലി എന്ന യുവതാരത്തിന്റെ പോരാട്ട വീര്യം ഇത്തവണ അനുഭവിച്ചത്‌ പാക്‌ ബൗളര്‍മാര്‍. കോഹ്ലിക്ക്‌ മറുപടി പറയാന്‍ പാക്‌നിരയില്‍ ബൗളര്‍മാരില്ലാതെ വന്നതോടെ അപരാജിതമായ കൂറ്റന്‍ സെഞ്ചുറിയുമായി കോഹ്ലി (183)ഇന്ത്യയെ മറ്റൊരു തിളക്കമാര്‍ന്ന വിജയത്തിലേക്കു നയിച്ചു. ഓസ്‌ട്രേലിയയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടത്തിയ കടന്നാക്രമണത്തിന്റെ തുടര്‍ച്ച ഏഷ്യാകപ്പ്‌ ക്രിക്കറ്റില്‍ കോഹ്ലി പാകിസ്‌താനെതിരേ പുറത്തെടുക്കുകയായിരുന്നു. വിജയത്തോടെ ഇന്ത്യ ഫൈനലിലെത്താനുള്ള സാധ്യത നിലനിര്‍ത്തി.

സ്‌കോര്‍: പാകിസ്‌താന്‍ ആറിന്‌ 329. ഇന്ത്യ 47.5 ഓവറില്‍ നാലിന്‌ 330.

പാകിസ്‌താന്‍ മുന്നോട്ടുവച്ച 330 എന്ന വിജയലക്ഷ്യം മറികടക്കുന്നതിനിടെ ഇന്ത്യക്കു നഷ്‌ടമായത്‌ വെറും നാലുവിക്കറ്റ്‌. സച്ചിന്‍ തെണ്ടുല്‍ക്കറുടേയും രോഹിത്‌ ശര്‍മയുടേയും തകര്‍പ്പന്‍ ബാറ്റിംഗും ഇന്ത്യന്‍ വിജയ ഗാഥയ്‌ക്ക് അകമ്പടിയായി.

ഓപ്പണര്‍മാരുടെ സെഞ്ചുറിയിലൂടെ കൂറ്റന്‍ സ്‌കോര്‍ കുറിച്ച പാകിസ്‌താനെ നേരിടാന്‍ ക്രീസിലിറങ്ങിയ ഇന്ത്യക്ക്‌ ഒരു റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ റണ്ണൊന്നുമെടുക്കാത്ത ഗൗതം ഗംഭീറിനെ നഷ്‌ടമായി. തുടര്‍ന്ന്‌ സച്ചിനു കൂട്ടായി കോഹ്ലി എത്തിയതോടെ ഇന്ത്യ പതുക്കെ പിടിമുറുക്കി. തകര്‍പ്പന്‍ ഫോമിലായിരുന്നു സച്ചിന്‍. 52 റണ്‍സെടുത്ത്‌ സച്ചിന്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 133. സച്ചിന്റെ ഇന്നിംഗ്‌ിസല്‍ അഞ്ചു ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നു. പിന്നീട്‌ എത്തിയ രോഹിത്‌ ശര്‍മയും (68) മികച്ച ബാറ്റിംഗ്‌ കാഴ്‌ചവച്ചു. 98 പന്തില്‍ 11 ഫോറുകളുടെ അകമ്പടിയോടെ ഇതിനിടെ കോഹ്ലി സെഞ്ചുറി പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറു കടന്നതിനുശേഷമാണ്‌ ശര്‍മ പുറത്താകുന്നത്‌. ശര്‍മ പുറത്തായി അധികം വൈകും മുമമ്പാ കോഹ്ലിയും വീണെങ്കിലും സിക്‌സും ഫോറുകളുമായി റെയ്‌ന ഇന്ത്യയെ വിജയതീരത്തെത്തിച്ചൂ. സ്‌കോര്‍ 318ല്‍ എത്തിയ ശേഷമാണ്‌ കോഹ്ലി ഉമര്‍ ഗുലിന്റെ പന്തില്‍ ഹഫീസ്‌ പിടിച്ച്‌ പുറത്തായത്‌. കോഹ്ലിയുടെ ഇന്നിഗംസില്‍ 22 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നു. 12 റണ്‍സേടെ റെയ്‌നയും നാലു റണ്‍സോടെ ക്യാപറ്റന്‍ ധോണിയും പുറത്താകാതെ നിന്നു.

ഇന്ത്യാ -പാക്‌ ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന മത്സരത്തില്‍ പാകിസ്‌താനാണ്‌ ടോസ്‌ ലഭിച്ചത്‌. ക്യാപറ്റന്റെ തീരുമാനത്തെ ന്യാായീകരിച്ച ഓപ്പണര്‍ പാകിസ്‌താന്റെ തുടക്കം അത്യുജ്‌ജ്വലമാക്കി. മുഹമ്മദ്‌ ഹഫീസും (105) നാസിം ജാംഷെഡും (112) ചേര്‍ന്ന ഒപ്പണിംഗ്‌ സഖ്യം ആറു റണ്‍സിലധികം റണ്‍റേറ്റില്‍ നേടിയത്‌ 224 റണ്‍സ്‌. അശ്വിന്‍ എറിഞ്ഞ 36-ാം ഓവറിലെ അഞ്ചാംപന്തില്‍ ഇര്‍ഫാന്‍ പഠാന്‌ പിടികൊടുത്ത്‌ നസീര്‍ മടങ്ങുമ്പോള്‍ രണ്ട്‌ ഓപ്പണര്‍മാരും സെഞ്ചുറി കുറിച്ചിരുന്നു. ഹഫീസിനെ അശോക്‌ ദിന്‍ഡ്‌ എല്‍.ബി.ഡബ്യൂവില്‍ കുടുക്കി. ഓപ്പണര്‍ പുറത്തായിട്ടും പാക്‌ ആക്രമണത്തിനു കുറവുണ്ടായില്ല.

24 പന്തില്‍ 28 റണ്‍ശസടുത്ത ഉമര്‍ അക്‌മലും വെറും 34 പന്തില്‍നിന്ന്‌ 52 റണ്‍സെടുത്ത ക്യാപ്‌ടന്‍ മിസ്‌ബാ ഉള്‍ഹഖും ഇന്ത്യന്‍ ബൗളര്‍മാരെ പരീക്ഷിച്ചു. ഇവര്‍ രണ്ടും പുറത്താലയതിനുളേശഷമാണ്‌ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്‌ പാക്‌ റണ്‍ ഒഴുക്കിനെ അല്‍പമെങ്കിലും നിയന്ത്രിക്കാന്‍ കഴിഞ്ഞത്‌. പിന്നീട്‌ വന്നവര്‍ക്ക്‌ കാര്യമായ സഗഭാവന നലകാന്‍ കഴിഞ്ഞില്ല. കരിയറില്‍ ഏളായിരം റണ്‍സ്‌ തികച്ചെങ്കിലും മുന്‍ ക്യാപ്‌ടന്‍ ഷാഹിദ്‌ അഫ്രീദിക്ക്‌ തിളങ്ങാന്‍ കഴിഞ്ഞില്ല.

ഇന്ത്യന്‍ ബൗളര്‍മാരില്‍ എട്ടോവറില്‍ 47 റണ്‍സ്‌ വിട്ടുകൊടുത്ത്‌ രണ്ടുവിക്കറ്റ്‌ വീഴ്‌ത്തിയ അശോക്‌ ദിന്‍ഡയും പമത്താവറില്‍ 56 റണ്‍സിന്‌ ഒരുവിക്കറ്റ്‌ വീഴ്‌ത്തിയ അവെിനുമാണ്‌ ഭേദപ്പെട്ട്‌ പ്രകടനം കാഴ്‌ചവച്ചത്‌. മറ്റു ബൗളര്‍മാരെല്ലാം പാക്‌ ബാറ്റ്‌സമാന്‍മാരുടെ മാരക പ്രഹരത്തിനിരയായി. യൂസഫ്‌ പത്താനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ്‌ കളത്തിലിറങ്ങിയത്‌. ....

ദി റിയല്‍ ഡോണ്‍ ....

രാജ്യത്തിന്റെ വിജയത്തേക്കാള്‍ വലുതാണോ ഒരു വ്യക്തിയുടെ സെഞ്ച്വറി?യ്ത്തയ്ത്ത ഒരു വര്‍ഷമായി ഓരോ ഏകദിനം വരുമ്പോഴും ടെസ്റ്റു വരുമ്പോഴും ലോകകപ്പു വരുമ്പോഴും ഈ വിജയം സച്ചിനു വേണ്ടിയാണെന്ന് ആണയിടുന്ന ഇന്ത്യന്‍ കളിക്കാരെ പരിഹസിച്ചുകൊണ്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ചോദിച്ചത്രെ.

അവര്‍ക്കങ്ങനെയേ ചോദിക്കാന്‍ കഴിയൂ. ഒരു വ്യക്തി മഹാപ്രസ്ഥാനമായി മാറുന്നതെങ്ങനെയെന്നു മനസ്സിലാക്കാന്‍ ഓസ്‌ട്രേലിയന്‍ സംസ്‌കാരത്തിനു കഴിയില്ല. ആ സംസ്‌കാരത്തില്‍ വൈകാരികതയുടെ വേരോട്ടമില്ല. മറ്റൊരാളുടെ നേട്ടത്തെ സ്വന്തം നേട്ടമായി കാണാനുള്ള ആത്മചൈതന്യവും അവര്‍ക്കില്ല.

നമുക്ക് അമിതാഭ് ബച്ചന്‍ വെറുമൊരു സിനിമാ താരമല്ലെന്ന് യൂറോപ്യന്‍മാര്‍ക്കറിയില്ല. സച്ചിന്‍ വെറുമൊരു ക്രിക്കറ്റ് താരമല്ലെന്നുമറിയില്ല. ബച്ചനും സച്ചിനുമൊക്കെ ഭാരതീയന്റെ സ്വകാര്യാഹങ്കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് അരങ്ങൊഴിയാറായി നില്‍ക്കുന്ന സച്ചിന്റെ നൂറാം സെഞ്ച്വറിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ഇന്ത്യക്കാര്‍ മുഴുവനും രാജ്യത്തിന്റെ വിജയത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നത്.


വിരക്തി ഒരുതരത്തിലും ബാധിക്കാതെ ഇത്രയും ദീര്‍ഘകാലം ഒരേ ജോലിയില്‍ വ്യാപൃതനാവുക എന്നത് വെല്ലുവിളിയാണ്.
ഇതോടൊപ്പം പ്രതീക്ഷാഭാരമെന്ന അധികച്ചുമതലയും. ഈ രണ്ടു ഘടകങ്ങളും തന്റെ പ്രകടന സ്ഥിരതയെ ബാധിക്കാതെ കൊണ്ടു നടക്കാനാവുന്നു എന്നത് സച്ചിന്റെ അപാരമായ മാനസിക നിയന്ത്രണത്തിന്റെ മികവായി കാണണം. രണ്ടു ദശാബ്ദത്തിലേറെയായി ജീവിതത്തിന്റെ എണ്‍പതു ശതമാനമെങ്കിലും പരിശീലനത്തിനും പ്രകടനങ്ങള്‍ക്കും വേണ്ടി മാറ്റിവെക്കേണ്ടി വന്നിട്ടും ആസ്വാദ്യത ചോര്‍ന്നുപോകാതെ തൊഴിലെടുക്കുന്നത് ഏതു മേഖലയിലെ ഉദ്യോഗസ്ഥനും മാതൃകയാണ്.

താരപദവിക്കപ്പുറമുള്ള ദിവ്യപദവി വരെ ജനങ്ങള്‍ കല്പിച്ചു നല്‍കിയിട്ടും രണ്ടു കാലും ഭൂമിയിലുറപ്പിച്ചുനിന്നുകൊണ്ട് സാധാരണ മനുഷ്യനായി ജീവിക്കാന്‍ സാധിക്കുന്നു എന്നതിലും സച്ചിന്‍ മാതൃകയാണ്. ദോഷൈകദൃക്കുകളുടെ ബാഹുല്യമുള്ള ഇന്ത്യന്‍ സമൂഹത്തില്‍ ശ്രദ്ധേയരെ തേജോവധം ചെയ്യുന്നതില്‍ ആനന്ദംകൊള്ളുന്ന വ്യാപാര മാധ്യമ സംഘങ്ങളുള്ള ഇന്ത്യയില്‍ അല്പംപോലും ആക്രമിക്കപ്പെടാതെ ജീവിക്കാനാവുന്നതിലും സച്ചിന്‍ അഭിനന്ദനീയനാണ്. ഇന്ത്യന്‍ കായികരംഗത്ത് ക്രെഡിബിലിറ്റിയുടെ മൂര്‍ത്തീഭാവമായാണ് സച്ചിന്‍ നിലകൊള്ളുന്നത്. കോഴ വിവാദത്തില്‍നിന്നും ഐ.സി.എല്‍. ഭീഷണിയില്‍നിന്നുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിനെ ഉലയാതെ പിടിച്ചുനിര്‍ത്തിയത് സച്ചിന്റെ വ്യക്തിപ്രഭാവമാണ്.

ബാറ്റിങ്ങിന്റെ മേഖലയില്‍ വന്നാല്‍ ഇത്രയും നിരീക്ഷണപാടവവും ഫ്ലെക്‌സിബിലിറ്റിയുമുള്ള ഒരു ബാറ്റ്‌സ്മാന്‍ ക്രിക്കറ്റ് ചരിത്രത്തിലുണ്ടായിട്ടില്ല. ഒരു പിച്ചിന്റെയും സാഹചര്യത്തിന്റെയും അവസ്ഥ ഏറ്റവും വേഗത്തില്‍ അപഗ്രഥിക്കാനും അതിനനുസൃതമായി എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യണ്ട എന്നു പ്ലാന്‍ ചെയ്യാനുമുള്ള പാടവമാണ് സച്ചിന്റെ പ്രകടന സ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഒരു ബ്ലോക്ക് അടിക്കുന്നതിനേക്കാള്‍ ഒരു സ്‌ട്രോക്ക് പ്രയോഗിക്കേണ്ട എന്നു തീരുമാനിക്കാനുള്ള കഴിവാണ് ഒരു ബാറ്റ്‌സ്മാന്റെ മികവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉന്നത നിലവാരമുള്ള ഏതൊരു ബാറ്റ്‌സ്മാനും ഏതാണ്ടെല്ലാ സ്‌ട്രോക്കുകളും അടിക്കാന്‍ പരിശീലിച്ചിട്ടുണ്ടാവും. അസ്ഥാനത്തും അനവസരത്തിലും പ്രയോഗിക്കപ്പെടുന്ന സ്‌ട്രോക്കുകളാണല്ലോ ബാറ്റ്‌സ്മാന്റെ കുഴി തോണ്ടുന്നത്. മിക്ക ബാറ്റ്‌സ്മാന്മാരും (ടെസ്റ്റ് തലത്തിലായിക്കോട്ടെ, ക്ലബ് തലത്തിലായിക്കോട്ടെ) ഔട്ടായി കഴിയുമ്പോള്‍ ആ സ്‌ട്രോക്ക് കളിക്കേണ്ടിയിരുന്നില്ല എന്നു മനസ്സിലാക്കുന്നവരാണ്. എന്നാല്‍, ഈ കുഴികള്‍ മുന്‍കൂട്ടിക്കണ്ട് അവയെ ഒഴിവാക്കാനുള്ള ഔചിത്യം സച്ചിനു വേണ്ടുവോളമുണ്ട്. ഉദാഹരണത്തിന് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ബാക്ക് ഫൂട്ടിലെ പുള്ളും ഹുക്കും സമൃദ്ധമായി കളിച്ചിരുന്ന സച്ചിന്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കുമ്പോള്‍ ഒരു ഫ്രണ്ട്ഫൂട്ട് പ്ലെയറായി മാറുന്നു. മേല്പറഞ്ഞ സ്‌ട്രോക്കുകളൊക്കെ അപ്രത്യക്ഷമാവുന്നു. ഏകദിന പരമ്പരയില്‍ ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തുകളെ ഒഴിഞ്ഞ സ്ലിപ്പിലൂടെ ഗതിതിരിച്ചുവിടുന്ന സച്ചിന്‍ നാലുദിവസം കഴിഞ്ഞു നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇതേ പന്തുകളെ ബാറ്റുയര്‍ത്തിപ്പിടിച്ച് അവഗണിച്ചുവിടുന്നു. ഏകദിന മത്സരങ്ങള്‍ ബാറ്റ്‌സ്മാന്‍മാരെയും ഉദാഹരിച്ചുകൊണ്ടു പറയുമ്പോള്‍ ഇത് സച്ചിനു ബാധകമല്ല എന്നു പറയേണ്ടി വരുന്നു. ഇതാണ് ഞാനുദ്ദേശിച്ച ഫ്ലെക്‌സിബിലിറ്റി.

അപാരമായ ബോഡി ബാലന്‍സിനും ചടുലമായ പാദചലനത്തിനും തികഞ്ഞ സാങ്കേതികത്തികവിനും അപ്പുറം അചഞ്ചലമായ മനസ്സാന്നിധ്യംതന്നെയാണ് സച്ചിനെ ഏറെ വ്യത്യസ്തനാക്കുന്നത്.

ടെസ്റ്റ് മത്സരങ്ങളുടെയും നിശ്ചിത ഓവര്‍ മത്സരങ്ങളുടെയും സാധ്യതകളെ അപഗ്രഥിച്ചുള്ള സച്ചിന് എല്ലാ ബാറ്റിങ് ഔന്നത്യങ്ങളും പ്രാപ്യമാണ്. ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്കു വളരുന്ന ഈ ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസഡറെ നമുക്ക് നമിക്കാം.
പി. ബാലചന്ദ്രന്‍ (madhayamam)

സച്ചിന്റെ സെഞ്ച്വറികള്‍

1990

119* ഇംഗ്ലണ്ട്

1992

148* ഓസ്‌ട്രേലിയ
114 ഓസ്‌ട്രേലിയ
111 ദക്ഷിണാഫ്രിക്ക

1993

165 ഇംഗ്ലണ്ട്
104* ശ്രീലങ്ക

1994

142 ശ്രീലങ്ക
110 ഓസ്‌ട്രേലിയ
115 ന്യൂസീലന്‍ഡ്
105 വെസ്റ്റിന്‍ഡീസ്
179 വെസ്റ്റിന്‍ഡീസ്

1995

112* ശ്രീലങ്ക

1996

127* കെനിയ
137 ശ്രീലങ്ക
100 പാകിസ്താന്‍
118 പാകിസ്താന്‍
122 ഇംഗ്ലണ്ട്
177 ഇംഗ്ലണ്ട്
110 ശ്രീലങ്ക
114 ദക്ഷിണാഫ്രിക്ക

1997

169 ദക്ഷിണാഫ്രിക്ക
104 സിംബാബ്‌വെ
117 ന്യൂസീലന്‍ഡ്
143 ശ്രീലങ്ക
139 ശ്രീലങ്ക
148 ശ്രീലങ്ക

1998

155* ഓസ്‌ട്രേലിയ
177 ഓസ്‌ട്രേലിയ
100 ഓസ്‌ട്രേലിയ
143 ഓസ്‌ട്രേലിയ
134 ഓസ്‌ട്രേലിയ
100* കെനിയ
128 ശ്രീലങ്ക
127* സിംബാബ്‌വെ
141 ഓസ്‌ട്രേലിയ
118* സിംബാബ്‌വെ
124* സിംബാബ്‌വെ
113 ന്യൂസീലന്‍ഡ്

1999

136 പാകിസ്താന്‍
124* ശ്രീലങ്ക
140* കെനിയ
120 ശ്രീലങ്ക
126* ന്യൂസീലന്‍ഡ്
217 ന്യൂസീലന്‍ഡ്
186* ന്യൂസീലന്‍ഡ്
116 ഓസ്‌ട്രേലിയ

2000

122 ദക്ഷിണാഫ്രിക്ക
101 ശ്രീലങ്ക
122 സിംബാബ്‌വെ
201* സിംബാബ്‌വെ
146 സിംബാബ്‌വെ

2001

126 ഓസ്‌ട്രേലിയ
139 ഓസ്‌ട്രേലിയ
122* വെസ്റ്റിന്‍ഡീസ്
101 ദക്ഷിണാഫ്രിക്ക
146 കെനിയ
155 ദക്ഷിണാഫ്രിക്ക
103 ഇംഗ്ലണ്ട്

2002

176 സിംബാബ്‌വെ
117 വെസ്റ്റിന്‍ഡീസ്
105* ഇംഗ്ലണ്ട്
113 ശ്രീലങ്ക
193 ഇംഗ്ലണ്ട്
176 വെസ്റ്റിന്‍ഡീസ്

2003

152 നമീബിയ
100 ഓസ്‌ട്രേലിയ
102 ന്യൂസീലന്‍ഡ്

2004

241* ഓസ്‌ട്രേലിയ
141 പാകിസ്താന്‍
194* പാകിസ്താന്‍
248* ബംഗ്ലാദേശ്

2005

123 പാകിസ്താന്‍
109 ശ്രീലങ്ക

2006

100 പാകിസ്താന്‍
141* വെസ്റ്റിന്‍ഡീസ്

2007

100* വെസ്റ്റിന്‍ഡീസ്
101 ബംഗ്ലാദേശ്
122* ബംഗ്ലാദേശ്

2008

154* ഓസ്‌ട്രേലിയ
153 ഓസ്‌ട്രേലിയ
117* ഓസ്‌ട്രേലിയ
109 ഓസ്‌ട്രേലിയ
103* ഇംഗ്ലണ്ട്

2009

163* ന്യൂസീലന്‍ഡ്
160 ന്യൂസീലന്‍ഡ്
138 ശ്രീലങ്ക
175 ഓസ്‌ട്രേലിയ
100* ശ്രീലങ്ക

2010

105* ബംഗ്ലാദേശ്
143 ബംഗ്ലാദേശ്
100 ദക്ഷിണാഫ്രിക്ക
106 ദക്ഷിണാഫ്രിക്ക
200* ദക്ഷിണാഫ്രിക്ക
203 ശ്രീലങ്ക
214 ഓസ്‌ട്രേലിയ
111* ദക്ഷിണാഫ്രിക്ക

2011

146 ദക്ഷിണാഫ്രിക്ക
120 ഇംഗ്ലണ്ട്
111 ദക്ഷിണാഫ്രിക്ക

2012

114 ബംഗ്ലാദേശ്

ഇന്ത്യ പാകിസ്‌താന്‍ മത്സരം ഇന്ന്‌: ധാക്കയില്‍ ഇന്ന്‌ ..

ഏഷ്യാ കപ്പ്‌ ക്രിക്കറ്റില്‍ ഇന്ന്‌ നിര്‍ണായകമായ ഇന്ത്യ-പാകിസ്‌താന്‍ പോരാട്ടം. ഉച്ചയ്‌ക്ക് 1.30 മുതല്‍ നടക്കുന്ന മത്സരം നിയോ ക്രിക്കറ്റും ദൂരദര്‍ശനും തത്സമയം സംപ്രേഷണം ചെയ്യും. പരമ്പരാഗത വൈരികളായതിനാല്‍ മിര്‍പുരിലെ ഷേരെ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തിലെ മത്സരം യുദ്ധസമാനമായാണ്‌ ആരാധകര്‍ വീക്ഷിക്കുക.

ഏഷ്യാ കപ്പ്‌ ഫൈനലിനെക്കാള്‍ പ്രാധാന്യമാണ്‌ നിരൂപകര്‍ ഇന്നത്തെ മത്സരത്തിനു നല്‍കുന്നത്‌. ബംഗ്ലാദേശിനെതിരേ നടന്ന മത്സരത്തില്‍ അഞ്ചു വിക്കറ്റിനു തോറ്റതോടെയാണ്‌ ഇന്ത്യക്ക്‌ ഇന്നത്തെ മത്സരം നിര്‍ണായകമായത്‌. ഇന്നു ജയിച്ചാല്‍ ഇന്ത്യക്കു പാകിസ്‌താനെതിരേ ഫൈനല്‍ കളിക്കാം.

ഇന്ത്യ ജയിക്കുന്നതോടെ ശ്രീലങ്കയുടെ സാധ്യത അടയും. തോറ്റാല്‍ ഇന്ത്യക്കു ഫൈനലില്‍ കടക്കാന്‍ ബംഗ്ലാദേശിന്റെയും ശ്രീലങ്കയുടെയും കാരുണ്യം വേണ്ടിവരും. ലങ്ക അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ റണ്‍റേറ്റിലൂടെയാകും ഫൈനലിസ്‌റ്റിനെ തെരഞ്ഞെടുക്കുക.

ബംഗ്ലാദേശിനെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും നടന്ന രണ്ടുകളികളും ജയിച്ച്‌ ഒന്‍പതു പോയിന്റുമായി പാകിസ്‌താന്‍ നേരത്തെ ഫൈനലില്‍ സ്‌ഥാനം പിടിച്ചു. സമ്മര്‍ദമില്ലാതെ കളിക്കാനാകുമെന്നതു പാകിസ്‌താനു നേട്ടമാണ്‌.

കരിയറിലെ നൂറാം സെഞ്ചുറി തോറ്റ മത്സരത്തിലായെന്ന പോരായ്‌മ നികത്താന്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാനുള്ള ശ്രമത്തിലാണു സച്ചിന്‍ തെണ്ടുല്‍ക്കര്‍. നൂറാം സെഞ്ചുറിയുടെ സമ്മര്‍ദം മാറിയ സച്ചിന്‍ ഇനി 'സ്വതന്ത്രനായി' ബാറ്റു വീശുമെന്നു കരുതാം. ഇന്നത്തെ മത്സരം സച്ചിനും പാക്‌ ഓഫ്‌ സ്‌പിന്നര്‍ സയദ്‌ അജ്‌മലും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നു പ്രവചിക്കുന്നവരും നിരവധി.

കഴിഞ്ഞ തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ അജ്‌മല്‍ ദൂസര ഉപയോഗിച്ച്‌ മാസ്‌റ്റര്‍ ബ്ലാസ്‌റ്ററെ വീഴ്‌ത്തിയിരുന്നു. ഇത്തവണ 'തീസര'യെന്ന ആയുധവുമായാണ്‌ അജ്‌മല്‍ സച്ചിനെ നേരിടുക. മൊഹാലിയില്‍ നടന്ന കഴിഞ്ഞ ലോകകപ്പ്‌ സെമി ഫൈനലിനു ശേഷം ആദ്യമായാണ്‌ ഇന്ത്യയും പാകിസ്‌താനും തമ്മില്‍ കളിക്കുന്നത്‌. രണ്ടുടീമുകളുടെയും സമീപകാല പ്രകടനം ആശാവഹമല്ല. ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പര (4-0) യില്‍ പാകിസ്‌താന്‍ പരാജയമായിരുന്നു.

ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ബാങ്ക്‌ സീരീസില്‍ കിരീടം നിലനിര്‍ത്താനാകാതെ ഇന്ത്യ മടങ്ങുകയായിരുന്നു. ലോകകപ്പ്‌ സെമി ഫൈനലില്‍ കളിച്ച വീരേന്ദര്‍ സേവാഗ്‌, യുവ്രാജ്‌ സിംഗ്‌, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ്‌, ആശിഷ്‌ നെഹ്‌റ, മുനാഫ്‌ പട്ടേല്‍ എന്നിവര്‍ നിലവിലെ ഇന്ത്യന്‍ ടീമിലില്ല. കണക്കുകളിലൂടെ നോക്കിയാല്‍ ഇന്ത്യയുടെ ബാറ്റിംഗ്‌ പാക്‌ ബൗളിംഗിനെ മെരുക്കും. ഗൗതം ഗംഭീര്‍, സച്ചിന്‍, വിരാട്‌ കോഹ്ലി എന്നിവര്‍ ഇതുവരെ ഓരോ സെഞ്ചുറികള്‍ നേടി.

കോഹ്ലി ബംഗ്ലാദേശിനെതിരേ അര്‍ധ സെഞ്ചുറി നേടുകയും ചെയ്‌തു. സുരേഷ്‌ റെയ്‌ന ഫോമിലേക്കു മടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്‌. മൂര്‍ച്ചയില്ലാത്ത ബൗളിംഗാണ്‌ പതിവു പോലെ ഇന്ത്യയുടെ തലവേദന. ബംഗ്ലാദേശിനെതിരേ നടന്ന മത്സരത്തില്‍ അവസാന 10 ഓവറില്‍ 85 റണ്‍സാണു ബൗളര്‍മാര്‍ വിട്ടുകൊടുത്തത്‌. ഇര്‍ഫാന്‍ പഠാന്‍ ഒന്‍പത്‌ ഓവറില്‍ 61 റണ്‍സും അശോക്‌ ദിന്‍ഡ 5.2 ഓവറില്‍ 38 റണ്‍സും വഴങ്ങി. ദിന്‍ഡയ്‌ക്കു പകരം വിനയ്‌ കുമാര്‍ ഇന്നു കളിച്ചേക്കും.

ബൗളിംഗ്‌ ഓള്‍റൗണ്ടറുടെ റോളില്‍ ഇര്‍ഫാന്‍ പഠാന്‍ ഇന്നും കളിക്കും. രവീന്ദ്ര ജഡേജയും ആര്‍. അശ്വിനും തല്‍കാലം പുറത്തിരിക്കേണ്ടി വരില്ല. പാക്‌ ബാറ്റ്‌സ്മാന്‍മാരായ മുഹമ്മദ്‌ ഹഫീസ്‌, നസീര്‍ ജാംഷഡ്‌, നായകന്‍ മിസ്‌ബ ഉള്‍ ഹഖ്‌ എന്നിവര്‍ ഓരോ അര്‍ധ സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്‌. വെറ്ററന്‍ താരം യൂനിസ്‌ ഖാന്‍ ഫോമിലേക്കു മടങ്ങിയിട്ടില്ല. പേസര്‍മാരായ ഉമര്‍ ഗുല്ലും അയ്‌സാസ്‌ ചീമയും സയദ്‌ അജ്‌മലും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്‌. അവര്‍ ഇതുവരെ അഞ്ചു വിക്കറ്റ്‌ വീതമെടുത്തു. ബാറ്റിംഗില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും ഷാഹിദ്‌ അഫ്രീഡി ലെഗ്‌ സ്‌പിന്നുമായി അവസരത്തിനൊയരുന്നുണ്ട്‌. ഹമ്മാദ്‌ അസമിനു പകരം ആസാദ്‌ ഷഫീകിനെ കളിപ്പിക്കാനാണു പാക്‌ തീരുമാനം.

Saturday, March 3, 2012

ത്രിരാഷ്ട്ര ക്രിക്കറ്റ് : ശ്രീലങ്ക, ആസ്ത്രേലിയ ഫൈനല്‍

മെല്‍ബണ്‍: അന്തിമ ഓവര്‍വരെ ഉദ്വേഗം മുറ്റിനിന്ന അവസാന ലീഗ് മത്സരത്തില്‍ ആസ്ട്രേലിയയെ ഒമ്പതു റണ്‍സിന് കീഴടക്കിയ ശ്രീലങ്ക ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറി. ലങ്ക തോറ്റാല്‍ ആസ്ട്രേലിയക്കെതിരെ 'ബെസ്റ്റ് ഓഫ് ത്രീ' ഫൈനലില്‍ കളിക്കാന്‍ അവസരം ലഭിക്കുമായിരുന്ന ഇന്ത്യന്‍ മോഹങ്ങള്‍ ഇതോടെ തകര്‍ന്നടിഞ്ഞു. ആസ്ട്രേലിയന്‍ പര്യടനത്തില്‍ സമ്പൂര്‍ണ തിരിച്ചടിയുമായി മഹേന്ദ്ര സിങ് ധോണിയും കൂട്ടുകാരും നാട്ടിലേക്ക് മടങ്ങും. സെമിഫൈനലിന്റെ വീറും വാശിയും പ്രകടമായ മത്സരത്തില്‍ റണ്ണൊഴുക്ക് കുറഞ്ഞെങ്കിലും ആവേശത്തിന്റെ അളവൊട്ടും കുറവില്ലായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 238 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ അഞ്ച് പന്തു ബാക്കിയിരിക്കെ ആസ്ട്രേലിയ 229 റണ്‍സിന് ഔള്‍ഔട്ടായി. അവസാന ഓവറില്‍ ജയിക്കാന്‍ പത്ത് റണ്‍സ് ആവശ്യമായിരുന്ന ആസ്ട്രേലിയക്ക് ക്രീസില്‍ ഡേവിഡ് ഹസി ഉള്ളപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. കോടിക്കണക്കിന് ഇന്ത്യക്കാരും ഏറെ പ്രതീക്ഷയോടെ ഹസിയിലേക്ക് ഉറ്റുനോക്കി. നുവാന്‍ കുലശേഖര എറിഞ്ഞ 50ാം ഓവറിലെ ആദ്യപന്തില്‍ കൂറ്റനടിക്ക് മുതിര്‍ന്ന ഹസിയുടെ ശ്രമം ലോങ്ഓഫില്‍ തിലകരത്നെ ദില്‍ഷന്‍ കൈകളിലൊതുക്കിയതോടെ ലങ്കന്‍ കാണികള്‍ക്ക് മുന്‍തൂക്കമുണ്ടായിരുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ആരവങ്ങളില്‍ മുങ്ങി. ഇന്ത്യക്കെതിരെ കഴിഞ്ഞ കളിയില്‍ 320 റണ്‍സടിച്ചിട്ടും 40 ഓവറിനകം തോല്‍വി വഴങ്ങേണ്ടിവന്ന നിരാശ ആത്മവിശ്വാസത്തെ ബാധിക്കാതെ വീറോടെ പന്തെറിഞ്ഞായിരുന്നു മഹേല ജയവര്‍ധനെയുടെയും കൂട്ടരുടെയും വിജയഭേരി. ഇന്ത്യക്കെതിരെ 7.4 ഓവറില്‍ 96 റണ്‍സ് വഴങ്ങി നാണംകെട്ട ലസിത് മലിംഗ നിര്‍ണായക മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ കണക്കുതീര്‍ത്ത് പന്തെറിഞ്ഞു. പത്തോവറില്‍ 49 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത മലിംഗയാണ് ആസ്ട്രേലിയന്‍ മുന്‍നിരയുടെ നടുവൊടിച്ചത്.
നേരത്തെ ഹാട്രിക്കടക്കം അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഡാനിയല്‍ ക്രിസ്റ്റ്യനും പരിക്കുമാറി തിരിച്ചെത്തിയ മത്സരത്തില്‍ നാലു വിക്കറ്റ് പിഴുത ജെയിംസ് പാറ്റിന്‍സണും ചേര്‍ന്നാണ് മികച്ച സ്കോറിലേക്കെന്ന് തോന്നിച്ച ശ്രീലങ്കക്ക് കൂച്ചുവിലങ്ങിട്ടത്. തുടക്കത്തില്‍ ഓപണര്‍മാരെ നഷ്ടമായ ശേഷം മധ്യനിരയില്‍ കുമാര്‍ സങ്കക്കാര (64), ദിനേഷ് ചണ്ഡിമല്‍ (75), ലാഹിറു തിരിമന്നെ എന്നിവര്‍ നേടിയ അര്‍ധസെഞ്ച്വറികളില്‍ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന മരതകദ്വീപുകാര്‍ക്ക് ക്ഷണത്തില്‍ വിക്കറ്റുകള്‍ പിഴുത ക്രിസ്റ്റ്യന്‍ കനത്ത തിരിച്ചടി നല്‍കുകയായിരുന്നു. 84 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സുമടക്കം 75 റണ്‍സെടുത്ത് തുടക്കത്തിലെ തിരിച്ചടിക്കുശേഷം ലങ്കന്‍ തിരിച്ചുവരവിന് ഊര്‍ജം പകര്‍ന്ന ചണ്ഡിമലാണ് മാന്‍ ഓഫ് ദ മാച്ച്. റൗണ്ട് റോബിന്‍ ലീഗ് മത്സരങ്ങളില്‍ ആതിഥേയരെ മൂന്നു തവണ പരാജയപ്പെടുത്തിയ ശ്രീലങ്ക നാലു ജയത്തോടെ 19 പോയന്റുമായി ഒന്നാം സ്ഥാനക്കാരായാണ് ഫൈനലില്‍ ഇടമുറപ്പിച്ചത്. ആസ്ട്രേലിയക്കും 19 പോയന്റാണുള്ളത്. എട്ടു കളിയില്‍ മൂന്നു ജയം മാത്രമുള്ള ഇന്ത്യ 15 പോയന്റുമായി അവസാന സ്ഥാനക്കാരായി. ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം നാല്, ആറ്, എട്ട് തീയതികളില്‍ നടക്കും.
238 റണ്‍സ് പ്രതിരോധിക്കുകയെന്ന ശ്രമകരമായ ദൗത്യവുമായി കളത്തിലിറങ്ങിയ ശ്രീലങ്കക്ക് മലിംഗയും കുലശേഖരയും ആഗ്രഹിച്ച തുടക്കം നല്‍കി. തങ്ങളുടെ വിധി മറ്റുള്ളവരുടെ ഔദാര്യം ആശ്രയിച്ചല്ലെന്ന് പ്രഖ്യാപിച്ച ജയവര്‍ധനെക്ക് പ്രതീക്ഷ നല്‍കി വെടിക്കെട്ടുവീരാന്‍ ഡേവിഡ് വാര്‍നറാണ് (ആറു പന്തില്‍ ആറ്) ആദ്യം മടങ്ങിയത്. മലിംഗയുടെ താരതമ്യേന വേഗം കുറഞ്ഞ പന്തില്‍ കണക്കുകൂട്ടല്‍ പിഴച്ചപ്പോള്‍ ഷോര്‍ട്ട് കവറില്‍ തിസര പെരേരയുടെ തകര്‍പ്പന്‍ റിഫ്ളക്സ് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ മാത്യു വെയ്ഡിനെ (12 പന്തില്‍ ഒമ്പത്) വിക്കറ്റിനു മുന്നില്‍ കുടുക്കി കുലശേഖരയും കരുത്തുകാട്ടി. തന്റെ അടുത്ത ഓവറിലെ അവസാന പന്തില്‍ പീറ്റര്‍ ഫോറസ്റ്റിനെ (രണ്ട്) വിക്കറ്റിനു പിന്നില്‍ സങ്കക്കാരയുടെ കൈകളിലെത്തിച്ച് മലിംഗ വീണ്ടും ആഞ്ഞടിച്ചതോടെ ആസ്ട്രേലിയ മൂന്നു വിക്കറ്റിന് 26 റണ്‍സെന്ന നിലയിലെത്തി.
മൈക്കല്‍ ക്ളാര്‍ക്കിനു പകരം ടീമിനെ നയിച്ച ഷെയ്ന്‍ വാട്സനും (83 പന്തില്‍ 65) മൈക് ഹസിയും (56 പന്തില്‍ 29) ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു പിന്നെ. ശ്രദ്ധാപൂര്‍വം ബാറ്റേന്തിയ ഇരുവരും നാലാം വിക്കറ്റില്‍ 87 റണ്‍സ് ചേര്‍ത്തു. കൃത്യം 25 ഓവര്‍ പൂര്‍ത്തിയാകവെ മൈക് ഹസിയെ സങ്കക്കാരയുടെ ഗ്ളൗസിലെത്തിച്ച പാര്‍ട്ടൈം ബൗളര്‍ തിരിമന്നെയാണ് കൂട്ടുകെട്ട് തകര്‍ത്തത്. സ്കോര്‍ 140ല്‍ നില്‍ക്കെ വാട്സനും മടക്കമായി. ഫുള്‍ലെങ്ത് പന്തില്‍ വാട്സന്റെ മിഡില്‍ സ്റ്റമ്പ് തകര്‍ത്ത് മലിംഗയാണ് ലങ്കയുടെ രക്ഷകനായത്.
ഡേവിഡ് ഹസിയിലായിരുന്നു പിന്നീട് ആസ്ട്രേലിയയുടെ (ഇന്ത്യയുടെയും) പ്രതീക്ഷ. മറുവശത്ത് കൂട്ടാളികള്‍ തുടരെ കൂടാരം പുല്‍കുമ്പോഴും ഹസി അവസാനഘട്ടംവരെ അക്ഷോഭ്യനായി നിന്നു. ജയിക്കാന്‍ 18 പന്തില്‍ 23 റണ്‍സ് വേണ്ടിയിരിക്കെ 48ാം ഓവറിലെ ആദ്യ പന്തില്‍ രംഗന ഹെറാത്തിനെ സിക്സറിന് പറത്തി ഹസി വിജയപ്രതീക്ഷ നല്‍കി. അടുത്ത ഓവറില്‍ സേവ്യര്‍ ഡോഹെര്‍ട്ടി (15 പന്തില്‍ ഏഴ്) മലിംഗയുടെ ഇരയായശേഷം അവസാനക്കാരനായ ഹില്‍ഫെന്‍ഹോസിനെ കൂട്ടുനിര്‍ത്തിയായിരുന്നു ഡേവിഡിന്റെ കുതിപ്പ്. എന്നാല്‍, സിക്സര്‍ നേടി കാര്യങ്ങള്‍ എളുപ്പമാക്കാനുള്ള മോഹം ദില്‍ഷന്റെ കൈകളിലൊതുങ്ങിയതോടെ ആസ്ട്രേലിയയേക്കാള്‍ പതിന്മടങ്ങ് നിരാശ ഇന്ത്യന്‍ ആരാധകര്‍ക്കായി. ശ്രീലങ്കക്കെതിരെ ഏകദിനത്തില്‍ ആസ്ട്രേലിയക്ക് എത്തിപ്പിടിക്കാന്‍ കഴിയാതെ പോയ മൂന്നാമത്തെ കുറഞ്ഞ സ്കോറാണ് 239.നേരത്തെ രണ്ടു വിക്കറ്റിന് 17 റണ്‍സെന്ന നിലയില്‍നിന്നാണ് ശ്രീലങ്ക പൊരുതിക്കയറിയത്. രണ്ടാം ഓവറില്‍ റണ്ണിനു വേണ്ടിയുള്ള ദില്‍ഷന്റെ വിളിയോട് പ്രതികരിച്ച് ശ്രമകരമായ സിംഗ്ളിനോടിയ ജയവര്‍ധനെ (അഞ്ച്) രണ്ടാം സ്ലിപ്പില്‍നിന്ന് മൈക് ഹസിയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി. ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയ ദില്‍ഷന് (ഒമ്പത്) രണ്ടക്കം തികക്കാന്‍ ഭാഗ്യമുണ്ടായില്ല. പാറ്റിന്‍സണിന്റെ പന്തില്‍ വിക്കറ്റിനു പിന്നില്‍ മാത്യു വെയ്ഡിന്റെ ക്യാച്ച്. പിന്നീട് സങ്കക്കാര-ചണ്ഡിമല്‍ സഖ്യം 123 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയതോടെ നില ഭദ്രമായി. മൂന്നു ഫോറടക്കം 64ലെത്തിയ സങ്കക്കാര പാറ്റിന്‍സണിന്റെ ബൗളിങ്ങില്‍ ഡീപ് സ്ക്വയര്‍ ലെഗില്‍ ഫോറസ്റ്റിന് ക്യാച്ച് സമ്മാനിച്ച ശേഷം ക്രീസിലെത്തിയ തിരിമന്നെയും ഉത്തരവാദിത്തത്തോടെ ബാറ്റുവീശി. 38.4 ഓവറില്‍ മൂന്നു വിക്കറ്റിന് 186 റണ്‍സില്‍ നില്‍ക്കെ മിഡോഫില്‍ ക്ളിന്റ് മക്കായുടെ ക്യാച്ചില്‍ ചണ്ഡിമല്‍ മടങ്ങിയത് അപ്രതീക്ഷിത തകര്‍ച്ചയുടെ തുടക്കമായിരുന്നു. പിന്നാലെ എയ്ഞ്ചലോ മാത്യൂസിനെ (അഞ്ച്) മിഡോണില്‍ ഏറെദൂരം മുന്നോട്ടോടി ഡോഹെര്‍ട്ടി എടുത്ത ക്യാച്ച് അത്യുഗ്രനായിരുന്നു. ക്രിസ്റ്റ്യന് ആദ്യ വിക്കറ്റ്.
ക്രിസ്റ്റ്യന്‍ ഏറിഞ്ഞ 44ാം ഓവറാണ് ലങ്കന്‍ ഇന്നിങ്സില്‍ നാശം വിതച്ചത്. മൂന്നാം പന്തിനെ സിക്സറിലേക്ക് പായിച്ച പെരേരയെ മിഡ്വിക്കറ്റ് ബൗണ്ടറിയില്‍ മൈക് ഹസി ക്യാച്ചെടുത്തു. കാല്‍ ബൗണ്ടറി റോപ്പില്‍ തൊടുമെന്നായപ്പോള്‍ പന്ത് ഉയര്‍ത്തിയിട്ട് വീണ്ടും കളത്തില്‍ തിരിച്ചെത്തി കൈകളിലൊതുക്കിയതോടെ ഹസിയുടെ പേരിലുമെത്തി മനോഹരമൊരു ക്യാച്ച്. അടുത്ത പന്തില്‍ സേനാനായകയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ക്രിസ്റ്റ്യന്‍ അഞ്ചാം പന്തില്‍ കുലശേഖരയെയും അതേ രീതിയില്‍ പുറത്താക്കി. ഈ പന്ത് ലെഗ്സ്റ്റമ്പിനു പുറത്തേക്കായിരുന്നുവെന്ന് ടി.വി റീപ്ലേയില്‍ വ്യക്തമായിരുന്നു എങ്കിലും ഏകദിനത്തില്‍ ഹാട്രിക് നേടുന്ന നാലാമത്തെ ആസ്ട്രേലിയക്കാരനെന്ന ബഹുമതി ക്രിസ്റ്റ്യന്‍ സ്വന്തം പേരിലാക്കി. 59 പന്തില്‍ രണ്ടു ഫോറടക്കം 51ലെത്തിയ തിരിമന്നെയെ പാറ്റിന്‍സണ്‍ ക്ളീന്‍ ബൗള്‍ഡാക്കി. ഇന്നിങ്സിലെ അവസാന പന്തില്‍ മലിംഗയെ പുറത്താക്കിയാണ് ക്രിസ്റ്റ്യന്‍ അഞ്ചു വിക്കറ്റ് തികച്ചത്.