FLASH NEWS

Tuesday, February 28, 2012

ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, ഫൈനലിന് സാധ്യത


തകര്‍പ്പന്‍ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ശ്രീലങ്കയൊരുക്കിയ വിജയ ലക്ഷ്യം കേവലം 36.4 ഓവറില്‍ മറികടന്ന് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനല്‍ സാധ്യതയൊരുക്കി. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ശ്രീലങ്കയൊരുക്കിയ 321 റണ്‍സെന്ന ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നത്. ഏഴ് വിക്കറ്റിന് ലങ്കയെ മുട്ടുകുത്തിച്ച ഇന്ത്യ ഇതോടെ ബോണസ് പോയന്റ് നേടി.

കഴിഞ്ഞ മല്‍സരത്തില്‍ ആസ്ത്രേലിയയോട് തോറ്റ ലോകചാമ്പ്യന്‍മാരുടെ തിരിച്ചു വരവ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. തോല്‍വിയോടെ പരമ്പരയില്‍ നിന്ന് പുറത്തായതിന് മാധ്യമങ്ങളുടെ പഴി കേട്ട ഇന്ത്യന്‍ ബാറ്റ്സ്മാര്‍ മികച്ച ബാറ്റിങ് ആണ് ഇന്ന് കാഴ്ച വെച്ചത്. 40 ഓവറിനുള്ളില്‍ ലങ്കയൊരുക്കിയ ലക്ഷ്യം മറികടന്നാല്‍ ഇന്ത്യക്ക് ഫൈനല്‍ സാധ്യതയുണ്ടെന്നായിരുന്നു ക്രിക്കറ്റ് നിയമം.

ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക 320 റണ്‍സെടുത്ത്. ഇന്ത്യന്‍ ബൗളര്‍മാരെ കശക്കിയെറിഞ്ഞ തിലകരത്നെ ദില്‍ഷന്റെയും കുമാര്‍ സംഗക്കാരയുടെയും തകര്‍പ്പന്‍ സെഞ്ച്വറികള്‍ അവരെ തുണച്ചില്ല. ദില്‍ഷന്‍ 160 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സംഗക്കാര 105 റണ്‍സെടുത്തു. ഇന്ത്യക്കുവേണ്ടി സഹീര്‍ ഖാന്‍, പ്രവീണ്‍കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നില്ല. ഏഴാമത്തെ ഓവറില്‍ 54 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സെവാഗിനെ(30) ഫര്‍വീസ് മഹ്റൂഫിന്റെ പന്തില്‍ തിലക രത്ന പിടിച്ച് പുറത്താക്കുകയായിരുന്നു. പത്താമത്തെ ഓവറില്‍ 39 റണ്‍സെടുത്ത സചിന്‍ ടെണ്ടുല്‍കറെ ലാസിത് മലിംഗ എല്‍ ബി ഡബ്ലിയുവില്‍ കുടുക്കി. 86 റണ്‍സായിരുന്നു അപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍. തുടര്‍ന്ന് കോഹ്ലിയും ഗംഭീറും ചേര്‍ന്ന് തകര്‍പ്പന്‍ അടി തുടങ്ങി. 201 റണ്‍സിലെത്തി നില്‍ക്കെ 28 ാമത്തെ ഓവറില്‍ ഗംഭീര്‍ റണ്ണൗട്ടായി.

പിന്നാലെയെത്തിയ സുരേഷ് റെയ്ന മികച്ച പിന്തുണയാണ് കോഹ്ലിക്ക് നല്‍കിയത്. 37 ാമത്തെ ഓവറില്‍ ഇന്ത്യ വിജയം കുറിക്കുമ്പോള്‍ 133 റണ്‍സുമായി കോഹ്ലിയും 40 റണ്ണുമായി റെയ്നയും പുറത്താവാതെ നിന്നു.

ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ തോല്‍വിക്കുള്ള മറുപടി കൂടിയാണ് ഇന്നത്തെ വിജയം. മാര്‍ച്ച് രണ്ടിന് ആസ്ത്രേലിയയും ശ്രീലങ്കയും തമ്മില്‍ നടക്കുന്ന മല്‍സരമാവും ഇന്ത്യയുടെ ഫൈനല്‍ പ്രവേശം തീരുമാനിക്കുക. നിലവില്‍ ബോണസ് പോയിന്റടക്കം 15 പോയന്‍ാണ് ഇന്ത്യക്കുള്ളത്. ആസ്ത്രേലിയയുമായുള്ള മല്‍സരത്തില്‍ ലങ്ക പരാജയപ്പെട്ടാല്‍ പോയന്റ് നിലയില്‍ ഇന്ത്യയും ശ്രീലങ്കയും തുല്യമാവും. ഇവിടെയാണ് ബോണസ് പോയിന്റ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തിന് വഴിതെളിയിക്കുക.

പോണ്ടിങ് യുഗത്തിന് മരണമണി....

കളിച്ചില്ലേല്‍ സാക്ഷാല്‍ റിക്കിപോണ്ടിങ്ങിനെയും ആസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് എടുത്തെറിയും.തുടര്‍ച്ചയായി മോശം ഫോമിലുള്ള മുന്‍ ക്യാപ്റ്റന്‍ റിക്കിപോണ്ടിങ്ങിനെ ഏകദിന ക്രിക്കറ്റ് ടീമില്‍ നിന്നും ഒഴിവാക്കി. കോമണ്‍വെല്‍ത്ത് ബാങ്ക് ത്രിരാഷ്ട്ര പരമ്പരയിലെ ശേഷിച്ച മത്സരങ്ങളില്‍ നിന്നുമാണ് മുന്‍ നായകനെ ഒഴിവാക്കിയത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പോണ്ടിങ്ങിനെ ഒഴിവാക്കാന്‍ ഓസീസ് ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്.



ഏകദിന ക്രിക്കറ്റില്‍ നിന്നും താന്‍ വിരമിക്കുകയാണെന്ന് റിക്കി പോണ്ടിങ്. സിഡ്നിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പോണ്ടിങ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആസ്ട്രേലിയക്ക് രണ്ട് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പോണ്ടിങ്ങിനെ മോശം ഫോമിന്റെ പേരില്‍ ഏകദിന ടീമില്‍നിന്നു പുറത്താക്കിയതിനു പിന്നാലെയാണ് മുന്‍ ഓസീസ് നായകന്റെ പ്രഖ്യാപനം.

ടീമില്‍ നിന്നു പുറത്താക്കിയ നിലക്കു ഇനി തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പോണ്ടിങ് പറഞ്ഞു. എന്നാല്‍ ടെസ്റ്റില്‍ ഓസീസിനു വേണ്ടി കളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീമില്‍ നിന്നു പുറത്താക്കിയതിലുള്ള നിരാശ പോണ്ടിങ് മറച്ച് വെച്ചില്ല. എന്നാല്‍ ക്രിക്കറ്റ് ആസ്ട്രേലിയയുടെ തീരുമാനം പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

2015 ലോകകപ്പ് ആസ്ട്രേലിയന്‍ ടീമിനു പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ താനില്ലെന്ന് സെലക്ഷന്‍ കമ്മിറ്റിയിലെ ജോണ്‍ ഇന്‍വെരാരിറ്റി വ്യക്തമാക്കിയിരുന്നുവെന്നും കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ തന്റെ പ്രകടനം നിലവാരംകുറഞ്ഞതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ ആസ്ട്രേലിയന്‍ ഏകദിന ക്രിക്കറ്റ് ടീമില്‍നിന്ന് പുറത്താക്കിയതില്‍ തനിക്ക് പങ്കുണ്ടെന്ന് ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്ക്. പോണ്ടിങ്ങിനെ പുറത്താക്കാനുള്ള സെലക്ഷന്‍ പാനലിന്റെ തീരുമാനത്തോട് നൂറു ശതമാനം യോജിച്ച തന്റേത് ടീമിന്റെ നന്മക്കുവേണ്ടിയുള്ള നിലപാടാണെന്നു പറഞ്ഞ് ക്ളാര്‍ക്ക്, പോണ്ടിങ്ങും താനുമായുള്ള സൗഹൃദത്തെ അത് ബാധിക്കില്ലെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
'സെലക്ഷന്‍ പാനലിന്റെ ശരിയായ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്നത് ക്യാപ്റ്റന്റെ കടമയാണ്. കൂട്ടമായാണ് ഞങ്ങള്‍ ആ തീരുമാനം കൈക്കൊണ്ടത്. 2015 ലോകകപ്പ് മുന്‍നിര്‍ത്തിയാണ് യോഗത്തില്‍ ചര്‍ച്ച നടന്നത്. പൂര്‍ണമായും ഞാന്‍ അതിന്റെ കൂടെയായിരുന്നു' -അഞ്ചംഗ സെലക്ഷന്‍ പാനലിലെ അംഗങ്ങളിലൊരാളായ ക്ളാര്‍ക്ക് വ്യക്തമാക്കി.

വീണ്ടും ഓസീസ് കാപട്യം.....


ഇന്ത്യയും ആസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോള്‍ പതിവ് തെറ്റിയില്ല. വിവാദങ്ങളില്ലാതെ ഇന്ത്യയുടെ ആസ്ട്രേലിയന്‍ പര്യടനം അവസാനിക്കുമെന്ന് ആരാധകര്‍ കരുതിയെങ്കില്‍ തെറ്റി. പര്യടനത്തില്‍ ഇരുവരുടെയും അവസാന മത്സരവും കൊടിയിറങ്ങിയത് പുതിയൊരു വിവാദത്തിന് തുടക്കമിട്ട്.
നാലു വര്‍ഷം മുമ്പത്തെ കുപ്രസിദ്ധ 'മങ്കിഗേറ്റ്' വിവാദത്തിന്റെ രണ്ടാംഘട്ടത്തിന് സാക്ഷിയായത് സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയം തന്നെ. ജയിക്കാന്‍ ഏതു വഴിയും സ്വീകരിക്കാന്‍ മടിക്കാത്ത ആസ്ട്രേലിയ ഇന്ത്യയെ തോല്‍പിക്കാന്‍ ഒരിക്കല്‍ കൂടി സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ബലികഴിച്ചു. റണ്‍ഔട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ഡേവിഡ് ഹസിയും സചിന്‍ ടെണ്ടുല്‍കറെ പുറത്താക്കാന്‍ ബ്രെറ്റ്ലീയും വഴിവിട്ട് കളിച്ചതോടെയാണ് മാന്യന്മാരുടെ കളി നാണക്കേടിലായത്.

ആസ്ട്രേലിയ ചെയ്തത്
നാടകം ഒന്ന്: ആസ്ട്രേലിയന്‍ ഇന്നിങ്സില്‍ 24ാം ഓവറിലെ അവസാന പന്തില്‍ സിംഗിളെടുക്കുമ്പോള്‍ റണ്‍ഔട്ടില്‍നിന്ന് രക്ഷപ്പെടാന്‍ പന്ത് കൈകൊണ്ട് തട്ടി ഹസി വിവാദത്തില്‍ കുരുങ്ങി. മാത്യൂ വഡെ ഷോട്ട്കവറിലേക്ക് പായിച്ച പന്ത് പിടിച്ച റെയ്ന നല്‍കിയ ത്രോ വിക്കറ്റില്‍ പതിക്കുമെന്ന് തോന്നിയപ്പോഴാണ് ഹസി ഓട്ടത്തിനിടെ കൈകൊണ്ട് തട്ടിയകറ്റിയത്. ഫീല്‍ഡിങ് മനപ്പൂര്‍വം തടസ്സപ്പെടുത്തിയതിന് ക്യാപ്റ്റന്‍ ധോണി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍മാരായ സൈമണ്‍ ടഫലും ബില്ലി ബൗഡനും മൂന്നാം അമ്പയറുമായി ചര്‍ച്ചചെയത് നോട്ടൗട്ട് വിധിച്ചു. അമ്പയര്‍ തീരുമാനം ധോണി ചോദ്യംചെയ്തെങ്കിലും മൂന്നു മിനിറ്റ് നേരത്തെ അനിശ്ചിതാവസ്ഥയല്ലാതെ ഫലമുണ്ടായില്ല.
നാടകം രണ്ട്: സചിനും ഗംഭീറും ഇന്ത്യയെ വിജയിപ്പിക്കാന്‍ പൊരുതുന്നതിനിടെ വീണ്ടും ആസ്ട്രേലിയന്‍ കാപട്യം. ബ്രെറ്റ്ലീ എറിഞ്ഞ ഏഴാം ഓവറിലെ അവസാന പന്തില്‍ ഗംഭീര്‍ സിംഗിളിന് വിളിച്ചപ്പോള്‍ ഓടിയെത്തിയ സചിനു മുന്നില്‍ പിച്ചിലൂടെ തന്നെ ഓടിയെത്തിയ ലീ മനപ്പൂര്‍വം ബ്ലോക്കിട്ട് മറ്റൊരു റണ്‍ഔട്ട്. ഉടന്‍തന്നെ സചിന്‍ പ്രതിഷേധിച്ചെങ്കിലും കാര്യമില്ലാതെപോയി.

നിയമവും മുന്‍താരങ്ങളും
പറയുന്നത്
ഐ.സി.സി നിയമാവലിയിലെ 33ാം ചട്ടപ്രകാരം ബാറ്റ്സ്മാന്‍ ഫീല്‍ഡിങ് തടസ്സപ്പെടുത്തി പന്ത് മനപൂര്‍വം കൈകൊണ്ട് തട്ടുകയോ ബാറ്റ്കൊണ്ട് നീക്കുകയോ ചെയ്താല്‍ ഔട്ട് വിധിക്കാം.റമീസ് രാജ, ഇന്‍സിമാമുല്‍ ഹഖ്, അമര്‍നാഥ് എന്നീ മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രമേ ഈ നിയമം വഴി ഏകദിനത്തില്‍ പുറത്തായിട്ടുള്ളൂ.

madhayamam

Friday, February 17, 2012

സൈമണ്ട്സ് പാഡഴിച്ചു...

മെല്‍ബണ്‍: ക്രിക്കറ്റിന്‍െറ കളിമുറ്റങ്ങളില്‍ ആസ്ട്രേലിയക്കുവേണ്ടി ഏറെക്കാലം വീറോടെ പൊരുതിയ പ്രതിഭാധനനായ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്സ് വിരമിച്ചു. മാസ്മരിക പ്രകടനങ്ങള്‍ക്കൊപ്പം വിവാദങ്ങളും അച്ചടക്കലംഘനങ്ങളുമെല്ലാം ചേര്‍ന്ന് സംഭവബഹുലമാക്കിയ പ്രഫഷനല്‍ കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. 36ാം വയസ്സിലാണ് സൈമണ്ട്സ് പ്രഫഷനല്‍ ക്രിക്കറ്റില്‍നിന്ന് പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചത്. കളിയുടെ എല്ലാ മേഖലകളില്‍നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച സൈമണ്ട്സ് ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഐ.പി.എല്ലില്‍ കളിക്കില്ളെന്നും വ്യക്തമാക്കി. കുടുംബപരമായ കാരണങ്ങളാലാണ് പൊടുന്നനെ കളിയോട് വിടപറയുന്നത്. ‘എല്ലാതരം കളികളില്‍നിന്നും ഉടനടി പിന്മാറുകയാണ്. ഇത്തവണ മുംബൈ ഇന്ത്യന്‍സിന് കളിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്. മുംബൈ ഇന്ത്യന്‍സും ഐ.പി.എല്ലും എന്നെ വളരെയേറെ പിന്തുണച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ എന്‍െറ ആദ്യ കുഞ്ഞിന്‍െറ വരവിനാണ് മുന്‍ഗണന നല്‍കുന്നത്’ -സൈമണ്ട്സ് വിശദീകരിച്ചു.
1994-95 സീസണില്‍ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ അരങ്ങേറിയ സൈമണ്ട്സ് 1998 നവംബറില്‍ പാകിസ്താനെതിരെ ലാഹോറിലാണ് ആദ്യ ഏകദിനം കളിച്ചത്. 198 ഏകദിനങ്ങളില്‍ ആറു സെഞ്ച്വറി ഉള്‍പ്പെടെ 39.75 ശരാശരിയില്‍ 5088 റണ്‍സെടുത്തിട്ടുണ്ട്. 133 വിക്കറ്റുമെടുത്ത സൈമണ്ട്സ് 2009ലാണ് ഏകദിനത്തില്‍നിന്ന് പടിയിറങ്ങിയത്.
2004 മാര്‍ച്ചില്‍ ശ്രീലങ്കക്കെതിരെയായിരുന്നു ആദ്യ ടെസ്റ്റ്. 26 ടെസ്റ്റില്‍ രണ്ട് സെഞ്ച്വറിയടക്കം 40.61 ശരാശരിയില്‍ 1462 റണ്‍സും 24 വിക്കറ്റും നേടി. 2008ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്. 14 രാജ്യാന്തര ട്വന്‍റി20യില്‍ 48.14 ശരാശരിയില്‍ 337 റണ്‍സും എട്ടു വിക്കറ്റും നേടി. മറ്റു 93 ട്വന്‍റി20 മത്സരങ്ങളില്‍ 32.43 ശരാശരിയില്‍ 2141 റണ്‍സ് അടിച്ചെടുത്ത സൈമണ്ട്സിന്‍െറ സ്ട്രൈക്റേറ്റ് 147.35 ആണ്.
2008ല്‍ ഹര്‍ഭജന്‍ സിങ് വംശീയമായി അധിക്ഷേപിച്ചതിനെ ചൊല്ലിയുള്ള വിവാദവും പിന്നീട് ഓസീസ് ടീം മീറ്റിങ്ങില്‍ പങ്കെടുക്കാതെ മീന്‍പിടിക്കാന്‍ പോയതും സൈമണ്ട്സിനെ വാര്‍ത്തകളിലത്തെിച്ചു. 2009 ലോക ട്വന്‍റി20ക്കായി ടീമിലെടുത്ത താരം മദ്യപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് രാജ്യാന്തര കരിയറിന് അവസാനമാവുകയായിരുന്നു.

അച്ചനമ്പലം വളപ്പില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ സംഘടിപിച്ച നബിദിന റാലി ...

അച്ചനമ്പലം വളപ്പില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ സംഘടിപിച്ച നബിദിന റാലി











photos
Sulfikkar Mekarumbil,
Hamza K Valappil

Wednesday, February 15, 2012

ഒരു മോഷ്ടാവ് എ.റ്റി.എം. കൌണ്ടറില്‍ നിങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചാല്‍ ചെയേണ്ടത് ...


ഒരു മോഷ്ടാവ് എ.റ്റി.എം. കൌണ്ടറില്‍ നിങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ട് നി...ങ്ങളുടെ പണം കൌണ്ടറില്‍ നിന്നും പിന്‍‍വലിയ്ക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കില്‍ നിങ്ങള്‍ അയാളില്‍ നിന്നും രക്ഷപ്പെടാനോ, പ്രതിരോധിയ്ക്കാനോ ശ്രമിയ്ക്കാതിരിയ്ക്കുക. പകരം കാര്‍ഡ് മെഷീനില്‍ നിക്ഷേപിച്ച് പണം അവരുടെ ആവശ്യപ്രകാരം പണം പിന്‍‍വലിയ്ക്കാന്‍ സമ്മതിയ്ക്കുക.
പക്ഷേ, കാര്‍ഡ് ഇട്ടതിനു ശേഷം മെഷീന്‍ പിന്‍‍നമ്പര്‍ ആവശ്യപ്പെടുമ്പോള്‍ നിങ്ങളുടെ യഥാര്‍ത്ഥ പിന്‍‍നമ്പറിനു പകരം, പിന്‍‍നമ്പര്‍ അവസാനിയ്ക്കുന്നത് ഏത് അക്കത്തില്‍ നിന്നാണോ, ആ അക്കത്തില്‍ നിന്നും റിവേഴ്സ് രീതിയില്‍ ടൈപ്പ് ചെയ്യുക.

ഉദാഃ: നിങ്ങളുടെ പിന്‍‍നമ്പര്‍ : 1234 ആണെന്നിരിയ്ക്കട്ടെ. ഈ നമ്പരിനു പകരം 4321 എന്നു ടൈപ്പ് ചെയ്യുക.

ഇങ്ങനെ പിന്‍‍നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍, നമ്മള്‍ കൊടുക്കുന്ന തുക മെഷീന്‍ പുറത്തേയ്ക്ക് വിടും. പക്ഷേ ക്യാഷ് മുഴുവനായും പുറത്തേയ്ക്ക് വരാതെ പകുതി വരുമ്പോള്‍ മെഷീനുള്ളില്‍ തന്നെ കുടുങ്ങിപ്പോകുന്നു. ഈ സമയം തന്നെ പോലീസ് സ്റ്റേഷനിലേയ്ക്കും മറ്റും മോഷ്ടാവ് അറിയാതെ ഒരു സന്ദേശം പോവുകയും ചെയ്യുന്നു. എല്ലാ എ.റ്റി.എം. കൌണ്ടറുകളിലും ഈ സേവനം ലഭ്യമാണ്.

When a thief forced you to take money from the ATM, do not argue or resist, you might not know what he or she might do to you. What you should do is to punch your PIN in the reverse...

Eg: If your PIN is 1234, you punch 4321.

The moment you punch in the reverse, the money will come out, but will be stuck into the machine half way out and it will alert the police without the notice of the thief.

Every ATM has it; It is specially made to signify danger and help. Not everyone is aware of this.

SHARE THIS TO ALL YOUR FRIENDS..........
ഈ സന്ദേശം പരമാവധി ആളുകളിലേയ്ക്ക് എത്തിയ്ക്കുക...... ...

Friday, February 3, 2012

വേങ്ങരയില്‍ ആക്രിക്കടയില്‍ തീപ്പിടുത്തമുണ്ടായത് ഏറെ നേരം പരിഭ്രാന്തിയുണ്ടാക്കി


വേങ്ങര ടൗണിനുസമീപം ഗാനിദാസ് പടിയില്‍ ആരോഗ്യ കേന്ദ്രത്തിനും ബ്ളോക്ക് ഓഫിസിനും സമീപം ആക്രിക്കടകള്‍ അഗ്നിക്കിരയായി. തൊട്ടടുത്ത പറമ്പില്‍ തീയിട്ടത് പടര്‍ന്നാണ് ആക്രിക്കടയില്‍ തീയത്തെിയതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് രണ്ടോടെയാണ് പുക ഉയരുന്നത് കണ്ടത്. ആക്രിക്കടയില്‍ ജോലിചെയ്യുന്ന പതിനഞ്ചോളം സ്ത്രീകള്‍ തീപടര്‍ന്നതുകണ്ട് ഓടി രക്ഷപ്പെട്ടു. കൂട്ടിയിട്ട പ്ളാസ്റ്റിക്, കടലാസ്, റബര്‍, ഇരുമ്പ് തുടങ്ങിയവക്കും ഷെഡിനും തീ പിടിച്ചത് നിയന്ത്രിക്കാന്‍ നാട്ടുകാരും ഫയര്‍ഫോഴ്സും മണിക്കൂറുകളോളം പാടുപെടേണ്ടിവന്നു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ മൂച്ചിത്തോട്ടത്തില്‍ മുഹമ്മദ്കുട്ടി, മൂന്നിയൂര്‍ പാറക്കടവ് വാക്കത്തൊടി അബ്ദുല്‍ അസീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കടകള്‍. കടയില്‍ കൂട്ടിയിട്ട വിഷാംശമുള്ള സാമഗ്രികളടക്കമുള്ളവ ആളിക്കത്തിയത് പ്രദേശത്ത് ആശങ്ക പടര്‍ത്തി. സമീപത്തെ ക്വാര്‍ട്ടേഴ്സുകളിലുള്ളവരടക്കം പരിഭ്രാന്തരായി പുറത്തേക്കോടി. തീ കണ്ടയുടന്‍ പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചെങ്കിലും മൂന്നരയോടെയാണ് തിരൂരില്‍നിന്നുള്ള ആദ്യ ഫയര്‍യൂനിറ്റത്തെിയത്.
മലപ്പുറം സി.ഐ ടി.സി. വിജയനും സംഘവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മലപ്പുറത്തുനിന്ന് രണ്ട് യൂനിറ്റും മീഞ്ചന്തയില്‍നിന്ന് ഒരു യൂനിറ്റും ഫയര്‍ഫോഴ്സ് എത്തിയാണ് വൈകുന്നേരം ആറോടെ ഏറെക്കുറെ തീയണച്ചത്. വേങ്ങരയിലെ ഡിസ്കോ സര്‍വീസ്, ആരിഫ, മര്‍ഹബ തുടങ്ങിയ സ്വകാര്യ ജലവിതരണ ഏജന്‍സികളും തീയണക്കാനത്തെി. ട്രാഫിക് എസ്.ഐ ഭാസ്കരന്‍, വേങ്ങര എസ്.ഐ ഇ. വേലായുധന്‍, മലപ്പുറം എസ്.ഐ പ്രേംജിത്ത്, കണ്‍ട്രോള്‍ റൂം എസ്.ഐ ഹമീദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും തിരൂരങ്ങാടി തഹസില്‍ദാര്‍ സി. അബ്ദുറഷീദ്, വേങ്ങര വില്ളേജ് ഓഫിസര്‍ മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ സംഘവും സ്ഥലത്തത്തെി...
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യുക
..