FLASH NEWS

Tuesday, February 28, 2012

വീണ്ടും ഓസീസ് കാപട്യം.....


ഇന്ത്യയും ആസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോള്‍ പതിവ് തെറ്റിയില്ല. വിവാദങ്ങളില്ലാതെ ഇന്ത്യയുടെ ആസ്ട്രേലിയന്‍ പര്യടനം അവസാനിക്കുമെന്ന് ആരാധകര്‍ കരുതിയെങ്കില്‍ തെറ്റി. പര്യടനത്തില്‍ ഇരുവരുടെയും അവസാന മത്സരവും കൊടിയിറങ്ങിയത് പുതിയൊരു വിവാദത്തിന് തുടക്കമിട്ട്.
നാലു വര്‍ഷം മുമ്പത്തെ കുപ്രസിദ്ധ 'മങ്കിഗേറ്റ്' വിവാദത്തിന്റെ രണ്ടാംഘട്ടത്തിന് സാക്ഷിയായത് സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയം തന്നെ. ജയിക്കാന്‍ ഏതു വഴിയും സ്വീകരിക്കാന്‍ മടിക്കാത്ത ആസ്ട്രേലിയ ഇന്ത്യയെ തോല്‍പിക്കാന്‍ ഒരിക്കല്‍ കൂടി സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ബലികഴിച്ചു. റണ്‍ഔട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ഡേവിഡ് ഹസിയും സചിന്‍ ടെണ്ടുല്‍കറെ പുറത്താക്കാന്‍ ബ്രെറ്റ്ലീയും വഴിവിട്ട് കളിച്ചതോടെയാണ് മാന്യന്മാരുടെ കളി നാണക്കേടിലായത്.

ആസ്ട്രേലിയ ചെയ്തത്
നാടകം ഒന്ന്: ആസ്ട്രേലിയന്‍ ഇന്നിങ്സില്‍ 24ാം ഓവറിലെ അവസാന പന്തില്‍ സിംഗിളെടുക്കുമ്പോള്‍ റണ്‍ഔട്ടില്‍നിന്ന് രക്ഷപ്പെടാന്‍ പന്ത് കൈകൊണ്ട് തട്ടി ഹസി വിവാദത്തില്‍ കുരുങ്ങി. മാത്യൂ വഡെ ഷോട്ട്കവറിലേക്ക് പായിച്ച പന്ത് പിടിച്ച റെയ്ന നല്‍കിയ ത്രോ വിക്കറ്റില്‍ പതിക്കുമെന്ന് തോന്നിയപ്പോഴാണ് ഹസി ഓട്ടത്തിനിടെ കൈകൊണ്ട് തട്ടിയകറ്റിയത്. ഫീല്‍ഡിങ് മനപ്പൂര്‍വം തടസ്സപ്പെടുത്തിയതിന് ക്യാപ്റ്റന്‍ ധോണി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍മാരായ സൈമണ്‍ ടഫലും ബില്ലി ബൗഡനും മൂന്നാം അമ്പയറുമായി ചര്‍ച്ചചെയത് നോട്ടൗട്ട് വിധിച്ചു. അമ്പയര്‍ തീരുമാനം ധോണി ചോദ്യംചെയ്തെങ്കിലും മൂന്നു മിനിറ്റ് നേരത്തെ അനിശ്ചിതാവസ്ഥയല്ലാതെ ഫലമുണ്ടായില്ല.
നാടകം രണ്ട്: സചിനും ഗംഭീറും ഇന്ത്യയെ വിജയിപ്പിക്കാന്‍ പൊരുതുന്നതിനിടെ വീണ്ടും ആസ്ട്രേലിയന്‍ കാപട്യം. ബ്രെറ്റ്ലീ എറിഞ്ഞ ഏഴാം ഓവറിലെ അവസാന പന്തില്‍ ഗംഭീര്‍ സിംഗിളിന് വിളിച്ചപ്പോള്‍ ഓടിയെത്തിയ സചിനു മുന്നില്‍ പിച്ചിലൂടെ തന്നെ ഓടിയെത്തിയ ലീ മനപ്പൂര്‍വം ബ്ലോക്കിട്ട് മറ്റൊരു റണ്‍ഔട്ട്. ഉടന്‍തന്നെ സചിന്‍ പ്രതിഷേധിച്ചെങ്കിലും കാര്യമില്ലാതെപോയി.

നിയമവും മുന്‍താരങ്ങളും
പറയുന്നത്
ഐ.സി.സി നിയമാവലിയിലെ 33ാം ചട്ടപ്രകാരം ബാറ്റ്സ്മാന്‍ ഫീല്‍ഡിങ് തടസ്സപ്പെടുത്തി പന്ത് മനപൂര്‍വം കൈകൊണ്ട് തട്ടുകയോ ബാറ്റ്കൊണ്ട് നീക്കുകയോ ചെയ്താല്‍ ഔട്ട് വിധിക്കാം.റമീസ് രാജ, ഇന്‍സിമാമുല്‍ ഹഖ്, അമര്‍നാഥ് എന്നീ മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രമേ ഈ നിയമം വഴി ഏകദിനത്തില്‍ പുറത്തായിട്ടുള്ളൂ.

madhayamam

No comments:

Post a Comment