FLASH NEWS

Tuesday, February 28, 2012

പോണ്ടിങ് യുഗത്തിന് മരണമണി....

കളിച്ചില്ലേല്‍ സാക്ഷാല്‍ റിക്കിപോണ്ടിങ്ങിനെയും ആസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് എടുത്തെറിയും.തുടര്‍ച്ചയായി മോശം ഫോമിലുള്ള മുന്‍ ക്യാപ്റ്റന്‍ റിക്കിപോണ്ടിങ്ങിനെ ഏകദിന ക്രിക്കറ്റ് ടീമില്‍ നിന്നും ഒഴിവാക്കി. കോമണ്‍വെല്‍ത്ത് ബാങ്ക് ത്രിരാഷ്ട്ര പരമ്പരയിലെ ശേഷിച്ച മത്സരങ്ങളില്‍ നിന്നുമാണ് മുന്‍ നായകനെ ഒഴിവാക്കിയത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പോണ്ടിങ്ങിനെ ഒഴിവാക്കാന്‍ ഓസീസ് ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്.



ഏകദിന ക്രിക്കറ്റില്‍ നിന്നും താന്‍ വിരമിക്കുകയാണെന്ന് റിക്കി പോണ്ടിങ്. സിഡ്നിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പോണ്ടിങ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആസ്ട്രേലിയക്ക് രണ്ട് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പോണ്ടിങ്ങിനെ മോശം ഫോമിന്റെ പേരില്‍ ഏകദിന ടീമില്‍നിന്നു പുറത്താക്കിയതിനു പിന്നാലെയാണ് മുന്‍ ഓസീസ് നായകന്റെ പ്രഖ്യാപനം.

ടീമില്‍ നിന്നു പുറത്താക്കിയ നിലക്കു ഇനി തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പോണ്ടിങ് പറഞ്ഞു. എന്നാല്‍ ടെസ്റ്റില്‍ ഓസീസിനു വേണ്ടി കളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീമില്‍ നിന്നു പുറത്താക്കിയതിലുള്ള നിരാശ പോണ്ടിങ് മറച്ച് വെച്ചില്ല. എന്നാല്‍ ക്രിക്കറ്റ് ആസ്ട്രേലിയയുടെ തീരുമാനം പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

2015 ലോകകപ്പ് ആസ്ട്രേലിയന്‍ ടീമിനു പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ താനില്ലെന്ന് സെലക്ഷന്‍ കമ്മിറ്റിയിലെ ജോണ്‍ ഇന്‍വെരാരിറ്റി വ്യക്തമാക്കിയിരുന്നുവെന്നും കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ തന്റെ പ്രകടനം നിലവാരംകുറഞ്ഞതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ ആസ്ട്രേലിയന്‍ ഏകദിന ക്രിക്കറ്റ് ടീമില്‍നിന്ന് പുറത്താക്കിയതില്‍ തനിക്ക് പങ്കുണ്ടെന്ന് ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്ക്. പോണ്ടിങ്ങിനെ പുറത്താക്കാനുള്ള സെലക്ഷന്‍ പാനലിന്റെ തീരുമാനത്തോട് നൂറു ശതമാനം യോജിച്ച തന്റേത് ടീമിന്റെ നന്മക്കുവേണ്ടിയുള്ള നിലപാടാണെന്നു പറഞ്ഞ് ക്ളാര്‍ക്ക്, പോണ്ടിങ്ങും താനുമായുള്ള സൗഹൃദത്തെ അത് ബാധിക്കില്ലെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
'സെലക്ഷന്‍ പാനലിന്റെ ശരിയായ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്നത് ക്യാപ്റ്റന്റെ കടമയാണ്. കൂട്ടമായാണ് ഞങ്ങള്‍ ആ തീരുമാനം കൈക്കൊണ്ടത്. 2015 ലോകകപ്പ് മുന്‍നിര്‍ത്തിയാണ് യോഗത്തില്‍ ചര്‍ച്ച നടന്നത്. പൂര്‍ണമായും ഞാന്‍ അതിന്റെ കൂടെയായിരുന്നു' -അഞ്ചംഗ സെലക്ഷന്‍ പാനലിലെ അംഗങ്ങളിലൊരാളായ ക്ളാര്‍ക്ക് വ്യക്തമാക്കി.

No comments:

Post a Comment