വിദ്യാര്‍ഥികളെ കുത്തിനിറച്ചുള്ള യാത്ര അപകടങ്ങള്‍ക്കു കാരണമാകുന്നു. എന്നാല്‍ ഇതിനെതിരേ നടപടിയെടുക്കുന്നില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. പലപ്പോഴും ഓട്ടോകളിലും ബസുകളിലും ജീപ്പുകളിലുമായി വിദ്യാര്‍ഥികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നതു സ്‌ഥിരം കാഴ്‌ചയാണ്. എന്നാല്‍ ഇതിനു നടപടിയെടുക്കേണ്ട നിയമ പാലകരാകട്ടെ കണ്ടില്ലെന്നു നടിക്കുകയാണ്. ചെറുപ്പക്കാരായ ഡ്രൈവര്‍മാരും കാലപ്പഴക്കം ചെന്ന പല വാഹനങ്ങളുമാണു ഇപ്പോഴും പല സ്‌കൂള്‍ അധികൃതരും സ്‌കൂള്‍ ബസായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട ബസിലും കയറ്റാവുന്നതിലധികം കുട്ടികളെ കയറ്റിയതാണ് അപകടത്തില്‍ പരുക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്. അപകടം ഉണ്ടാകുമ്പോള്‍ മാത്രം നടപടി കര്‍ശനമാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാടിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ വന്‍ ദുരന്തം ഒഴിവായതു തലനാരിഴക്കാണ്. നിറയെ വിദ്യാര്‍ഥികളുമായി വരികയായിരുന്ന ബസ് റോഡരികിലെ മതിലില്‍ ഇടിച്ചു നിര്‍ത്തിയതിനാലാണു വന്‍ അപകടം ഒഴിവായത്. അപകട സമയത്ത് 80 ലധികം വിദ്യാര്‍ഥികളാണു ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട സമയത്ത് റോഡരികില്‍ ഉണ്ടായിരുന്ന ഇലക്‌ട്രിക് പോസ്‌റ്റുകളില്‍ ഇടിക്കാതെ രക്ഷപ്പെട്ടതിനാലും സമീപത്തെ 20 അടിയോളം താഴ്‌ചയുള്ള കരിങ്കല്‍ക്വാറിയിലേക്കു മറിയാതെ രക്ഷപ്പെട്ടതുമാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. ബസ് നിയന്ത്രണം വിട്ടതറിഞ്ഞ ഡ്രൈവര്‍ ഗോപിനാഥന്‍ ബസിലെ വിദ്യാര്‍ഥികളോടു സൈഡ് ഷട്ടറുകള്‍ താഴ്‌ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഷട്ടര്‍ താഴ്‌ത്തിയതിനാല്‍ ബസിനകത്തെ വിദ്യാര്‍ഥികള്‍ പുറത്തേക്കു തെറിച്ചു വീഴാതെ രക്ഷപ്പെട്ടു..
mangalam
FLASH NEWS
Wednesday, November 30, 2011
പാണ്ടിക്കാട് വളരാടില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 60 വിദ്യാര്‍ഥികള്‍ക്കു പരുക്ക്....
പാണ്ടിക്കാട് വളരാടില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 60 വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു. വെള്ളുവങ്ങാട്, കിഴക്കുംപറമ്പ്, ആമക്കാട് ഭാഗങ്ങളില്‍ നിന്നു എടയാറ്റൂര്‍ ഡി.എന്‍.എം.എ യു.പി സ്‌കൂളിലേക്കു വിദ്യാര്‍ഥികളുമായി പോകുന്ന ബസാണു രാവിലെ ഒമ്പതരയോടെ മറിഞ്ഞത്. കുത്തനെയുള്ള ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം വിട്ടു സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ച് 40 മീറ്റര്‍ മുന്നോട്ടു പോയി റോഡരികിലെ മണ്‍ഭിത്തിയില്‍ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം. ഉടന്‍ നാട്ടുകാരും സമീപവാസികളും ചേര്‍ന്ന് പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. പാണ്ടിക്കാട് എസ്.ഐ: കെ.സി ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രക്ഷാപ്രവര്‍ത്തനത്തിനും തുടര്‍ നടപടികള്‍ക്കും നേതൃത്വം നല്‍കി.
അപകടത്തെ തുടര്‍ന്ന് എടയാറ്റൂര്‍, വളരാട്, പാണ്ടിക്കാട് റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പരുക്കേറ്റവരെ പാണ്ടിക്കാട്, പെരിന്തല്‍മണ്ണ, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പാണ്ടിക്കാട് നിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍:- കിഴക്കുംപറമ്പ് സ്വദേശികളായ കോല്‍തൊടി ഉമ്മറിന്റെ മകന്‍ റാഷിദ്(11), മകള്‍ മാജിദ(12), ഒറ്റകത്ത് ഇബ്രാഹീമിന്റെ മകള്‍ ഷാലിമ(ഒമ്പത്), മകന്‍ മുഹമ്മദ് അസ്ലം(11), മാതാരി കുപ്പേങ്ങല്‍ ഹംസയുടെ മകള്‍ റാബിയ(12), ഇര്‍ഷാന മുംതാസ്, പൂതക്കോടന്‍ മുഹമ്മദിന്റെ മകന്‍ ഉനൈസ്(11), ഒറ്റകത്ത് മുഹമ്മദിന്റെ മകള്‍ ഹസീന(12), കിടങ്ങയം ആമക്കാട് സ്വദേശികളായ ഹന്ന(ഒമ്പത്), അസ്‌ന(ഒമ്പത്), റിഷാല്‍(11), പുഴക്കല്‍ അസീസിന്റെ മകന്‍ അഫീഫ്(11), ആറ്റിങ്ങല്‍ ചന്ദ്രന്റെ മക്കളായ ആദിത്യന്‍(ആറ്), അഭിനന്‍(എട്ട്), അന്തന്‍(എട്ട്), വെള്ളവങ്ങാട് സ്വദേശികളായ മുള്ളന്‍മടക്കല്‍ അബ്‌ദുറഹിമാന്റെ മകന്‍ ആസിഫ്(12), ജസീല്‍(11), വേരേങ്ങല്‍ അബ്‌ദുല്‍ കരീമിന്റെ മകന്‍ സുഹൈല്‍(10), മകള്‍ ഷഹ്ല(13), കല്ലിടുമ്പന്‍ അബ്‌ദുറഹിമാന്റെ മകള്‍ ജുബൈരിയ(13), പീച്ചമണ്ണില്‍ മുഹമ്മദിന്റെ മകള്‍ അഫീന(13), വടക്കാങ്ങര അലവിക്കുട്ടിയുടെ മകന്‍ മിസ്‌ഹബ്(12), കാരക്കാടന്‍ മുഹമ്മദ് ഫൈസിയുടെ മകന്‍ സല്‍മാന്‍(11), പാണ്ടിക്കാട് മോഴക്കല്ല് പട്ടാണി റംലയുടെ മകന്‍ മുഹമ്മദ് ഷമീല്‍(ഏഴ്), തമ്പാനങ്ങാടി മഠത്തില്‍ മുജീബ് റഹ്‌മാന്റെ മകള്‍ ഫാത്തിമ ഹിസാന(10), മുടിക്കോട് വടക്കുപ്പറമ്പ് കുപ്പിക്കുഴിയില്‍ ഇബ്രാഹീമിന്റെ മകന്‍ നിയാസ്(10), കിടങ്ങയം അല്‍-ഇഹ്‌സാന്‍ അനാഥ മന്ദിരത്തിലെ വിദ്യാര്‍ഥികളായ റംഷാദ്(11), ഹുസൈബ്(11), മുബഷിര്‍(12), സഫ്‌വാന്‍(12), ഹബീബ്(11), ഫാസില്‍(13), കിഴക്കുംപറമ്പ് മന്‍ഹജുസുന്ന ദര്‍സ് വിദ്യാര്‍ഥികളായ പുല്‍പ്പറ്റ സ്വദേശികളായ സാമ്പ്രിക്കല്ല് അലിയുടെ മകന്‍ മുഹമ്മദ് ഇഖ്‌ബാല്‍(14), വട്ടപ്പാറ ഹംസയുടെ മകന്‍ നംഷാദ്(12). പാണ്ടിക്കാട് പി.കെ.എം ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചവര്‍:-ഒറവില്‍പുറം പട്ടാണി അസീസിന്റെ മകന്‍ ഫസലുറഹ്‌മാന്‍(എട്ട്). കിഴക്കുംപറമ്പ് ഒറ്റകത്ത് ഇബ്രാഹീമിന്റെ മകള്‍ സമീന(11)യെ പെരിന്തല്‍മണ്ണ അല്‍ശിഫയിലും പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് എടയാറ്റൂര്‍, വളരാട്, പാണ്ടിക്കാട് റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പരുക്കേറ്റവരെ പാണ്ടിക്കാട്, പെരിന്തല്‍മണ്ണ, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പാണ്ടിക്കാട് നിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍:- കിഴക്കുംപറമ്പ് സ്വദേശികളായ കോല്‍തൊടി ഉമ്മറിന്റെ മകന്‍ റാഷിദ്(11), മകള്‍ മാജിദ(12), ഒറ്റകത്ത് ഇബ്രാഹീമിന്റെ മകള്‍ ഷാലിമ(ഒമ്പത്), മകന്‍ മുഹമ്മദ് അസ്ലം(11), മാതാരി കുപ്പേങ്ങല്‍ ഹംസയുടെ മകള്‍ റാബിയ(12), ഇര്‍ഷാന മുംതാസ്, പൂതക്കോടന്‍ മുഹമ്മദിന്റെ മകന്‍ ഉനൈസ്(11), ഒറ്റകത്ത് മുഹമ്മദിന്റെ മകള്‍ ഹസീന(12), കിടങ്ങയം ആമക്കാട് സ്വദേശികളായ ഹന്ന(ഒമ്പത്), അസ്‌ന(ഒമ്പത്), റിഷാല്‍(11), പുഴക്കല്‍ അസീസിന്റെ മകന്‍ അഫീഫ്(11), ആറ്റിങ്ങല്‍ ചന്ദ്രന്റെ മക്കളായ ആദിത്യന്‍(ആറ്), അഭിനന്‍(എട്ട്), അന്തന്‍(എട്ട്), വെള്ളവങ്ങാട് സ്വദേശികളായ മുള്ളന്‍മടക്കല്‍ അബ്‌ദുറഹിമാന്റെ മകന്‍ ആസിഫ്(12), ജസീല്‍(11), വേരേങ്ങല്‍ അബ്‌ദുല്‍ കരീമിന്റെ മകന്‍ സുഹൈല്‍(10), മകള്‍ ഷഹ്ല(13), കല്ലിടുമ്പന്‍ അബ്‌ദുറഹിമാന്റെ മകള്‍ ജുബൈരിയ(13), പീച്ചമണ്ണില്‍ മുഹമ്മദിന്റെ മകള്‍ അഫീന(13), വടക്കാങ്ങര അലവിക്കുട്ടിയുടെ മകന്‍ മിസ്‌ഹബ്(12), കാരക്കാടന്‍ മുഹമ്മദ് ഫൈസിയുടെ മകന്‍ സല്‍മാന്‍(11), പാണ്ടിക്കാട് മോഴക്കല്ല് പട്ടാണി റംലയുടെ മകന്‍ മുഹമ്മദ് ഷമീല്‍(ഏഴ്), തമ്പാനങ്ങാടി മഠത്തില്‍ മുജീബ് റഹ്‌മാന്റെ മകള്‍ ഫാത്തിമ ഹിസാന(10), മുടിക്കോട് വടക്കുപ്പറമ്പ് കുപ്പിക്കുഴിയില്‍ ഇബ്രാഹീമിന്റെ മകന്‍ നിയാസ്(10), കിടങ്ങയം അല്‍-ഇഹ്‌സാന്‍ അനാഥ മന്ദിരത്തിലെ വിദ്യാര്‍ഥികളായ റംഷാദ്(11), ഹുസൈബ്(11), മുബഷിര്‍(12), സഫ്‌വാന്‍(12), ഹബീബ്(11), ഫാസില്‍(13), കിഴക്കുംപറമ്പ് മന്‍ഹജുസുന്ന ദര്‍സ് വിദ്യാര്‍ഥികളായ പുല്‍പ്പറ്റ സ്വദേശികളായ സാമ്പ്രിക്കല്ല് അലിയുടെ മകന്‍ മുഹമ്മദ് ഇഖ്‌ബാല്‍(14), വട്ടപ്പാറ ഹംസയുടെ മകന്‍ നംഷാദ്(12). പാണ്ടിക്കാട് പി.കെ.എം ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചവര്‍:-ഒറവില്‍പുറം പട്ടാണി അസീസിന്റെ മകന്‍ ഫസലുറഹ്‌മാന്‍(എട്ട്). കിഴക്കുംപറമ്പ് ഒറ്റകത്ത് ഇബ്രാഹീമിന്റെ മകള്‍ സമീന(11)യെ പെരിന്തല്‍മണ്ണ അല്‍ശിഫയിലും പ്രവേശിപ്പിച്ചു.
Monday, November 28, 2011
ആദ്യ ഏകദിനം ഇന്ന്.....
ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ചൊവ്വാഴ്ച കട്ടക്ക് ബരാബതി സ്റ്റേഡിയത്തില്‍ നടക്കും. ടെസ്റ്റ് പരമ്പരയിലെ മേധാവിത്വം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആതിഥേയ നിരയിലെ വന്‍തോക്കുകളുടെ അഭാവവും സ്വന്തം ബാറ്റ്സ്മാന്മാര്‍ ഫോമിലേക്ക് തിരിച്ചുവന്നതും സന്ദര്‍ശകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ബൗളിങ് നയിക്കേണ്ട പ്രവീണ്‍ കുമാര്‍ പരിക്കുമൂലം പിന്‍മാറിയത് വീരേന്ദര്‍ സെവാഗിന് കീഴില്‍ കളത്തിലിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയാകും.
ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി, സചിന്‍ ടെണ്ടുല്‍കര്‍, യുവരാജ് സിങ് എന്നീ കരുത്തരുടെ സേവനം ഇന്ത്യക്ക് ലഭിക്കില്ല. ധോണിക്കും സചിനും ആസ്ട്രേലിയന്‍ പര്യടനത്തിനുമുമ്പായി വിശ്രമം അനുവദിക്കുകയായിരുന്നെങ്കില്‍ യുവരാജ് അസുഖം മൂലം പിന്‍വാങ്ങുകയായിരുന്നു. പകരമിറങ്ങുന്ന പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ, രവീന്ദ്ര ജദേജ എന്നിവര്‍ക്ക് ഇവരുടെ കുറവ് നികത്താനാവുമോ എന്ന് കണ്ടറിയണം. സെവാഗ്, ഗൗതം ഗംഭീര്‍, സുരേഷ് റെയ്ന കഴിഞ്ഞാല്‍ വിരാട് കോഹ്ലിയും പാര്‍ഥിവും മാത്രമാണ് അല്‍പമെങ്കിലും അനുഭവ സമ്പത്തുള്ളവര്‍.
പാര്‍ഥിവ്, രോഹിത്, ഗംഭീര്‍ ഇവരിലൊരാളായിരിക്കും സെവാഗിനൊപ്പം ഇന്നിങ്സ് ഓപണ്‍ ചെയ്യുക. തുടര്‍ന്ന് കോഹ്ലി, റെയ്ന, ജദേജ എന്നിവരെത്തും. അവസാന ടെസ്റ്റില്‍ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച ആര്‍. അശ്വിനും ബാറ്റിങ്ങില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ജദേജയുടെ ഓള്‍റൗണ്ട് മികവ് ഇന്ത്യന്‍ സാഹചര്യത്തില്‍ ടീമിന് മുതല്‍കൂട്ടാവുമെന്നാണ് കരുതുന്നത്.
പതിവുപോലെ ബൗളിങ്ങാണ് ഇന്ത്യക്ക് തലവേദനയാവുന്നത്. കൈമുട്ടിന് പരിക്കേറ്റ പ്രവീണ്‍ കളിക്കില്ളെന്ന് സെവാഗ് അറിയിച്ചതോടെ പരിചയ സമ്പന്നനായ ഒരു ബൗളര്‍പോലും ടീമിലില്ലാതായി. 11 ഏകദിനങ്ങള്‍ മാത്രം കളിച്ച വിനയ് കുമാറാവും ആദ്യ പന്തെടുക്കുക. കൂട്ടിന് ഉമേഷ് യാദവോ വരുണ്‍ ആരോണോ ഉണ്ടാവും. അശ്വിനൊപ്പം ഒരു സ്പെഷലിസ്റ്റ് സ്പിന്നറെ കൂടി കളിപ്പിക്കേണ്ടതിനാല്‍ രാഹുല്‍ ശര്‍മയുടെ ഏകദിന അരങ്ങേറ്റത്തിന് ഇന്ന് അവസരമൊരുങ്ങിയേക്കും. യുവതാരങ്ങള്‍ക്ക് തിളങ്ങാനുള്ള സുവര്‍ണാവസരമാണ് ഈ പരമ്പരയെന്ന് ക്യാപ്റ്റന്‍ സെവാഗ് പറഞ്ഞു.
മറുഭാഗത്ത് വിന്‍ഡീസ് തികഞ്ഞ പ്രതീക്ഷയിലാണ്. റണ്ണൊഴുകുന്ന ഇന്ത്യന്‍ പിച്ചുകളില്‍ തങ്ങളുടെ ബാറ്റ്സ്മാന്മാര്‍ മികച്ച സ്കോര്‍ കണ്ടെത്തിയത് തുണയാവുമെന്നാണ് ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയുടെ വിശ്വാസം. പരിക്കുമൂലം ടീമിന് പുറത്തായിരുന്ന ഓപണര്‍ ലെന്‍ഡല്‍ സിമ്മണ്‍സിന്‍െറയും വെടിക്കെട്ട് ബാറ്റ്സ്മാന്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍െറയും സാന്നിധ്യം കരുത്താവും. ഇന്ത്യക്കെതിരെ വിന്‍ഡീസില്‍ നടന്ന ഏകദിന പരമ്പരയില്‍ സിമ്മണ്‍സ് മികവു കാട്ടിയിരുന്നു. പൊള്ളാര്‍ഡിനു പുറമെ ആന്ദ്രെ റസ്സലും മികച്ച ഓള്‍റൗണ്ടറാണ്. ബ്രയാന്‍ ലാറയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കുന്ന ഡാരന്‍ ബ്രാവോ, ഓപണര്‍ അഡ്രിയാന്‍ ബരത്, കീറോണ്‍ പവല്‍, ഇന്ത്യയില്‍ പരിചിതനായ മര്‍ലോണ്‍ സാമുവല്‍സ് തുടങ്ങിയവര്‍ക്ക് എത്രവലിയ ഇന്ത്യന്‍ ടോട്ടലിനെയും മറികടക്കാന്‍ കഴിയുമെന്നാണ് കരീബിയന്‍ പ്രതീക്ഷ. രവി രാംപോളും കെമര്‍ റോഷും പേസ് ആക്രമണം നടത്തുമ്പോള്‍ സ്പിന്നര്‍മാരായി ആന്‍റണി മാര്‍ട്ടിനും അരങ്ങേറ്റക്കാരന്‍ സുനില്‍ നാരായണും രംഗത്തെത്തും. ധോണിയെപ്പോലൊരു ‘ഫിനിഷര്‍’ ടീമിലില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണെന്ന് സമ്മി അഭിപ്രായപ്പെട്ടു.
ടീമുകള്‍
ഇന്ത്യ: വീരേന്ദര്‍ സെവാഗ് (ക്യാപ്റ്റന്‍), ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി, സുരേഷ് റെയ്ന, പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ, രവീന്ദ്ര ജദേജ, അജിന്‍ക്യ രഹാനെ, ആര്‍. അശ്വിന്‍, വിനയ്കുമാര്‍, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, മനോജ് തിവാരി, രാഹുല്‍ ശര്‍മ, അഭിമന്യു മിഥുന്‍.
വിന്‍ഡീസ്: ഡാരന്‍ സമ്മി (ക്യാപ്റ്റന്‍), ലെന്‍ഡല്‍ സിമ്മണ്‍സ്, അഡ്രിയാന്‍ ബരത്, ഡാരന്‍ ബ്രാവോ, ഡന്‍സ ഹിയാത്ത്, മര്‍ലോണ്‍ സാമുവല്‍സ്, ദിനേശ് രാംദിന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസ്സല്‍, ആന്‍റണി മാര്‍ട്ടിന്‍, ജെയ്സണ്‍ മുഹമ്മദ്, സുനില്‍ നാരായണ്‍, കീറോണ്‍ പവല്‍, രവി രാംപോള്‍, കെമര്‍റോഷ്....
ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി, സചിന്‍ ടെണ്ടുല്‍കര്‍, യുവരാജ് സിങ് എന്നീ കരുത്തരുടെ സേവനം ഇന്ത്യക്ക് ലഭിക്കില്ല. ധോണിക്കും സചിനും ആസ്ട്രേലിയന്‍ പര്യടനത്തിനുമുമ്പായി വിശ്രമം അനുവദിക്കുകയായിരുന്നെങ്കില്‍ യുവരാജ് അസുഖം മൂലം പിന്‍വാങ്ങുകയായിരുന്നു. പകരമിറങ്ങുന്ന പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ, രവീന്ദ്ര ജദേജ എന്നിവര്‍ക്ക് ഇവരുടെ കുറവ് നികത്താനാവുമോ എന്ന് കണ്ടറിയണം. സെവാഗ്, ഗൗതം ഗംഭീര്‍, സുരേഷ് റെയ്ന കഴിഞ്ഞാല്‍ വിരാട് കോഹ്ലിയും പാര്‍ഥിവും മാത്രമാണ് അല്‍പമെങ്കിലും അനുഭവ സമ്പത്തുള്ളവര്‍.
പാര്‍ഥിവ്, രോഹിത്, ഗംഭീര്‍ ഇവരിലൊരാളായിരിക്കും സെവാഗിനൊപ്പം ഇന്നിങ്സ് ഓപണ്‍ ചെയ്യുക. തുടര്‍ന്ന് കോഹ്ലി, റെയ്ന, ജദേജ എന്നിവരെത്തും. അവസാന ടെസ്റ്റില്‍ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച ആര്‍. അശ്വിനും ബാറ്റിങ്ങില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ജദേജയുടെ ഓള്‍റൗണ്ട് മികവ് ഇന്ത്യന്‍ സാഹചര്യത്തില്‍ ടീമിന് മുതല്‍കൂട്ടാവുമെന്നാണ് കരുതുന്നത്.
പതിവുപോലെ ബൗളിങ്ങാണ് ഇന്ത്യക്ക് തലവേദനയാവുന്നത്. കൈമുട്ടിന് പരിക്കേറ്റ പ്രവീണ്‍ കളിക്കില്ളെന്ന് സെവാഗ് അറിയിച്ചതോടെ പരിചയ സമ്പന്നനായ ഒരു ബൗളര്‍പോലും ടീമിലില്ലാതായി. 11 ഏകദിനങ്ങള്‍ മാത്രം കളിച്ച വിനയ് കുമാറാവും ആദ്യ പന്തെടുക്കുക. കൂട്ടിന് ഉമേഷ് യാദവോ വരുണ്‍ ആരോണോ ഉണ്ടാവും. അശ്വിനൊപ്പം ഒരു സ്പെഷലിസ്റ്റ് സ്പിന്നറെ കൂടി കളിപ്പിക്കേണ്ടതിനാല്‍ രാഹുല്‍ ശര്‍മയുടെ ഏകദിന അരങ്ങേറ്റത്തിന് ഇന്ന് അവസരമൊരുങ്ങിയേക്കും. യുവതാരങ്ങള്‍ക്ക് തിളങ്ങാനുള്ള സുവര്‍ണാവസരമാണ് ഈ പരമ്പരയെന്ന് ക്യാപ്റ്റന്‍ സെവാഗ് പറഞ്ഞു.
മറുഭാഗത്ത് വിന്‍ഡീസ് തികഞ്ഞ പ്രതീക്ഷയിലാണ്. റണ്ണൊഴുകുന്ന ഇന്ത്യന്‍ പിച്ചുകളില്‍ തങ്ങളുടെ ബാറ്റ്സ്മാന്മാര്‍ മികച്ച സ്കോര്‍ കണ്ടെത്തിയത് തുണയാവുമെന്നാണ് ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയുടെ വിശ്വാസം. പരിക്കുമൂലം ടീമിന് പുറത്തായിരുന്ന ഓപണര്‍ ലെന്‍ഡല്‍ സിമ്മണ്‍സിന്‍െറയും വെടിക്കെട്ട് ബാറ്റ്സ്മാന്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍െറയും സാന്നിധ്യം കരുത്താവും. ഇന്ത്യക്കെതിരെ വിന്‍ഡീസില്‍ നടന്ന ഏകദിന പരമ്പരയില്‍ സിമ്മണ്‍സ് മികവു കാട്ടിയിരുന്നു. പൊള്ളാര്‍ഡിനു പുറമെ ആന്ദ്രെ റസ്സലും മികച്ച ഓള്‍റൗണ്ടറാണ്. ബ്രയാന്‍ ലാറയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കുന്ന ഡാരന്‍ ബ്രാവോ, ഓപണര്‍ അഡ്രിയാന്‍ ബരത്, കീറോണ്‍ പവല്‍, ഇന്ത്യയില്‍ പരിചിതനായ മര്‍ലോണ്‍ സാമുവല്‍സ് തുടങ്ങിയവര്‍ക്ക് എത്രവലിയ ഇന്ത്യന്‍ ടോട്ടലിനെയും മറികടക്കാന്‍ കഴിയുമെന്നാണ് കരീബിയന്‍ പ്രതീക്ഷ. രവി രാംപോളും കെമര്‍ റോഷും പേസ് ആക്രമണം നടത്തുമ്പോള്‍ സ്പിന്നര്‍മാരായി ആന്‍റണി മാര്‍ട്ടിനും അരങ്ങേറ്റക്കാരന്‍ സുനില്‍ നാരായണും രംഗത്തെത്തും. ധോണിയെപ്പോലൊരു ‘ഫിനിഷര്‍’ ടീമിലില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണെന്ന് സമ്മി അഭിപ്രായപ്പെട്ടു.
ടീമുകള്‍
ഇന്ത്യ: വീരേന്ദര്‍ സെവാഗ് (ക്യാപ്റ്റന്‍), ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി, സുരേഷ് റെയ്ന, പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ, രവീന്ദ്ര ജദേജ, അജിന്‍ക്യ രഹാനെ, ആര്‍. അശ്വിന്‍, വിനയ്കുമാര്‍, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, മനോജ് തിവാരി, രാഹുല്‍ ശര്‍മ, അഭിമന്യു മിഥുന്‍.
വിന്‍ഡീസ്: ഡാരന്‍ സമ്മി (ക്യാപ്റ്റന്‍), ലെന്‍ഡല്‍ സിമ്മണ്‍സ്, അഡ്രിയാന്‍ ബരത്, ഡാരന്‍ ബ്രാവോ, ഡന്‍സ ഹിയാത്ത്, മര്‍ലോണ്‍ സാമുവല്‍സ്, ദിനേശ് രാംദിന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസ്സല്‍, ആന്‍റണി മാര്‍ട്ടിന്‍, ജെയ്സണ്‍ മുഹമ്മദ്, സുനില്‍ നാരായണ്‍, കീറോണ്‍ പവല്‍, രവി രാംപോള്‍, കെമര്‍റോഷ്....
പഴക്കംചെന്ന മരങ്ങള്‍ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാവുന്നു ....
കാലപ്പഴക്കത്താല്‍ ദ്രവിച്ചു വീഴാറായ വന്‍മരങ്ങള്‍ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാവുന്നു. പെരിന്തല്‍മണ്ണ -കോട്ടയ്‌ക്കല്‍ റൂട്ടില്‍ ചട്ടിപ്പറമ്പ് മുതല്‍ അങ്ങാടിപ്പുറം വൈലോങ്ങര വരെയും പടപ്പറമ്പ് മുതല്‍ കൊളത്തുര്‍ വരെയുമായി റോഡിന്റെ ഇരുവശങ്ങളില്‍ നൂറുകണക്കിനു തണല്‍വൃക്ഷങ്ങളാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. ഇവ പൂര്‍ണമായും നടുറോഡിലേക്കു ചെരിഞ്ഞു നില്‍ക്കുന്നതിനാല്‍ അപകടസാധ്യത കൂടുതലാണ്. ഈ വന്‍മരങ്ങള്‍ വെട്ടിമാറ്റി പുതിയ തണല്‍വൃക്ഷങ്ങള്‍ നടാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ അധികൃതര്‍ക്കു പരാതി നല്‍കിയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതിനിടെയാണു കഴിഞ്ഞ ദിവസം കടുങ്ങപുരം സ്‌കൂള്‍പടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിനു മുകളിലേക്ക് മരം പൊട്ടിവീണത്. യാത്രക്കാര്‍ അത്ഭുതകരമായാണു രക്ഷപ്പെട്ടത്. മരങ്ങള്‍ വെട്ടിമാറ്റാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നു ഗ്രാമപഞ്ചായത്ത് സ്‌ഥിരംസമിതി ചെയര്‍മാന്‍ എം.പി.ശശിമേനോന്‍ ആവശ്യപ്പെട്ടു.....
ഹോട്ടലുടമയെ വധിക്കാന്‍ ശ്രമം: ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍...
കച്ചവടം തകര്‍ക്കാന്‍ ഹോട്ടലുടമയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സമീപത്തെ ഹോട്ടലുടമയെയും മൂന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങളെയും അറസ്റ്റ് ചെയ്തു. തിരൂര്‍ ബി.പി. അങ്ങാടി ബൈപാസ് റോഡില്‍ ഹോട്ടല്‍ നടത്തുന്ന പറവണ്ണ വടക്കേ കാരണവളപ്പില്‍ ഷബീറിനെ (27) ആക്രമിച്ച കേസില്‍ ബൈപാസ് റോഡില്‍ സംസം ഹോട്ടല്‍ നടത്തുന്ന ബി.പി. അങ്ങാടി കണ്ണംകുളം മുട്ടിക്കാനകത്ത് മൊയ്തീന്‍കുട്ടി (38), ക്വട്ടേഷന്‍ സംഘത്തിലെ കണ്ണികളായ ബി.പി. അങ്ങാടി പടാട്ടില്‍പടി കൃഷ്ണകുമാര്‍ എന്ന ചെളി ബാബു (26), വെങ്ങാലൂര്‍ മുട്ടിക്കല്‍ തിരുടിപ്പറമ്പില്‍ ജാഫര്‍ (27), മുട്ടിക്കല്‍ പുതുവീട്ടില്‍ മുഹമ്മദ് റഫീഖ് (22) എന്നിവരെയാണ് തിരൂര്‍ സി.ഐ ആര്‍. റാഫിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. സംഘത്തലവന്‍ ബി.പി. അങ്ങാടി സ്വദേശി ശാഹിദ് ഒളിവിലാണ്. സെപ്റ്റംബര്‍ പന്ത്രണ്ടിനാണ് ഷബീറിന് നേരെ ആക്രമണമുണ്ടായത്. ശബീറിന്‍െറ ഹോട്ടലില്‍ കച്ചവടം വര്‍ധിച്ചതിനാല്‍ മൊയ്തീന്‍കുട്ടിയുടെ കടയില്‍ ആളു കുറഞ്ഞതിനെ തുടര്‍ന്നാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് പൊലീസ് അറിയിച്ചു.
ഹോട്ടല്‍ പൂട്ടണമെന്ന് മൊയ്തീന്‍കുട്ടി ഷബീറിനോട് ആവശ്യപ്പെട്ടിരുന്നത്രെ. രാത്രി ഹോട്ടല്‍ പൂട്ടിപ്പോകുന്നതിനിടെയായിരുന്നു രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഷബീറിനെ വധിക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷബീര്‍ ഏറെക്കാലം കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്ന് തവണകളിലായി 35,000 രൂപ ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയെന്ന് മൊയ്തീന്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
ഷബീറിന് നേരെയുള്ള ആക്രമണം ഏറെ ദുരൂഹതകളുയര്‍ത്തിയിരുന്നു. പ്രതികളെ തിരൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മൊയ്തീന്‍കുട്ടിക്കെതിരെ പുണെയില്‍ കേസുള്ളതായി പൊലീസിന് വിവരം ലഭിച്ചു. പിടികിട്ടാനുള്ള ശാഹിദ് ഒട്ടേറെ ക്വട്ടേഷന്‍ ആക്രമണ കേസുകളില്‍ പ്രതിയാണെന്ന് സംശയിക്കുന്നു. പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സി.ഐ ആര്‍. റാഫി അറിയിച്ചു. എസ്.ഐ സി.പി. വാസു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ. പ്രമോദ്, അബ്ദുല്‍ അസീസ്, സത്യനാരായണന്‍, രാമചന്ദ്രന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു...
ഹോട്ടല്‍ പൂട്ടണമെന്ന് മൊയ്തീന്‍കുട്ടി ഷബീറിനോട് ആവശ്യപ്പെട്ടിരുന്നത്രെ. രാത്രി ഹോട്ടല്‍ പൂട്ടിപ്പോകുന്നതിനിടെയായിരുന്നു രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഷബീറിനെ വധിക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷബീര്‍ ഏറെക്കാലം കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്ന് തവണകളിലായി 35,000 രൂപ ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയെന്ന് മൊയ്തീന്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
ഷബീറിന് നേരെയുള്ള ആക്രമണം ഏറെ ദുരൂഹതകളുയര്‍ത്തിയിരുന്നു. പ്രതികളെ തിരൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മൊയ്തീന്‍കുട്ടിക്കെതിരെ പുണെയില്‍ കേസുള്ളതായി പൊലീസിന് വിവരം ലഭിച്ചു. പിടികിട്ടാനുള്ള ശാഹിദ് ഒട്ടേറെ ക്വട്ടേഷന്‍ ആക്രമണ കേസുകളില്‍ പ്രതിയാണെന്ന് സംശയിക്കുന്നു. പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സി.ഐ ആര്‍. റാഫി അറിയിച്ചു. എസ്.ഐ സി.പി. വാസു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ. പ്രമോദ്, അബ്ദുല്‍ അസീസ്, സത്യനാരായണന്‍, രാമചന്ദ്രന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു...
ട്രാഫിക് നിയമലംഘനം: പിഴ ബാങ്കില്‍ അടയ്ക്കാം ..
ട്രാഫിക് നിയമം ലംഘിച്ച് പോലീസ്‌വലയില്‍ കുടുങ്ങിയാല്‍ ഇനി ബാങ്കില്‍ പിഴയടച്ച് തടിയൂരാം. പിഴയൊടുക്കാന്‍ കൈയില്‍ പണമില്ലെങ്കില്‍ പോലീസുകാര്‍ ഒരു ചെലാന്‍ തരും. പോലീസ്‌സ്‌റ്റേഷനില്‍ കയറുന്നതിനു പകരം ചെലാനുമായി അടുത്തുള്ള എസ്.ബി.ടി. ബാങ്കിലെത്തി സൗകര്യംപോലെ, ബാങ്ക് ഇടപാടുകാര്‍ക്കൊപ്പം നിന്ന് പെറ്റി അടയ്ക്കാം.
കേരള പോലീസും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും സഹകരിച്ച് നടപ്പാക്കുന്ന 'ട്രാഫിക്ഇചെലാന്‍' സംവിധാനമാണ് ലളിതവും സൗകര്യപ്രദവുമായി പെറ്റിയൊടുക്കാന്‍ അവസരമൊരുക്കുന്നത്. നിയമലംഘനത്തിന് പിടിക്കപ്പെട്ടാല്‍ കൈയില്‍ പണമില്ലെങ്കില്‍ പോലീസ് ഉദ്യോഗസ്ഥര്‍ 10 അക്ക നമ്പരടങ്ങിയ ബാങ്ക് ചെലാന്‍ നല്‍കും. ഇന്ത്യയിലെ ഏത് എസ്.ബി.ടി. ശാഖയിലൂടെയും നിശ്ചിത സമയപരിധിക്കുള്ളില്‍ പിഴയൊടുക്കാം. ഈ സേവനം ക്രമേണ അക്ഷയ കേന്ദ്രങ്ങളുമായി സഹകരിച്ചും നടപ്പാക്കും. പരീക്ഷണാര്‍ത്ഥം തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം 17ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും...
കേരള പോലീസും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും സഹകരിച്ച് നടപ്പാക്കുന്ന 'ട്രാഫിക്ഇചെലാന്‍' സംവിധാനമാണ് ലളിതവും സൗകര്യപ്രദവുമായി പെറ്റിയൊടുക്കാന്‍ അവസരമൊരുക്കുന്നത്. നിയമലംഘനത്തിന് പിടിക്കപ്പെട്ടാല്‍ കൈയില്‍ പണമില്ലെങ്കില്‍ പോലീസ് ഉദ്യോഗസ്ഥര്‍ 10 അക്ക നമ്പരടങ്ങിയ ബാങ്ക് ചെലാന്‍ നല്‍കും. ഇന്ത്യയിലെ ഏത് എസ്.ബി.ടി. ശാഖയിലൂടെയും നിശ്ചിത സമയപരിധിക്കുള്ളില്‍ പിഴയൊടുക്കാം. ഈ സേവനം ക്രമേണ അക്ഷയ കേന്ദ്രങ്ങളുമായി സഹകരിച്ചും നടപ്പാക്കും. പരീക്ഷണാര്‍ത്ഥം തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം 17ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും...
Sunday, November 27, 2011
ജ്വല്ലറിയുടെ പിറകുവശത്തെ ചുമര്‍ തുരന്ന് കവര്‍ച്ചാ ശ്രമം...
വണ്ടുര്‍ ചെറുകോട്ടില്‍ എം.ടി.എ ജ്വല്ലറിയുടെ പിറകുവശത്തെ ചുമര്‍ തുരന്ന് കവര്‍ച്ചാ ശ്രമം. ജ്വല്ലറിക്കു സമീപത്തെ സിന്‍ഡോസ് മൊബൈല്‍ ഷോപ്പ്, പൊന്നൂസ് ഫാന്‍സി എന്നിവിടങ്ങളില്‍ നിന്നും ആറായിരം രൂപയുടെ റീചാര്‍ജ് കൂപ്പണുകള്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ മൊബൈല്‍ ഷോപ്പ് തുറക്കാനെത്തിയയവരാണു ആദ്യം മോഷണ വിവരം അറിഞ്ഞത്. കടയുടെ ഷട്ടറുകള്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്ത നിലയിലായിരുന്നു. ഇതറിഞ്ഞ ജ്വല്ലയുടെ പിറകു വശത്തെ ഷട്ടര്‍ തുറന്ന് പരിശോധിച്ചപ്പോഴാണു ജ്വല്ലറിയുടെ ചുമരും തുരന്ന നിലയില്‍ കാണപ്പെട്ടത്. ചുമരത്തിന്റെ കാല്‍ഭാഗം തുരന്ന് മോഷ്‌ടാക്കള്‍ അകത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ജ്വല്ലറി ഉടമ എം.ടി.എം കരീം ഹാജിയുടെ പരാതിപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജ്വല്ലറിയുടെ ചുമര്‍ തുരക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന കമ്പിപ്പാര, ഉളി, ഹാമര്‍ എന്നിവ സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
മമ്പുറം ആണ്ടു നേര്‍ച്ചയ്‌ക്ക് ഇന്നു തുടക്കം ...
ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന മമ്പുറം ആണ്ടു നേര്‍ച്ചയ്‌ക്കു ഇന്നു തുടക്കം കുറിക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ടു അഞ്ചിനു അഹമ്മദ് ജിഫ്രി തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ഏഴിനു നടക്കുന്ന സമ്മേളനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. വി.പി സെയ്‌തു മുഹമ്മദ് നിസാമി പ്രഭാഷണം നടത്തും. 28 മുതല്‍ രണ്ടുവരെ രാത്രി ഏഴിനു വിവിധ പണ്ഡിതരുടെ മതപ്രഭാഷണങ്ങള്‍ നടക്കും. പ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടനം മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. 28 നും 29 നും മുസ്‌തഫാ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 29 നു ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. 30 നു ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനവും ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രഭാഷണവും നിര്‍വഹിക്കും. രണ്ടിനു സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍ മഅ്‌മൂന്‍ ഹുദവി വണ്ടുര്‍ പ്രസംഗിക്കും. ഡിസംബര്‍ നാലിനു രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്‌ക്കു രണ്ടുവരെ നടക്കുന്ന അന്നദാന വിതരണത്തിന്റെ ഉദ്‌ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.അബ്‌ദുറഹിമാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. വൈകിട്ടു ചെറുശേരി സൈനുദ്ദീന്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന ആണ്ടു നേര്‍ച്ചയ്‌ക്കു സമാപനമാകും. പത്രസമ്മേളത്തില്‍ എസ്.എം ജിഫ്രി തങ്ങള്‍ കക്കാട്, ഡോ. ബാഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം സെയ്‌തലവി ഹാജി കോട്ടയ്‌ക്കല്‍, യു.ശാഫി ഹാജി, ഇല്ലത്ത് മൊയ്‌തീന്‍ ഹാജി വേങ്ങര, സി.കെ മുഹമ്മദ് ഹാജി പങ്കെടുത്തു.....
ജില്ലാ കേരളേത്സവം ഡിസംബര്‍ അഞ്ച് മുതല്‍ തിരൂരില്‍...
കേരളേത്സവത്തിന്റെ ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ അഞ്ചു മുതല്‍ 11 വരെ തിരൂരില്‍ നടക്കും. സംസ്‌ഥാന യുവജനക്ഷേമ ബോഡിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെയാണു കേരളോത്സവം നടത്തുന്നത്‌്. ഡിസംബര്‍ അഞ്ചു മുതല്‍ എട്ടു വരെ കായിക മത്സരങ്ങളും ഒമ്പതു മുതല്‍ 11 വരെ കലാമത്സരങ്ങളും നടക്കും. ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ഏഴു നഗരസഭകളില്‍ നിന്നും വിജയികളാകുന്നവരാണു ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുക.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപംനല്‍കി. തിരൂര്‍ മുന്‍സിപ്പല്‍ ഓഫീസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി ജല്‍സീമിയ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സൈതലവി, വെട്ടം ആലിക്കോയ, പി.പി. മെഹറുന്നിസ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. അബ്‌ദുള്ളകുട്ടി, തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.പി. ഗോവിന്ദന്‍കുട്ടി, ജില്ലാ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് എന്‍. റഷീദ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീദ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ പി.പി. ലക്ഷമണന്‍, കെ. ബാവ, കെ.കെ. സലാം, സി.എം.ടി. ബാവ, ഇ. അബ്ബാസലി, നാസര്‍ കൊട്ടാരത്തില്‍, മുജീബ് താനാളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. തിരൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ ടീച്ചര്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്തംഗം ടി. സൈതലവി കണ്‍വീനറും മൂജീബ് താനാളൂര്‍ കോ-ഓഡിനേറ്ററുമായി സംഘാടക സമിതി രൂപീകരിച്ചു.
mangalam
പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപംനല്‍കി. തിരൂര്‍ മുന്‍സിപ്പല്‍ ഓഫീസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി ജല്‍സീമിയ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സൈതലവി, വെട്ടം ആലിക്കോയ, പി.പി. മെഹറുന്നിസ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. അബ്‌ദുള്ളകുട്ടി, തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.പി. ഗോവിന്ദന്‍കുട്ടി, ജില്ലാ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് എന്‍. റഷീദ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീദ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ പി.പി. ലക്ഷമണന്‍, കെ. ബാവ, കെ.കെ. സലാം, സി.എം.ടി. ബാവ, ഇ. അബ്ബാസലി, നാസര്‍ കൊട്ടാരത്തില്‍, മുജീബ് താനാളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. തിരൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ ടീച്ചര്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്തംഗം ടി. സൈതലവി കണ്‍വീനറും മൂജീബ് താനാളൂര്‍ കോ-ഓഡിനേറ്ററുമായി സംഘാടക സമിതി രൂപീകരിച്ചു.
mangalam
Thursday, November 24, 2011
ശരത്പവാറിന്റെ മുഖത്തടിച്ചു....
കേന്ദ്ര മന്ത്രി ശരത് പവാറിന് നേരെ യുവാവിന്റെ കൈയ്യേറ്റം. ന്യൂദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സെന്ററിലാണ് സംഭവം. ഹര്‍വീന്ദര്‍ സിങ് എന്നാണ് ഇയാളുടെ പേര്. ശരത് പവാറിന്റെ ചെകിടത്തടിച്ച ഹര്‍വീന്ദറിന്റെ കൈവശം കത്തിയുമുണ്ടായിരുന്നുഅവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചാണ് താന്‍ മന്ത്രിയെ അടിച്ചതെന്നാണ് അക്രമി പറയുന്നത്. ദല്‍ഹി കോടതി വളപ്പില്‍ വെച്ച് സുഖ്റാമിനെ കൈയ്യേറ്റം ചെയ്ത വ്യക്തി തന്നെയാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സുരക്ഷാ ഉദ്യോഗസഥര്‍ ഇടപെട്ട് ഇയാളെ സംഭവസ്ഥലത്ത് നിന്നും മാറ്റി കൂടുതല്‍ അന്വേഷണത്തിനായി പൊലീസിനെ ഏല്‍പിച്ചു
ജനസമ്പര്‍ക്ക പരിപാടി: ആദ്യ ധനസഹായം ഷമീമിന്...
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആദ്യ ധനസഹായം ലഭിച്ചത് ഏറനാട് താലൂക്കിലെ കീഴുപറമ്പ് പഞ്ചായത്തിലെ ആലുംകണ്ണിയില്‍ ഷമീമിന്. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായ പരുക്കേറ്റ ഷമീമിന് തുടര്‍ ചികിത്സക്കായി ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് നടപടി. ആംബുലന്‍സില്‍ കിടന്ന് ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയിലെത്തിയ ഷമീമിന് 50000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി കൈമാറി.
19 വയസ് പ്രായമുള്ള വി.എച്ച്.എസ്.ഇ വരെ പഠിച്ച ഷമീം വീട്ടിലെ പ്രാരാബ്ധം കാരണം ചെറുപ്പത്തില്‍ തന്നെ വാഹനങ്ങള്‍ കഴുകിയും ഹോട്ടലില്‍ പണിയെടുത്തുമാണ് കുടുംബം പുലര്‍ത്തിയിരുന്നത്. അതിനിടയിലാണ് 2010 ഏപ്രിലില്‍ വാഹനാപകടം സംഭവിക്കുന്നത്. അപകടത്തില്‍ കൈയ്ക്കും കാലിനും പൊട്ടലുണ്ടാവുകയും ഇടുപ്പിന്റെ ഭാഗം പൂര്‍ണമായി തകരുകയും ചെയ്തുവെങ്കിലും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാല് മാസത്തെ ചികിത്സയ്ക്ക് ശേഷം ഇടുപ്പിന് ശസ്ത്രക്രിയ ചെയ്തു. എങ്കിലും നിരന്തരമായ അണുബാധയും പഴുപ്പും അസഹ്യമായ വേദനയും കാരണം ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്...
malappuramnews
19 വയസ് പ്രായമുള്ള വി.എച്ച്.എസ്.ഇ വരെ പഠിച്ച ഷമീം വീട്ടിലെ പ്രാരാബ്ധം കാരണം ചെറുപ്പത്തില്‍ തന്നെ വാഹനങ്ങള്‍ കഴുകിയും ഹോട്ടലില്‍ പണിയെടുത്തുമാണ് കുടുംബം പുലര്‍ത്തിയിരുന്നത്. അതിനിടയിലാണ് 2010 ഏപ്രിലില്‍ വാഹനാപകടം സംഭവിക്കുന്നത്. അപകടത്തില്‍ കൈയ്ക്കും കാലിനും പൊട്ടലുണ്ടാവുകയും ഇടുപ്പിന്റെ ഭാഗം പൂര്‍ണമായി തകരുകയും ചെയ്തുവെങ്കിലും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാല് മാസത്തെ ചികിത്സയ്ക്ക് ശേഷം ഇടുപ്പിന് ശസ്ത്രക്രിയ ചെയ്തു. എങ്കിലും നിരന്തരമായ അണുബാധയും പഴുപ്പും അസഹ്യമായ വേദനയും കാരണം ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്...
malappuramnews
Wednesday, November 23, 2011
വീട്ടമ്മയുടെ മാല മോഷ്‌ടിച്ച കേസില്‍ ശിക്ഷിച്ചു...
വീട്ടില്‍ കയറി മാല മോഷ്‌ടിച്ച കേസില്‍ പ്രതിക്ക് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടു വകുപ്പുകളിലായി ആറുവര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. മഞ്ചേരി ചന്തക്കുന്ന് ചോലക്കല്‍ അബ്‌ദുല്‍ സമദി(43) നെയാണ് ശിക്ഷിച്ചത്. 451- ാം വകുപ്പനുസരിച്ചു മൂന്നു വര്‍ഷം കഠിന തടവ് 5000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, 380, 451 ാം വകുപ്പനുസരിച്ച് മൂന്നു വര്‍ഷം കഠിന തടവ് 5000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. 2008 ഫെബ്രുവരി 8 നാണ് സംഭവം. മഞ്ചേരി അരുകിഴായ അമ്മണത്തൊടി ശശിധരന്റെ ഭാര്യ പാര്‍വതിയമ്മ(56) യുടെ രണ്ടു പവന്റെയും 2.5 പവന്റെയും മാലകളാണ് മോഷ്‌ടിച്ചത്. അരുകിഴായയിലെ തന്നെ കല്‍പകശേരി മാധവന്‍ നായരുടെ വീട്ടില്‍ അതിക്രമിച്ചു കയറി മകള്‍ ജ്യോതിയുടെ രണ്ടു പവന്‍ തൂക്കം വരുന്ന മാല കവര്‍ന്ന കേസില്‍ ഇയാളെ ഇതേ കോടതി നേരത്തെ മൂന്നുവര്‍ഷം കഠിന തടവിനും 1000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. നിരവധി മോഷണ കേസുകളില്‍ പ്രതിയായ അബ്‌ദുസ്സമദ് മഞ്ചേരി ഇറച്ചി മാര്‍ക്കറ്റിലെ ജീവനക്കാരനാണ്....
പൊലീസിനെ കണ്ട് ഓടിയ ശീട്ടുകളി സംഘത്തിലെ രണ്ടുപേര്‍ കിണറ്റില്‍വീണു....
പെരുവള്ളൂര്‍ പഞ്ചായത്തിലെ പറമ്പില്‍പീടിക വരപ്പാറയില്‍ പൊലീസിനെ കണ്ട് വിരണ്ടോടിയ ശീട്ടുകളി സംഘത്തിലെ രണ്ടുപേര്‍ കിണറ്റില്‍വീണു. ആറുപേര്‍ പിടിയിലായി. വീണുപരിക്കേറ്റ രണ്ടുപേരും ആശുപത്രിയിലാണ്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രഹസ്യ വിവരത്തെതുടര്‍ന്ന് ജില്ലാ പൊലീസ് സൂപ്രണ്ടിന്‍െറ നിര്‍ദേശാനുസരണം കരിപ്പൂര്‍ പൊലീസാണ് സ്ഥലത്ത് റെയ്ഡ് നടത്തിയത്. വരപ്പാറ അങ്ങാടിക്കടുത്ത് ശീട്ടുകളിയില്‍ ഏര്‍പ്പെട്ട സംഘം പൊലീസിനെ കണ്ട ഉടനെ ചിതറിയോടി. പിന്തുടര്‍ന്ന പൊലീസ് ആറുപേരെ പിടികൂടി. ഒരാള്‍ കിണറ്റില്‍ വീഴുന്നത് പൊലീസ് കണ്ടു. ഉടനെ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിടിയിലായവരാണ് തങ്ങള്‍ക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞത്. തെരച്ചിലില്‍ ഇയാളെ മറ്റൊരു പൊട്ടകിണറ്റില്‍ കണ്ടെത്തി. രാത്രി പത്തുമണിയോടെ ഇയാളെയും കരക്കുകയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പറമ്പില്‍പീടിക സ്വദേശി അലിബാവയും(48) സൂപ്പര്‍ബസാര്‍ കാരിയോടത്ത് സെയ്തലവിയും(38) ആണ് കിണറ്റില്‍ വീണത്...
തിരൂരങ്ങാടിയില്‍ ലീഗ് വിമത വൈസ് പ്രസിഡന്‍റായി...
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് വിമതയായി മത്സരിച്ച് ജയിച്ച സ്വതന്ത്രാംഗത്തെ ലീഗ് പിന്തുണയോടെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ഒമ്പത് അംഗങ്ങളും ഒരു ഇടതുപക്ഷ അംഗവും യോഗത്തില്‍നിന്ന് വിട്ടുനിന്നു. 23 അംഗ ഭരണസമിതിയിലെ 13 അംഗങ്ങള്‍ മാത്രമാണ് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഹാജരായത്.
17ാം വാര്‍ഡില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥി ലവ സൈനബ ടീച്ചറെ 82 വോട്ടിന് തോല്‍പ്പിച്ച കാലൊടി സുലൈഖ എന്ന സുലുവിനെയാണ് 12 മുസ്ലിംലീഗ് അംഗങ്ങളും ഐകകണ്ഠ്യേന വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. സുലുവിന്‍െറ പേര് 13ാം വാര്‍ഡംഗം കെ.കെ. മന്‍സൂര്‍ നിര്‍ദേശിച്ചു. 11ാം വാര്‍ഡംഗം ടി.കെ. റംല പിന്താങ്ങി. മറ്റാരും മത്സരിക്കാനില്ലാത്തതിനാല്‍ വരണാധികാരി പി. ഹരിദാസന്‍, സുലുവിനെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗ് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച സുലുവിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം പ്രചാരണത്തിനിറങ്ങിയതോടെയാണ് തിരൂരങ്ങാടി ടൗണ്‍ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. ലീഗിനെ തറപറ്റിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനുള്ള മധുരപ്രതികാരമായാണ് സുലുവിന് വൈസ് പ്രസിഡന്‍റ് പദവി നല്‍കിയതെന്നാണ് ലീഗ് പ്രവര്‍ത്തകരുടെ വിശദീകരണം.
സ്വതന്ത്രരായി മത്സരിച്ചു ജയിച്ച കൊണ്ടാണത്ത് ബീരാന്‍ഹാജി, സി.പി. അന്‍വര്‍ സാദത്ത് എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കൂറുമാറിയെന്നാരോപിച്ച് ഈ രണ്ടംഗങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതോടെ ലീഗും കോണ്‍ഗ്രസും രണ്ട് തട്ടിലായി.
‘പുര’ പദ്ധതിയില്‍ ബസ്സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്‍റിനെ ലീഗ് അവിശ്വാസത്തിലൂടെ പുറത്താക്കി. ഈ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചത്.
മുന്നണിക്കെതിരെ മത്സരിച്ച് ജയിച്ച അംഗത്തെ വൈസ് പ്രസിഡന്‍റാക്കിയത് ലീഗിന്‍െറ പതനമാണെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. പ്രസിഡന്‍റ് കെ.പി. അബ്ദുല്‍മജീദ് ഹാജി അധ്യക്ഷത വഹിച്ചു...
madhyamam
17ാം വാര്‍ഡില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥി ലവ സൈനബ ടീച്ചറെ 82 വോട്ടിന് തോല്‍പ്പിച്ച കാലൊടി സുലൈഖ എന്ന സുലുവിനെയാണ് 12 മുസ്ലിംലീഗ് അംഗങ്ങളും ഐകകണ്ഠ്യേന വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. സുലുവിന്‍െറ പേര് 13ാം വാര്‍ഡംഗം കെ.കെ. മന്‍സൂര്‍ നിര്‍ദേശിച്ചു. 11ാം വാര്‍ഡംഗം ടി.കെ. റംല പിന്താങ്ങി. മറ്റാരും മത്സരിക്കാനില്ലാത്തതിനാല്‍ വരണാധികാരി പി. ഹരിദാസന്‍, സുലുവിനെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗ് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച സുലുവിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം പ്രചാരണത്തിനിറങ്ങിയതോടെയാണ് തിരൂരങ്ങാടി ടൗണ്‍ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. ലീഗിനെ തറപറ്റിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനുള്ള മധുരപ്രതികാരമായാണ് സുലുവിന് വൈസ് പ്രസിഡന്‍റ് പദവി നല്‍കിയതെന്നാണ് ലീഗ് പ്രവര്‍ത്തകരുടെ വിശദീകരണം.
സ്വതന്ത്രരായി മത്സരിച്ചു ജയിച്ച കൊണ്ടാണത്ത് ബീരാന്‍ഹാജി, സി.പി. അന്‍വര്‍ സാദത്ത് എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കൂറുമാറിയെന്നാരോപിച്ച് ഈ രണ്ടംഗങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതോടെ ലീഗും കോണ്‍ഗ്രസും രണ്ട് തട്ടിലായി.
‘പുര’ പദ്ധതിയില്‍ ബസ്സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്‍റിനെ ലീഗ് അവിശ്വാസത്തിലൂടെ പുറത്താക്കി. ഈ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചത്.
മുന്നണിക്കെതിരെ മത്സരിച്ച് ജയിച്ച അംഗത്തെ വൈസ് പ്രസിഡന്‍റാക്കിയത് ലീഗിന്‍െറ പതനമാണെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. പ്രസിഡന്‍റ് കെ.പി. അബ്ദുല്‍മജീദ് ഹാജി അധ്യക്ഷത വഹിച്ചു...
madhyamam
Tuesday, November 22, 2011
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി: എം.എസ്.പി. ഒരുങ്ങി...
എം.എസ്.പി. ഗ്രൗണ്ടില്‍ 24 നു നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കു സൗകര്യങ്ങളൊരുക്കാന്‍ എം.എസ്.പിയുടെ ഇരുന്നൂറോളം ട്രെയിനികളും മേല്‍മുറി ക്യാമ്പിലെ നൂറോളം പേരും വളണ്ടിയര്‍മാരായി രംഗത്തുണ്ടാവും. അസിസ്‌റ്റന്റ് കമാന്‍ഡന്റ് ഇ.കെ. വിശ്വംഭരനാണ് നോഡല്‍ ഓഫീസര്‍.പരിപാടി തീരുന്നതുവരെ ഗ്രൗണ്ടിന്റെ നാലു ദിശയിലും എം.എസ്.പിയുടെ കാന്റീനുകള്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്കായി രണ്ടര രൂപയ്‌ക്കു ചായയും അഞ്ചു രൂപയ്‌ക്ക് പഴംപൊരി, വട എന്നിവയും കാന്റീനില്‍ ലഭിക്കും. കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുന്നതിനു ഗ്രൗണ്ടിന്റെ നാലു ദിശയിലും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
എം.എസ്.പി സ്‌കൂള്‍ മൈതാനത്ത് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എ.ആര്‍. ഗ്രൗണ്ടിലും പൊതുജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും. ഔദ്യോഗിക വാഹനങ്ങള്‍ക്കു റെയ്‌ഞ്ച് വര്‍ക്ക് ഷോപ്പില്‍ പാര്‍ക്ക് ചെയ്യാന്‍ സംവിധാനമുണ്ട്. എം.എസ്.പി ആശുപത്രിയുടെ സേവനവും ലഭ്യമാക്കും. പൊതുജനങ്ങള്‍ക്ക് പ്രാഥമികാവശ്യത്തിനുള്ള സൗകര്യവും എം.എസ്.പി ഒരുക്കുമെന്ന് അസി. കമാന്‍ഡന്റ് അറിയിച്ചു.
പരിപാടിയുടെ ഭാഗമായി പന്തല്‍കെട്ടല്‍ പ്രവൃത്തി അവസാനഘട്ടത്തിലാണ്. പന്തലിനുള്ള തൂണുകള്‍ എല്ലാം ഉറപ്പിച്ചു കഴിഞ്ഞു. നാളത്തോടെ എല്ലാ ജോലികളും പുര്‍ണമാകും. ആയിരങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ളതാണു പന്തല്‍. പരാതികള്‍ പതിനായിരം കവിഞ്ഞതിനാല്‍ കൂടുതല്‍ പേര്‍ ഇവിടെയെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്...
mangalam
Monday, November 21, 2011
ക്ഷേത്രത്തിന് ഉസ്‌മാന്‍ ഹാജി ഭൂമി വിട്ടുകൊടുത്തു; താനാളൂര്‍ മതസൗഹാര്‍ദത്തിനു മാതൃകയായി....
മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും ചരിത്രത്തില്‍ മലപ്പുറം ജില്ല ഒരിക്കല്‍ കൂടി മാതൃകയായി. ചരിത്ര പ്രസിദ്ധമായ താനാളൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്ര കമ്മിറ്റിയും സ്വകാര്യ വ്യക്‌തിയും തമ്മിലുള്ള ഭൂമി തര്‍ക്കം രമ്യമായി പരിഹരിച്ചുകൊണ്ടാണു താനാളൂര്‍ മാതൃക സൃഷ്‌ടിച്ചത്. ക്ഷേത്രത്തിനോടു ചേര്‍ന്നുകിടക്കുന്ന ഭൂമിയില്‍ ഇരുവിഭാഗവും തമ്മില്‍ അവകാശവാദം ഉന്നയിച്ചത് ഒട്ടേറെ തവണ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ തിരൂര്‍ ആര്‍.ഡി.ഒ. കെ. ഗോപാലന്‍, തിരൂര്‍ ഡി.വൈ.എസ്.പി. കെ. സലീം, തഹസില്‍ദാര്‍ കെ. രാധാകൃഷ്‌ണന്‍ എന്നിവര്‍ മുന്‍കൈയെടുത്ത് നടത്തിയ മധ്യസ്‌ഥശ്രമമാണ് സൗഹാര്‍നത്തിനു വഴിയൊരുക്കിയത്. മത സൗഹാര്‍ദ ദിനമായ കഴിഞ്ഞ ദിവസം വൈകിട്ട് താനാളൂര്‍ ക്ഷേത്ര പരിസരത്ത് പ്രത്യേകം കെട്ടിയുയര്‍ത്തിയ വേദിയില്‍ വെച്ച് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സ്‌ഥലം ഉടമ ഒ.ഉസ്‌മാന്‍ ഹാജി തിരൂര്‍ ആര്‍.ഡി.ഒ. കെ. ഗോപാലന് വസ്‌തുവിന്റെ രേഖ കൈമാറുകയും അദ്ദേഹം ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ടി. വിശ്വനാഥന് ഏല്‍പ്പിക്കുകയും ചെയ്‌തു. ചടങ്ങ് അബ്‌ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സുലൈഖ അധ്യക്ഷത വഹിച്ചു. ഒ. ഉസ്‌മാന്‍ ഹാജിയെ മലപ്പുറം ജില്ലാ കളക്‌ടര്‍ എം.സി. മോഹന്‍ദാസ് ആദരിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് കെ. സേതുരാമന്‍ ഉപഹാര സമര്‍പ്പണം നടത്തി. കെ. നാരായണന്‍ , എന്‍. മൂസക്കുട്ടി ഹാജി, വി.പി.എം. അബ്‌ദുറഹിമാന്‍, കള്ളിക്കല്‍ റസാഖ്, ടി. വിശ്വനാഥന്‍ പ്രസംഗിച്ചു. ഇതോ
ടുകൂടി പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടായി. ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ ലഡുവിതരണം ചെയ്‌താണു സന്തോഷത്തില്‍ പങ്കാളികളായത്. സ്‌ത്രീകളും കുട്ടികളും അടക്കം താനാളൂരിലെ ജനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായി...
mangalam
ടുകൂടി പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടായി. ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ ലഡുവിതരണം ചെയ്‌താണു സന്തോഷത്തില്‍ പങ്കാളികളായത്. സ്‌ത്രീകളും കുട്ടികളും അടക്കം താനാളൂരിലെ ജനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായി...
mangalam
Sunday, November 20, 2011
ഡീഗോ മറഡോണയുടെ മാതാവ് അന്തരിച്ചു....
ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയുടെ മാതാവ് ഡല്‍മ ഫ്രാന്‍കോ ഡി മറഡോണ (ഡോണ ടോട്ട-81) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബ്യൂണസ് ഏരീസിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്‌ചയായിരുന്നു അന്ത്യം. രോഗം മൂര്‍ച്‌ഛിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്‌ച ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായിലായിരുന്ന മറഡോണ അമ്മയുടെ അസുഖ വിവരം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചുവെങ്കിലും വിമാനത്തില്‍ വച്ച് മരണവാര്‍ത്ത അറിഞ്ഞു...
ഫുട്‌ബോള്‍ ഗ്രൗണ്ട്‌ഉദ്‌ഘാടനം ഇന്ന്...
പൈക്ക പദ്ധതി പ്രകാരം പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് നവീകരിച്ച അറവങ്കരയിലെ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ ഉദ്‌ഘാടനം ഇന്നു വൈകിട്ടു അഞ്ചിനു പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിക്കും. ഉദ്‌ഘാടനത്തോടനുബന്ധിച്ചു പഴയകളിക്കാരെ അണി നിരത്തി പൂക്കോട്ടൂരും മലപ്പുറവും തമ്മിലുള്ള പ്രദര്‍ശന ഫുട്‌ബോള്‍ മത്സരവും നടക്കും. ആറു ലക്ഷം രൂപയുടെ കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ നവീകരിച്ച ഫുട്‌ബോള്‍ ഗ്രൗണ്ടിനോടനുബന്ധിച്ചു ഒരു വോളിബോള്‍ കോര്‍ട്ടും അത്‌ലറ്റിക് കോര്‍ട്ടും ഉണ്ടാവും. ഗ്രാമപഞ്ചായത്തിന്റെ ധനസഹായത്തോടെ ഗ്രൗണ്ട് സംരക്ഷണ മതില്‍ പുനര്‍നിര്‍മാണം നടത്തും. കെട്ടി നില്‍ക്കുന്ന വെള്ളം ഒഴിവാക്കുന്നതിനു ഗ്രൗണ്ടിനു ചുറ്റുഭാഗത്തും ഡ്രൈനേജ് നിര്‍മിക്കും....
താനൂര്‍ ഉപജില്ലാ കലോത്സവം തുടങ്ങി...
മൂന്നു ദിവസങ്ങളിലായി നടക്കുന്ന താനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചെട്ടിയാംകിണര്‍ ഗവ: വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വര്‍ണാഭമായ തുടക്കം. കലോത്സവത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനം അബ്‌ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ നിര്‍വ്വഹിച്ചു. കലയെ ആസ്വാദനത്തിന്റെ മാധ്യമമെന്നതുപോലെ പ്രതിരോധത്തിന്റെ ആയുധമാക്കിയും മാറ്റിയ പാരമ്പര്യമാണു മാനവസമൂഹത്തിനുള്ളതെന്നു അദ്ദേഹം പറഞ്ഞു. പടപ്പാട്ടിലൂടെ കരതമാകുന്ന ഊര്‍ജവും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് ഉപയോഗിച്ച മലബാറിലെ സ്വാതന്ത്രസമര സേനാനികള്‍ ഇതിന് മികച്ച ഉദാഹരണമാണെന്നും എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.എ. റസാഖ് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുഹറ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.സി. ഗോപി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ വെട്ടം ആലിക്കോയ, പി.പി. മെഹ്‌റുന്നിസ, ഓഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൂഹ് കരിങ്കപ്പാറ, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സല്‍മ അഷ്‌റഫ്, പി.കെ. ഹൈദ്രോസ്, പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഫാത്തിമ്മ, സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പൊതുവത്ത് മുസ്‌തഫ, മെമ്പര്‍മാരായ ഗോപി കണ്ടഞ്ചിറ, സി.കെ. മുഹമ്മദലി, താനൂര്‍ എ.ഇ.ഒ. സി. അബൂബക്കര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റഹീം കുണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കലോത്സവത്തിന് മുന്നോടിയായി കോഴിച്ചെനയില്‍ നിന്നും ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര നാടന്‍ കലാരൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും വിദ്യാര്‍ത്ഥി-വിദ്യാര്‍ഥിനികളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി...
വാഗണ്‍ ദുരന്തത്തിന് തൊണ്ണൂറാണ്ട്...ചരിത്ര മ്യൂസിയമെന്ന സ്വപ്നം യാഥാര്‍ഥ്യമാകാതെ തിരൂര്‍...
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമാനതകളില്ലാത്ത, വാഗണ്‍ ദുരന്തത്തിന് സാക്ഷ്യം വഹിച്ച തിരൂരിന് ചരിത്ര മ്യൂസിയം ഇനിയും സ്വപ്നം. നാശത്തിന്‍െറ വക്കിലെത്തിയ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ മാത്രമാണ് തിരൂരില്‍ സ്മാരകമായുള്ളത്. തൊണ്ണൂറാണ്ട് ആയിട്ടും പുതുതലമുറക്കും ചരിത്ര കുതുകികള്‍ക്കും ദുരന്തത്തെ കുറിച്ച് വിവരം നല്‍കാന്‍ തിരൂരിലുള്ളത് ഖബറിടങ്ങളും തകര്‍ന്നു തുടങ്ങിയ ടൗണ്‍ഹാളുമാണ്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടൗണ്‍ഹാള്‍ വാഗണ്‍ ദുരന്ത സ്മാരകമെന്ന പ്രൗഢിയുമായാണ് നിലകൊള്ളുന്നത്. 1987ലായിരുന്നു ടൗണ്‍ഹാളിന്‍െറ ഉദ്ഘാടനം. എന്നാല്‍ വര്‍ഷങ്ങളായി ടൗണ്‍ഹാള്‍ ശോച്യാവസ്ഥയിലാണ്. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ പേര് പ്രദര്‍ശിപ്പിച്ച ബോര്‍ഡും നാശത്തിന്‍െറ വക്കിലാണ്.
ഹാളിനകത്തെ കസേരകള്‍ പലതും തകര്‍ന്ന് കിടക്കുകയാണ്. അടിയില്‍ കരിങ്കല്ലും മറ്റും സ്ഥാപിച്ച് പല ഇരിപ്പിടങ്ങളും താങ്ങി നിര്‍ത്തിയിരിക്കുകയാണ്. മേല്‍ക്കൂര അടര്‍ന്ന് തകര്‍ന്ന് വീണ് കൊണ്ടിരിക്കുന്നു. കെട്ടിടത്തിലും വ്യാപകമായി വിള്ളല്‍ വീണിട്ടുണ്ട്. ചില ഭാഗങ്ങളില്‍ ചുമരും തൂണും തമ്മിലുള്ള വിടവ് അപകടകരമായ നിലയിലാണ്. വേദിയും തകര്‍ച്ചയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വാങ്ങിയ ജനറേറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമായിട്ടില്ല. സമീപത്തെ പൂന്തോട്ടം കാടുമൂടി നശിച്ചു. പ്രവേശ കവാടത്തിന് സമീപത്തെ അലങ്കാര ജലധാര നോക്കുകുത്തിയായിട്ട് വര്‍ഷങ്ങളായി. നഗരസഭയുടെ മാലിന്യ വാഹനങ്ങള്‍ കഴുകുന്നത് മൂലം ടൗണ്‍ഹാള്‍ പരിസരം ദുര്‍ഗന്ധമയവുമായി. ടൗണ്‍ഹാളിന്‍െറ ശോച്യാവസ്ഥ പലകുറി കൗണ്‍സില്‍ യോഗങ്ങളില്‍ ചര്‍ച്ചാ വിഷയമായെങ്കിലും പരിഹാര നടപടികളുണ്ടായിട്ടില്ല. ടൗണ്‍ഹാള്‍ ശോച്യാവസ്ഥയിലായതോടെ ഇത് വാടകക്കെടുക്കാന്‍ ആളുകള്‍ മടിക്കുകയാണ്. ഇതുമൂലം നഗരസഭക്ക് വരുമാനം കുറഞ്ഞിട്ടുമുണ്ട്. നഗരസഭയുടെ നേതൃത്വത്തില്‍ ചരിത്രമ്യൂസിയം നിര്‍മിക്കുമെന്നത് വര്‍ഷങ്ങളായുള്ള പ്രഖ്യാപനമാണ്. നിലവിലെ ഭരണസമിതിയും ഈ വാഗ്ദാനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രാഥമിക നടപടികള്‍ പോലുമായില്ല.
1921 നവംബര്‍ ഇരുപതിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എം.എസ്.എല്‍.വി 1711 നമ്പര്‍ വാഗണില്‍ 90 പേരെ കുത്തിനിറച്ചായിരുന്നു ബ്രിട്ടീഷ് അധികൃതരുടെ കിരാത നടപടി. 72 പേരാണ് രക്തസാക്ഷിത്വം വരിച്ചത്. ഇവരെ തിരൂര്‍ കോരങ്ങത്ത് മസ്ജിദ് ഖബറിസ്ഥാനിലും കോട്ട് ജുമാമസ്ജിദ് ഖബറിസ്ഥാനിലുമാണ് ഖബറടക്കിയത്.....
madhayamam
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടൗണ്‍ഹാള്‍ വാഗണ്‍ ദുരന്ത സ്മാരകമെന്ന പ്രൗഢിയുമായാണ് നിലകൊള്ളുന്നത്. 1987ലായിരുന്നു ടൗണ്‍ഹാളിന്‍െറ ഉദ്ഘാടനം. എന്നാല്‍ വര്‍ഷങ്ങളായി ടൗണ്‍ഹാള്‍ ശോച്യാവസ്ഥയിലാണ്. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ പേര് പ്രദര്‍ശിപ്പിച്ച ബോര്‍ഡും നാശത്തിന്‍െറ വക്കിലാണ്.
ഹാളിനകത്തെ കസേരകള്‍ പലതും തകര്‍ന്ന് കിടക്കുകയാണ്. അടിയില്‍ കരിങ്കല്ലും മറ്റും സ്ഥാപിച്ച് പല ഇരിപ്പിടങ്ങളും താങ്ങി നിര്‍ത്തിയിരിക്കുകയാണ്. മേല്‍ക്കൂര അടര്‍ന്ന് തകര്‍ന്ന് വീണ് കൊണ്ടിരിക്കുന്നു. കെട്ടിടത്തിലും വ്യാപകമായി വിള്ളല്‍ വീണിട്ടുണ്ട്. ചില ഭാഗങ്ങളില്‍ ചുമരും തൂണും തമ്മിലുള്ള വിടവ് അപകടകരമായ നിലയിലാണ്. വേദിയും തകര്‍ച്ചയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വാങ്ങിയ ജനറേറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമായിട്ടില്ല. സമീപത്തെ പൂന്തോട്ടം കാടുമൂടി നശിച്ചു. പ്രവേശ കവാടത്തിന് സമീപത്തെ അലങ്കാര ജലധാര നോക്കുകുത്തിയായിട്ട് വര്‍ഷങ്ങളായി. നഗരസഭയുടെ മാലിന്യ വാഹനങ്ങള്‍ കഴുകുന്നത് മൂലം ടൗണ്‍ഹാള്‍ പരിസരം ദുര്‍ഗന്ധമയവുമായി. ടൗണ്‍ഹാളിന്‍െറ ശോച്യാവസ്ഥ പലകുറി കൗണ്‍സില്‍ യോഗങ്ങളില്‍ ചര്‍ച്ചാ വിഷയമായെങ്കിലും പരിഹാര നടപടികളുണ്ടായിട്ടില്ല. ടൗണ്‍ഹാള്‍ ശോച്യാവസ്ഥയിലായതോടെ ഇത് വാടകക്കെടുക്കാന്‍ ആളുകള്‍ മടിക്കുകയാണ്. ഇതുമൂലം നഗരസഭക്ക് വരുമാനം കുറഞ്ഞിട്ടുമുണ്ട്. നഗരസഭയുടെ നേതൃത്വത്തില്‍ ചരിത്രമ്യൂസിയം നിര്‍മിക്കുമെന്നത് വര്‍ഷങ്ങളായുള്ള പ്രഖ്യാപനമാണ്. നിലവിലെ ഭരണസമിതിയും ഈ വാഗ്ദാനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രാഥമിക നടപടികള്‍ പോലുമായില്ല.
1921 നവംബര്‍ ഇരുപതിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എം.എസ്.എല്‍.വി 1711 നമ്പര്‍ വാഗണില്‍ 90 പേരെ കുത്തിനിറച്ചായിരുന്നു ബ്രിട്ടീഷ് അധികൃതരുടെ കിരാത നടപടി. 72 പേരാണ് രക്തസാക്ഷിത്വം വരിച്ചത്. ഇവരെ തിരൂര്‍ കോരങ്ങത്ത് മസ്ജിദ് ഖബറിസ്ഥാനിലും കോട്ട് ജുമാമസ്ജിദ് ഖബറിസ്ഥാനിലുമാണ് ഖബറടക്കിയത്.....
madhayamam
Tuesday, November 15, 2011
തവനൂരില്‍ സ്‌ഥാപിക്കുന്ന ജില്ലാ ജയില്‍ സെന്‍ട്രല്‍ ജയിലാക്കി ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും - മുഖ്യമന്ത്രി...
തവനൂരില്‍ നിലവില്‍ ഭരണാനുമതി ലഭിച്ച ജില്ലാ ജയില്‍ സെന്‍ട്രല്‍ ജയിലായി ഉയര്‍ത്തി ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തവനൂരിലെ തൃക്കണാപുരത്തു ജയില്‍ കെട്ടിടത്തിന്റെ ശിലാസ്‌ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജയില്‍ വകുപ്പില്‍ നിന്ന് ഒരു ഉദ്യോഗസ്‌ഥനെ നിയമിക്കും. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 420 പേരെ താമസിപ്പിക്കാനുള്ള ജയിലിനാണ് അനുമതി ലഭിച്ചത്. 80 പേര്‍ക്ക് കൂടി താമസിക്കാനുള്ള സൗകര്യത്തോടെ സെന്‍ട്രല്‍ ജയിലായി ഉയര്‍ത്താനുള്ള അനുമതി ഉടന്‍ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സെന്‍ട്രല്‍ ജയില്‍ സ്‌ഥാപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ 20 കോടി അനുവദിക്കും.
ജനങ്ങള്‍ കുറ്റം ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കിലും നിയമ വ്യവസ്‌ഥ അനുശാസിക്കുന്ന സൗകര്യങ്ങള്‍ ജയിലുകളില്‍ ഒരുക്കാന്‍ സര്‍ക്കാറിനു ബാധ്യതയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
തവനൂരില്‍ നിലവില്‍ വൃദ്ധസദനം, മാനസിക - ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പ്രതീക്ഷ ഭവന്‍, റെസ്‌ക്യു ഹോം കുട്ടികളുടെ ഒബ്‌സര്‍വേഷന്‍ സെന്റര്‍ എന്നിവ സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്തിനടുത്തു ജെറിയാട്രിക് പാര്‍ക്ക് നിര്‍മിക്കാനുള്ള പദ്ധതി രൂപരേഖ ചടങ്ങില്‍ അധ്യക്ഷനായ കെ.ടി. ജലീല്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് കൈമാറി. മുന്‍ എം.പി സി. ഹരിദാസ്, തൃത്താല എം.എല്‍.എ എ.വി.ടി. ബല്‍റാം, ജില്ലാ കലക്‌ടര്‍ എം.സി. മോഹന്‍ദാസ്, ജനപ്രതിനിധികള്‍, രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജയില്‍ വകുപ്പില്‍ നിന്ന് ഒരു ഉദ്യോഗസ്‌ഥനെ നിയമിക്കും. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 420 പേരെ താമസിപ്പിക്കാനുള്ള ജയിലിനാണ് അനുമതി ലഭിച്ചത്. 80 പേര്‍ക്ക് കൂടി താമസിക്കാനുള്ള സൗകര്യത്തോടെ സെന്‍ട്രല്‍ ജയിലായി ഉയര്‍ത്താനുള്ള അനുമതി ഉടന്‍ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സെന്‍ട്രല്‍ ജയില്‍ സ്‌ഥാപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ 20 കോടി അനുവദിക്കും.
ജനങ്ങള്‍ കുറ്റം ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കിലും നിയമ വ്യവസ്‌ഥ അനുശാസിക്കുന്ന സൗകര്യങ്ങള്‍ ജയിലുകളില്‍ ഒരുക്കാന്‍ സര്‍ക്കാറിനു ബാധ്യതയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
തവനൂരില്‍ നിലവില്‍ വൃദ്ധസദനം, മാനസിക - ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പ്രതീക്ഷ ഭവന്‍, റെസ്‌ക്യു ഹോം കുട്ടികളുടെ ഒബ്‌സര്‍വേഷന്‍ സെന്റര്‍ എന്നിവ സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്തിനടുത്തു ജെറിയാട്രിക് പാര്‍ക്ക് നിര്‍മിക്കാനുള്ള പദ്ധതി രൂപരേഖ ചടങ്ങില്‍ അധ്യക്ഷനായ കെ.ടി. ജലീല്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് കൈമാറി. മുന്‍ എം.പി സി. ഹരിദാസ്, തൃത്താല എം.എല്‍.എ എ.വി.ടി. ബല്‍റാം, ജില്ലാ കലക്‌ടര്‍ എം.സി. മോഹന്‍ദാസ്, ജനപ്രതിനിധികള്‍, രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പത്തൊമ്പതുകാരന്‍ റിമാന്‍ഡില്‍...
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പത്തൊമ്പതുകാരന്‍ തിരൂര്‍ സി.ഐ ഓഫീസില്‍ കീഴടങ്ങി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്‌തു. കുറ്റിപ്പുറം സ്വദേശിയാണ് യുവാവ്. ഇയാളുടെ വീട്ടില്‍ പ്രസവ ശുശ്രൂഷയ്‌ക്കു നിന്നിരുന്ന സ്‌ത്രീയുടെ മകളാണു വിദ്യാര്‍ഥിനി. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കൗണ്‍സിലിംഗിലാണു പെണ്‍കുട്ടി പീഡനത്തിനിരയായ കാര്യം ബന്ധപ്പെട്ടവരോടു പറഞ്ഞത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും തള്ളിക്കളഞ്ഞു..
താനൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും -ഇ.ടി...
കുറ്റിപ്പുറം, താനൂര്‍, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ നവീകരിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. കേരളാധീശ്വരപുരത്ത് ഗവ. ഐ.ടി.ഐ കെട്ടിടോദ്ഘാടന ചടങ്ങിനെത്തിയ അദ്ദേഹം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. നവീകരണ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കി വരികയാണ്. നിര്‍മാണം താമസിയാതെ തുടങ്ങും. റെയില്‍വേ സ്റ്റേഷന്‍ പ്ളാറ്റ്ഫോമുകളുടെ നീളം കൂട്ടുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കിഴക്കല്‍ മേഖലയിലുള്ളവര്‍ക്ക് താനൂരുമായി ബന്ധപ്പെടാനുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്ജ് മൂന്നാം നമ്പര്‍ പ്ളാറ്റ്ഫോമിലേക്ക് മാറ്റുന്ന കാര്യം പരിഗണനയിലുണ്ട്. താനൂരില്‍ ഇന്‍റര്‍സിറ്റി, യശ്വന്ത്പൂര്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ യശ്വന്ത്പൂര്‍ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാന്‍ ശ്രമം നടത്തും. ഇന്‍റര്‍സിറ്റി എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പുള്ളതു കാരണം താനൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ സാധിക്കില്ല. സ്റ്റേഷന് മുമ്പില്‍ വാഹന പാര്‍ക്കിങിനുള്ള സൗകര്യം വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും എം.പി പറഞ്ഞു...
madhyamam
madhyamam
താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അപകടം പതിയിരിക്കുന്നു...
താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് ട്രെയിനപകട സാധ്യതയേറെ. അടുത്തിടെയായി നിരവധി ട്രെയിന്‍ യാത്രക്കാര്‍ക്കാണ് താനൂര്‍ റെയില്‍വേ ഭാഗത്തുവെച്ച് ഗുരുതര പരിക്കേറ്റത്.
രണ്ടാം പ്ളാറ്റ്ഫോമിന്‍െറ തെക്കുഭാഗം ഉയരം കൂട്ടിയിട്ടുണ്ട്. 50 മീറ്ററോളം നീളത്തില്‍ പഴയ പ്ളാറ്റ്ഫോമിനോട് ചേര്‍ത്ത ഭാഗമാണ് ഉയരം കൂട്ടിയത്. ട്രെയിനുകളുടെ ചവിട്ടുപടിയില്‍ അശ്രദ്ധമായി ഇരുന്ന് യാത്ര ചെയ്തിരുന്ന നിരവധി പേര്‍ക്ക് ഈ ഭാഗത്തുവെച്ച് അപകടം സംഭവിച്ചു. കാലിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റ് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്ളാറ്റ്ഫോം ഒരേ ഉയരത്തില്‍ പുതുക്കി പണിതാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂ.
മൂന്നാം ട്രാക്കിലൂടെ ട്രെയിന്‍ കടന്നുവരുന്നത് കാണാന്‍ കഴിയാത്തവിധം ട്രാക്കിന്‍െറ ഓരത്ത് പുല്‍ച്ചെടികള്‍ പന്തലിച്ചിട്ടുണ്ട്. ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഇല്ലാത്തതിനാല്‍ കാട്ടിലങ്ങാടി, ഒഴൂര്‍ ഭാഗങ്ങളില്‍നിന്ന് വരുന്ന കാല്‍നട യാത്രക്കാര്‍ ഈ ലൈന്‍ ക്രോസ് ചെയ്താണ് താനൂര്‍ നഗരത്തില്‍ എത്തുന്നത്. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ വടക്കു ഭാഗത്തുനിന്ന് വരുന്ന ട്രെയിന്‍ കാല്‍നട യാത്രക്കാരെ ഏതു നിമിഷവും തട്ടിയിടാം എന്ന അവസ്ഥയാണ്. ഫൂട്ട് ഓവര്‍ ബ്രിഡ്ജ് കിഴക്കു ഭാഗത്തേക്കു കൂടി നീട്ടി നിര്‍മിക്കുകയാണ് ഇതിന് പരിഹാരം.
പ്രശ്നം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ബ്രിഡ്ജ് നീട്ടി നിര്‍മിക്കുകയും റെയിലിന്‍െറ കിഴക്കു ഭാഗം കമ്പിവേലി കെട്ടുകയും ചെയ്താല്‍ അപകട സാധ്യത കുറക്കാന്‍ സാധിക്കും. പ്ളാറ്റ്ഫോമിലേക്കുള്ള വഴിയിലൂടെ അതിവേഗത്തില്‍ കടന്നുവരുന്ന യാത്രക്കാര്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുമ്പോഴും അപകടം സംഭവിച്ചേക്കും. പ്ളാറ്റ്ഫോമില്‍ നിന്ന് ട്രാക്കിലേക്ക് ഇറങ്ങി ചാടിക്കടക്കുന്നതിനിടെ എതിരെ വരുന്ന ട്രെയിന്‍ ശ്രദ്ധയില്‍പെടില്ല.
അപകട സാധ്യതക്കൊപ്പം സാമൂഹികദ്രോഹികളുടെ ശല്യവും ഇവിടെ പതിവായിട്ടുണ്ട്. ...
madhyamam
രണ്ടാം പ്ളാറ്റ്ഫോമിന്‍െറ തെക്കുഭാഗം ഉയരം കൂട്ടിയിട്ടുണ്ട്. 50 മീറ്ററോളം നീളത്തില്‍ പഴയ പ്ളാറ്റ്ഫോമിനോട് ചേര്‍ത്ത ഭാഗമാണ് ഉയരം കൂട്ടിയത്. ട്രെയിനുകളുടെ ചവിട്ടുപടിയില്‍ അശ്രദ്ധമായി ഇരുന്ന് യാത്ര ചെയ്തിരുന്ന നിരവധി പേര്‍ക്ക് ഈ ഭാഗത്തുവെച്ച് അപകടം സംഭവിച്ചു. കാലിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റ് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്ളാറ്റ്ഫോം ഒരേ ഉയരത്തില്‍ പുതുക്കി പണിതാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂ.
മൂന്നാം ട്രാക്കിലൂടെ ട്രെയിന്‍ കടന്നുവരുന്നത് കാണാന്‍ കഴിയാത്തവിധം ട്രാക്കിന്‍െറ ഓരത്ത് പുല്‍ച്ചെടികള്‍ പന്തലിച്ചിട്ടുണ്ട്. ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഇല്ലാത്തതിനാല്‍ കാട്ടിലങ്ങാടി, ഒഴൂര്‍ ഭാഗങ്ങളില്‍നിന്ന് വരുന്ന കാല്‍നട യാത്രക്കാര്‍ ഈ ലൈന്‍ ക്രോസ് ചെയ്താണ് താനൂര്‍ നഗരത്തില്‍ എത്തുന്നത്. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ വടക്കു ഭാഗത്തുനിന്ന് വരുന്ന ട്രെയിന്‍ കാല്‍നട യാത്രക്കാരെ ഏതു നിമിഷവും തട്ടിയിടാം എന്ന അവസ്ഥയാണ്. ഫൂട്ട് ഓവര്‍ ബ്രിഡ്ജ് കിഴക്കു ഭാഗത്തേക്കു കൂടി നീട്ടി നിര്‍മിക്കുകയാണ് ഇതിന് പരിഹാരം.
പ്രശ്നം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ബ്രിഡ്ജ് നീട്ടി നിര്‍മിക്കുകയും റെയിലിന്‍െറ കിഴക്കു ഭാഗം കമ്പിവേലി കെട്ടുകയും ചെയ്താല്‍ അപകട സാധ്യത കുറക്കാന്‍ സാധിക്കും. പ്ളാറ്റ്ഫോമിലേക്കുള്ള വഴിയിലൂടെ അതിവേഗത്തില്‍ കടന്നുവരുന്ന യാത്രക്കാര്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുമ്പോഴും അപകടം സംഭവിച്ചേക്കും. പ്ളാറ്റ്ഫോമില്‍ നിന്ന് ട്രാക്കിലേക്ക് ഇറങ്ങി ചാടിക്കടക്കുന്നതിനിടെ എതിരെ വരുന്ന ട്രെയിന്‍ ശ്രദ്ധയില്‍പെടില്ല.
അപകട സാധ്യതക്കൊപ്പം സാമൂഹികദ്രോഹികളുടെ ശല്യവും ഇവിടെ പതിവായിട്ടുണ്ട്. ...
madhyamam
Saturday, November 12, 2011
പിടിയിലായത് പൊലീസിന്‍െറയും നാട്ടുകാരുടെയും ഉറക്കം കെടുത്തിയവര്‍...
ഏറെനാള്‍ നാട്ടുകാരുടെയും പൊലീസിന്‍െറയും ഉറക്കം കെടുത്തിയ കവര്‍ച്ചാസംഘമാണ് പെരിന്തല്‍മണ്ണ പൊലീസിന്‍െറ പിടിയിലായത്. ആക്രമണ ശൈലിയിലുള്ള കവര്‍ച്ചാരീതിയില്‍നിന്ന് തമിഴ്നാട്ടിലെ കുറുവ സംഘങ്ങളാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസിന് സൂചനയുണ്ടായിരുന്നു. ശല്യം വര്‍ധിക്കുകയും സൈ്വര്യജീവിതത്തിന് ഭീഷണിയാവുകയും ചെയ്ത ഘട്ടത്തിലാണ് ജനമൈത്രി പൊലീസിന്‍െറ സഹായത്തോടെ ഗ്രാമങ്ങള്‍തോറും ജനജാഗ്രതാ സമിതി രൂപവത്കരിച്ചത്. നാട്ടുകാരുടെയും പൊലീസിന്‍െറയും സംയുക്ത പട്രോളിങ് പലഭാഗത്തും നടന്നു. ഇതിനിടയിലും പല സ്ഥലങ്ങളിലും കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. പൂപ്പലത്ത്നിന്നാണ് മോഷണം കഴിഞ്ഞ് മടങ്ങുന്ന സംഘാംഗത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് മറ്റ് രണ്ടുപേരെ പിടിക്കാന്‍ സഹായിച്ചത്. കള്ളന്‍മാര്‍ മാത്രം താമസിക്കുന്ന, കളവ് കുലത്തൊഴിലായി സ്വീകരിച്ച, തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമക്കാരാണ് പിടിയിലായവര്‍. തഞ്ചാവൂര്‍, മധുരൈ, തേനി, തിരുനല്‍വേലി തുടങ്ങി ഒട്ടേറെ പ്രദേശങ്ങളില്‍ മോഷ്ടാക്കള്‍ കുടുംബസമേതം താമസിക്കുന്ന ഗ്രാമങ്ങളുണ്ട്. വേനലാകുന്നതോടെയാണ് കേരളത്തിലേക്ക് ഇവരുടെ പ്രവാഹം.
ചെറുസംഘങ്ങളായും കുടുംബസമേതവും എത്തും. വാടക വീടുകളിലും റെയില്‍വേ ലൈനുകളിലും പുറമ്പോക്ക് ഭൂമികളിലും ടെന്‍റ് കെട്ടി താമസിക്കുന്ന ഇവര്‍ പകല്‍ പഴയ സാധനങ്ങളും മറ്റും പെറുക്കി നടന്ന് കവര്‍ച്ച നടത്തേണ്ട വീടുകള്‍ കണ്ടുവെക്കും. വൈകുന്നേരം എട്ടോടെ മദ്യപിച്ച് സമീപത്തെ റെയില്‍വേ സ്റ്റേഷനിലോ ബസ്സ്റ്റോപ്പിലോ കിടന്നുറങ്ങുന്ന സംഘം രാത്രി 12 ഓടെയാണ് ‘ജോലി’ ആരംഭിക്കുക. മോഷണത്തിന് പെരിന്തല്‍മണ്ണ തെരഞ്ഞെടുക്കാന്‍ കാരണം റെയില്‍വേ സ്റ്റേഷനുകള്‍ ഉണ്ടെന്നതാണ്. പലര്‍ക്കും മലയാളം നന്നായി അറിയും. പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. സി.എച്ച്. ആഷിഖ് എന്നിവരുടെ വീടുകള്‍ക്ക് പുറമെ ഓരാടംപാലം അയ്യാലില്‍ ഹസ്സന്‍, വലമ്പൂര്‍ കിളിയില്‍ പാറുകുട്ടി അമ്മ, പൂകുന്നന്‍ അബ്ബാസ്, പള്ളിയാലില്‍തൊടി നൗഫല്‍, കക്കൂത്ത് കിഴക്കേക്കര റെജീബ്, ജൂബിലിറോഡ് പാറക്കല്‍ നിഷാദ്, കീഴാറ്റൂര്‍ മഖാംപടി മേലെപുരക്കല്‍ വേലായുധന്‍, എലിപ്പറ്റ മുരളീധരന്‍, കീഴാറ്റൂര്‍ പനമ്പൂര്‍ ചേറോണ, വലമ്പൂര്‍ മുട്ടത്തില്‍ മുഹമ്മദ് ആസിഫ്, പൊന്ന്യാകുര്‍ശി കലകപ്പാറ ഖദീജ, വീരാന്‍കുട്ടി, സുലൈമാന്‍, ചേരിയാടന്‍ സെയ്തലവി, കോട്ടക്കല്‍ ചക്കിങ്ങല്‍ അലവി, കോഴിക്കോട് ചേവായൂര്‍ ശിവതീര്‍ഥം ബാലകൃഷ്ണന്‍, പൂര്‍ണിമ വീട്ടില്‍ ബാലകൃഷ്ണന്‍, കോഴിക്കോട് ഫാത്തിമ ഹില്‍സ് ആശുപത്രിയിലെ ഡോ. സാബിറ എന്നിവരുടെ വീടുകളിലും എട്ടുമാസ കാലയളവില്‍ ഈ സംഘം കവര്‍ച്ച നടത്തിയതായി പൊലീസ് പറഞ്ഞു.
അതിനിടെ, പെരിന്തല്‍മണ്ണയില്‍ പൊലീസ് കണ്‍ട്രോള്‍ റൂം ആരംഭിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഒരാഴ്ചക്കകം ഇത് യാഥാര്‍ഥ്യമാകുമെന്നും ഇതോടെ മോഷണ കേസുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നും ഡിവൈ.എസ്.പി കെ.പി. വിജയകുമാര്‍ പറഞ്ഞു. ഇതിനാവശ്യമായ വാഹനം ഒരുങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു...
madhyamam
ചെറുസംഘങ്ങളായും കുടുംബസമേതവും എത്തും. വാടക വീടുകളിലും റെയില്‍വേ ലൈനുകളിലും പുറമ്പോക്ക് ഭൂമികളിലും ടെന്‍റ് കെട്ടി താമസിക്കുന്ന ഇവര്‍ പകല്‍ പഴയ സാധനങ്ങളും മറ്റും പെറുക്കി നടന്ന് കവര്‍ച്ച നടത്തേണ്ട വീടുകള്‍ കണ്ടുവെക്കും. വൈകുന്നേരം എട്ടോടെ മദ്യപിച്ച് സമീപത്തെ റെയില്‍വേ സ്റ്റേഷനിലോ ബസ്സ്റ്റോപ്പിലോ കിടന്നുറങ്ങുന്ന സംഘം രാത്രി 12 ഓടെയാണ് ‘ജോലി’ ആരംഭിക്കുക. മോഷണത്തിന് പെരിന്തല്‍മണ്ണ തെരഞ്ഞെടുക്കാന്‍ കാരണം റെയില്‍വേ സ്റ്റേഷനുകള്‍ ഉണ്ടെന്നതാണ്. പലര്‍ക്കും മലയാളം നന്നായി അറിയും. പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. സി.എച്ച്. ആഷിഖ് എന്നിവരുടെ വീടുകള്‍ക്ക് പുറമെ ഓരാടംപാലം അയ്യാലില്‍ ഹസ്സന്‍, വലമ്പൂര്‍ കിളിയില്‍ പാറുകുട്ടി അമ്മ, പൂകുന്നന്‍ അബ്ബാസ്, പള്ളിയാലില്‍തൊടി നൗഫല്‍, കക്കൂത്ത് കിഴക്കേക്കര റെജീബ്, ജൂബിലിറോഡ് പാറക്കല്‍ നിഷാദ്, കീഴാറ്റൂര്‍ മഖാംപടി മേലെപുരക്കല്‍ വേലായുധന്‍, എലിപ്പറ്റ മുരളീധരന്‍, കീഴാറ്റൂര്‍ പനമ്പൂര്‍ ചേറോണ, വലമ്പൂര്‍ മുട്ടത്തില്‍ മുഹമ്മദ് ആസിഫ്, പൊന്ന്യാകുര്‍ശി കലകപ്പാറ ഖദീജ, വീരാന്‍കുട്ടി, സുലൈമാന്‍, ചേരിയാടന്‍ സെയ്തലവി, കോട്ടക്കല്‍ ചക്കിങ്ങല്‍ അലവി, കോഴിക്കോട് ചേവായൂര്‍ ശിവതീര്‍ഥം ബാലകൃഷ്ണന്‍, പൂര്‍ണിമ വീട്ടില്‍ ബാലകൃഷ്ണന്‍, കോഴിക്കോട് ഫാത്തിമ ഹില്‍സ് ആശുപത്രിയിലെ ഡോ. സാബിറ എന്നിവരുടെ വീടുകളിലും എട്ടുമാസ കാലയളവില്‍ ഈ സംഘം കവര്‍ച്ച നടത്തിയതായി പൊലീസ് പറഞ്ഞു.
അതിനിടെ, പെരിന്തല്‍മണ്ണയില്‍ പൊലീസ് കണ്‍ട്രോള്‍ റൂം ആരംഭിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഒരാഴ്ചക്കകം ഇത് യാഥാര്‍ഥ്യമാകുമെന്നും ഇതോടെ മോഷണ കേസുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നും ഡിവൈ.എസ്.പി കെ.പി. വിജയകുമാര്‍ പറഞ്ഞു. ഇതിനാവശ്യമായ വാഹനം ഒരുങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു...
madhyamam
മന്ത്രവാദ തട്ടിപ്പ്: സിദ്ധന്‍ വേങ്ങരയില്‍നിന്ന് തട്ടിയത് രണ്ട് ലക്ഷം...
വിവാഹതട്ടിപ്പും മന്ത്രവാദ ചികിത്സയും വഴി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കൊണ്ടോട്ടി മുസ്ലിയാരങ്ങാടി പറപ്പൂരാന്‍ അബ്ദുല്‍കരീം (34) വേങ്ങരയില്‍നിന്ന് തട്ടിയത് ആറ് പവന്‍ സ്വര്‍ണവും 70000 രൂപയും. ആറ് മാസം മുമ്പാണ് വേങ്ങര നെടുമ്പറമ്പിലെ പറമ്പത്ത് സെയ്തലവിയുടെ വീട്ടില്‍ അബ്ദുല്‍കരീം മന്ത്രവാദ ചികിത്സക്കെത്തിയത്. മാതാവിന്‍െറ തളര്‍വാതം സുഖപ്പെടുത്താന്‍ പ്രത്യേക ചികില്‍സക്ക് എത്തിയതാണിയാള്‍. 30,000 തവണ മന്ത്രം ജപിക്കാനും ചില മരുന്ന് കഴിക്കാനും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ഒരാഴ്ച മുമ്പ് വീട്ടുകാര്‍ കൊണ്ടോട്ടിയിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടയിലാണ് സമാന കേസില്‍ കാസര്‍കോട്ട് പിടിയിലായതും തെളിവെടുപ്പിന് വേങ്ങരയിലെത്തുന്നതും. കൂടുതല്‍ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് വേങ്ങര എസ്.ഐ ഇ. വേലായുധന്‍ അറിയിച്ചു...
ഇതിനിടയിലാണ് സമാന കേസില്‍ കാസര്‍കോട്ട് പിടിയിലായതും തെളിവെടുപ്പിന് വേങ്ങരയിലെത്തുന്നതും. കൂടുതല്‍ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് വേങ്ങര എസ്.ഐ ഇ. വേലായുധന്‍ അറിയിച്ചു...
Friday, November 11, 2011
ജീപ്പ് റോഡരികിലെ മരത്തിലിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്ക്...
ദേശീയപാതയില്‍ ജീപ്പ് റോഡരികിലെ മരത്തിലിടിച്ച് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികളായ ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. എന്‍.എച്ച് 17 മതിലകം മതില്‍മൂലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 6.30 ഓടെയായിരുന്നു അപകടം.
സാരമായി പരിക്കേറ്റ മലപ്പുറം കോട്ടക്കല്‍ തിരുത്തിക്കാടി പിലാക്കല്‍ അലിമുഹമ്മദിന്‍െറ മകന്‍ അഷറഫ് (52), മകള്‍ ഫൗസിയ (32), പൊന്നാനി ആണ്ടിപ്പിള്ളി മുഹമ്മദലിയുടെ മകള്‍ അനീഷ (18), തിരൂര്‍ എരിഞ്ഞിക്കല്‍ അഹമ്മദ് കുട്ടി ബാവയുടെ മകന്‍ ഇബ്രാഹിം ഷെഫീഖ് (35), ഭാര്യ റസിയ (30) എന്നിവരെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ പരിക്ക് സാരമല്ല. കോവളം ഉള്‍പ്പെടെ സ്ഥലങ്ങളില്‍ വിനോദയാത്രക്ക് ശേഷം ജീപ്പില്‍ നാട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു എല്ലാവരും. ജീപ്പ് നിയന്ത്രണം വിട്ട് റോഡിന് വലതുഭാഗത്തെ മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് വഴിവെച്ചതെന്ന് പറയുന്നു. സമാന രീതിയിലുള്ള അപകടങ്ങള്‍ ദേശീയപാതയില്‍ പതിവാണ്....
madhaymam
സാരമായി പരിക്കേറ്റ മലപ്പുറം കോട്ടക്കല്‍ തിരുത്തിക്കാടി പിലാക്കല്‍ അലിമുഹമ്മദിന്‍െറ മകന്‍ അഷറഫ് (52), മകള്‍ ഫൗസിയ (32), പൊന്നാനി ആണ്ടിപ്പിള്ളി മുഹമ്മദലിയുടെ മകള്‍ അനീഷ (18), തിരൂര്‍ എരിഞ്ഞിക്കല്‍ അഹമ്മദ് കുട്ടി ബാവയുടെ മകന്‍ ഇബ്രാഹിം ഷെഫീഖ് (35), ഭാര്യ റസിയ (30) എന്നിവരെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ പരിക്ക് സാരമല്ല. കോവളം ഉള്‍പ്പെടെ സ്ഥലങ്ങളില്‍ വിനോദയാത്രക്ക് ശേഷം ജീപ്പില്‍ നാട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു എല്ലാവരും. ജീപ്പ് നിയന്ത്രണം വിട്ട് റോഡിന് വലതുഭാഗത്തെ മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് വഴിവെച്ചതെന്ന് പറയുന്നു. സമാന രീതിയിലുള്ള അപകടങ്ങള്‍ ദേശീയപാതയില്‍ പതിവാണ്....
madhaymam
കുട്ടിയെ സ്റ്റാന്‍ഡില്‍ മറന്നു; തുഞ്ചന്‍പറമ്പ് കാണാനെത്തിയ യുവതികള്‍ വെട്ടിലായി...
വീട്ടുകാര്‍ അറിയാതെ തുഞ്ചന്‍പറമ്പിലെത്തിയ യുവതികള്‍ കുട്ടിയെ ബസ്സ്റ്റാന്‍ഡില്‍ മറന്നു. ചെമ്മാട് സി.കെ.പാറ സ്വദേശിനികളാണ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. സ്റ്റാന്‍ഡില്‍നിന്ന് തുഞ്ചന്‍ പറമ്പിലേക്ക് ഓട്ടോയില്‍ പുറപ്പെട്ടപ്പോള്‍ ഒരു കുട്ടി കയറാത്തത് ശ്രദ്ധിച്ചില്ല. അര മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ക്ക് കുട്ടിയെ തിരിച്ചു ലഭിച്ചത്.
ബസ്സ്റ്റാന്‍ഡ് പരിസരത്ത് കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാര്‍ പൊലീസ് എയ്ഡ് പോസ്റ്റിലെത്തിക്കുകയായിരുന്നു. ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തില്‍നിന്ന് അനൗണ്‍സ് ചെയ്തിട്ടും കുട്ടിയെ തേടി ആരും എത്താതിരുന്നതിനാല്‍ വിവരം പൊലീസിനെ അറിയിക്കുകയും പൊലീസ് കുട്ടിയെ കൊണ്ടുപോകുകയും ചെയ്തു.
തുഞ്ചന്‍ പറമ്പില്‍ ഓട്ടോ ഇറങ്ങിയപ്പോഴാണ് കുട്ടി ഇല്ലാത്ത വിവരം യുവതികള്‍ അറിഞ്ഞത്. ഇവരോടൊപ്പം ഏഴ് കുട്ടികളാണ് ഉണ്ടായിരുന്നത്. ഉടന്‍ സ്റ്റാന്‍ഡിലേക്ക് തന്നെ തിരിച്ചു. ഇവിടെ നിന്ന് നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റു വാങ്ങുകയായിരുന്നു.
madhyamam
ബസ്സ്റ്റാന്‍ഡ് പരിസരത്ത് കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാര്‍ പൊലീസ് എയ്ഡ് പോസ്റ്റിലെത്തിക്കുകയായിരുന്നു. ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തില്‍നിന്ന് അനൗണ്‍സ് ചെയ്തിട്ടും കുട്ടിയെ തേടി ആരും എത്താതിരുന്നതിനാല്‍ വിവരം പൊലീസിനെ അറിയിക്കുകയും പൊലീസ് കുട്ടിയെ കൊണ്ടുപോകുകയും ചെയ്തു.
തുഞ്ചന്‍ പറമ്പില്‍ ഓട്ടോ ഇറങ്ങിയപ്പോഴാണ് കുട്ടി ഇല്ലാത്ത വിവരം യുവതികള്‍ അറിഞ്ഞത്. ഇവരോടൊപ്പം ഏഴ് കുട്ടികളാണ് ഉണ്ടായിരുന്നത്. ഉടന്‍ സ്റ്റാന്‍ഡിലേക്ക് തന്നെ തിരിച്ചു. ഇവിടെ നിന്ന് നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റു വാങ്ങുകയായിരുന്നു.
madhyamam
Thursday, November 10, 2011
തിരൂരങ്ങാടി താലൂക്ക് മിനി സിവില്‍ സേ്‌റ്റഷന്‍ ഉദ്‌ഘാടനം ഇന്ന്......
തിരൂരങ്ങാടി താലൂക്ക് മിനി സിവില്‍സ്‌റ്റേഷന്‍ ഇന്നു രാവിലെ 10ന് റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബ് അധ്യക്ഷനാവും. വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് വിശിഷ്‌ടാതിഥിയാവും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.
പൊതുസമ്മേളന ഉദ്‌ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും താക്കോല്‍ ദാനം പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും നിര്‍വഹിക്കും
തിരൂരങ്ങാടി താലൂക്കിന്റെ പരിധിയില്‍ വരുന്ന സിവില്‍ സപ്ലൈസ്, എംപ്ലോയ്‌മെന്റ്, ലീഗല്‍ മെട്രോളജി, മൈനര്‍ ഇറിഗേഷന്‍, സെയില്‍സ് ടാക്‌സ്, അസി. ലേബര്‍, താലൂക്ക് ഓഫീസുകള്‍ തുടങ്ങിയവ പുതിയ കെട്ടിടത്തിലേക്ക് മാറ്റും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ കലക്‌ടര്‍ എം.സി. മോഹന്‍ദാസ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ സ്വാഗതം പറയും. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനിയര്‍ പി.കെ. സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും...
പൊതുസമ്മേളന ഉദ്‌ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും താക്കോല്‍ ദാനം പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും നിര്‍വഹിക്കും
തിരൂരങ്ങാടി താലൂക്കിന്റെ പരിധിയില്‍ വരുന്ന സിവില്‍ സപ്ലൈസ്, എംപ്ലോയ്‌മെന്റ്, ലീഗല്‍ മെട്രോളജി, മൈനര്‍ ഇറിഗേഷന്‍, സെയില്‍സ് ടാക്‌സ്, അസി. ലേബര്‍, താലൂക്ക് ഓഫീസുകള്‍ തുടങ്ങിയവ പുതിയ കെട്ടിടത്തിലേക്ക് മാറ്റും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ കലക്‌ടര്‍ എം.സി. മോഹന്‍ദാസ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ സ്വാഗതം പറയും. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനിയര്‍ പി.കെ. സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും...
കാലിക്കറ്റ് സര്‍വകലാശാല യൂത്ത്‌ലീഗിന് തീറെഴുതി കൊടുത്തതല്ല- വി.ശശികുമാര്‍....
യൂത്ത്‌ലീഗിന് തീറെഴുതി കൊടുത്തതല്ല കാലിക്കറ്റ് സര്‍വകലാശാലയും മലപ്പുറം ജില്ലയുമെന്നു മുന്‍ എം.എല്‍.എ. വി. ശശികുമാര്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇടതുപക്ഷ അനുകൂല ജീവനക്കാര്‍ നടത്തിവരുന്ന സമരം മലബാറിന്റെ ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ഇതു നേരിടുമെന്നുമുള്ള യൂത്ത്‌ലീഗിന്റെ പ്രസ്‌താവനക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയില്‍ നടന്നു വരുന്ന ഇടതുപക്ഷ ജീവനക്കാരുടെ നിരാഹാരസമരത്തിന് അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചു. പാതയോരത്തെ പൊതുയോഗം നിരോധിച്ചിട്ടില്ല. എന്നാല്‍ ഇതു നിയന്ത്രണ വിധേയമാക്കുകയാണ് ചെയ്‌തിട്ടുള്ളത്. നാടിനും ജനങ്ങള്‍ക്കും പൗരാവകാശത്തിനായി ശബ്‌ദിക്കുന്നവരെ പ്രതികാര ബുദ്ധിയോടെ ശിക്ഷിക്കുന്നതു നീതീകരിക്കാനാവില്ലെന്നും അത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്‌ഥാന സങ്കല്‍പങ്ങളെ ദോഷകരാമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്നു വരുന്ന ഇടതുപക്ഷ സംഘടനകളുടെ സമരത്തിന് ജില്ലയിലെ നാല്‍പതിനായിരം തൊഴിലാളികളുടെ പിന്തുണ നല്‍കുമെന്നും ശശികുമാര്‍ പറഞ്ഞു. ജീവനക്കാരുടെ പ്രൊബേഷനും പ്രൊമേഷനും കോടതി വിധി അനുസരിച്ചായിരിക്കും എന്ന തീരുമാനത്തിന് വിധേയമായി കേരളത്തിലെ മറ്റു സര്‍വകലാശാലകളില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും അതുപ്രകാരം ഇവിടെയും അതാകാമെന്നും അദ്ദേഹം പറഞ്ഞു. ടി. ഭാസ്‌ക്കരന്‍, പി. അശോകന്‍, കെ.ജെ. ചെല്ലപ്പന്‍, സ്‌റ്റാന്‍ലിന്‍, കായമ്പടം വേലായുധന്‍, പി. ഒമര്‍, എസ്. സദാനന്ദന്‍ പ്രസംഗിച്ചു...
ജില്ലയില്‍ ബാലപീഡനം വര്‍ധിക്കുന്നു....
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ ഈ വര്‍ഷം ബാലപീഡനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന് കീഴിലെ മലപ്പുറത്തെ ചൈല്‍ഡ് ലൈനിന്‍െറ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
2011 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രതിമാസ റിപ്പോര്‍ട്ട് ഇക്കാര്യം ശരിവെക്കുന്നു. ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന പ്രവണത വര്‍ധിക്കുകയാണ്. മിക്ക കേസുകളിലും അയല്‍വാസികളും അടുത്ത ബന്ധുക്കളുമാണ് പ്രതിപ്പട്ടികയിലെന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. വിദ്യാലയങ്ങളിലും ഇത്തരം പ്രവണതയുണ്ട്. മാതാപിതാക്കളുടെ അജ്ഞതയാണ് ആണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം വര്‍ധിക്കാന്‍ കാരണം. മാതാക്കളെ വിവരം അറിയിക്കുമ്പോള്‍ കുട്ടികളെ അവിശ്വസിക്കുകയാണ് ചെയ്യുന്നത്-കൗണ്‍സലിങ് വിദഗ്ധര്‍ പറയുന്നു.
ശാരീരിക-ലൈംഗികാതിക്രമങ്ങള്‍ക്ക് പുറമെ മാനസിക പീഡനവും പീഡനത്തിന്‍െറ പരിധിയില്‍ വരും. ഓരോ മാസവും ചൈല്‍ഡ്ലൈനില്‍ ബന്ധപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഇത് 1400നും 2000നുമിടയിലാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ജനുവരിയില്‍ 16 കേസുകളും ഫെബ്രുവരിയില്‍ 12 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് പത്ത്, ഏപ്രില്‍ 12, മെയ് അഞ്ച്, ജൂണ്‍ 24, ജൂലൈ 16, ആഗസ്റ്റ് ആറ്, സെപ്റ്റംബര്‍ അഞ്ച് എന്നിങ്ങനെയാണ് ഓരോ മാസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍
2011 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രതിമാസ റിപ്പോര്‍ട്ട് ഇക്കാര്യം ശരിവെക്കുന്നു. ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന പ്രവണത വര്‍ധിക്കുകയാണ്. മിക്ക കേസുകളിലും അയല്‍വാസികളും അടുത്ത ബന്ധുക്കളുമാണ് പ്രതിപ്പട്ടികയിലെന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. വിദ്യാലയങ്ങളിലും ഇത്തരം പ്രവണതയുണ്ട്. മാതാപിതാക്കളുടെ അജ്ഞതയാണ് ആണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം വര്‍ധിക്കാന്‍ കാരണം. മാതാക്കളെ വിവരം അറിയിക്കുമ്പോള്‍ കുട്ടികളെ അവിശ്വസിക്കുകയാണ് ചെയ്യുന്നത്-കൗണ്‍സലിങ് വിദഗ്ധര്‍ പറയുന്നു.
ശാരീരിക-ലൈംഗികാതിക്രമങ്ങള്‍ക്ക് പുറമെ മാനസിക പീഡനവും പീഡനത്തിന്‍െറ പരിധിയില്‍ വരും. ഓരോ മാസവും ചൈല്‍ഡ്ലൈനില്‍ ബന്ധപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഇത് 1400നും 2000നുമിടയിലാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ജനുവരിയില്‍ 16 കേസുകളും ഫെബ്രുവരിയില്‍ 12 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് പത്ത്, ഏപ്രില്‍ 12, മെയ് അഞ്ച്, ജൂണ്‍ 24, ജൂലൈ 16, ആഗസ്റ്റ് ആറ്, സെപ്റ്റംബര്‍ അഞ്ച് എന്നിങ്ങനെയാണ് ഓരോ മാസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍
ഡ്രൈവറെ മര്‍ദിച്ചെന്ന്; ചെമ്മാട്-തിരൂര്‍ റൂട്ടിലെ ബസ് സമരം ജനത്തെ വലച്ചു....
ബസ് ഡ്രൈവറെ മര്‍ദിച്ചെന്നാരോപിച്ച് തിരൂര്‍-ചെമ്മാട് റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ വലച്ചു.
ചൊവ്വാഴ്ച രാത്രി ഏഴരയോടെ കോറാട്ടാണ് താനാളൂര്‍ ചുങ്കത്തെ കുവൈത്ത് ബസ്ഡ്രൈവര്‍ നാസര്‍ ബാവയെ (30) ഒരു സംഘം മര്‍ദിച്ചത്. ഗാനമേളക്ക് പിരിവ് നല്‍കിയില്ളെന്ന കാരണത്താലാണത്രെ മര്‍ദനം. എന്നാല്‍, ചളിവെള്ളം തെറിപ്പിച്ചെന്നാരോപിച്ചാണ് ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചതെന്നാണ് നാട്ടുകാരുടെ മൊഴി. പരിക്കേറ്റ ഡ്രൈവര്‍ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മുന്നറിയിപ്പില്ലാതെയാണ് ബസ് ജീവനക്കാര്‍ പണിമുടക്കിയത്. ഈ റൂട്ടിലോടുന്ന മുഴുവന്‍ ബസുകളും പണിമുടക്കിയതോടെ വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ വലഞ്ഞു.
ചെമ്മാട്, കൊടിഞ്ഞി, വെള്ളിയാമ്പുറം, തെയ്യാല, വൈലത്തൂര്‍, താനാളൂര്‍, ചെമ്പ്ര വഴിയോടുന്ന ബസുകളാണ് പണിമുടക്കിയത്. ഡ്രൈവറെ മര്‍ദിച്ചവരെ പിടികൂടണമെന്ന് താലൂക്ക് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
madhyamam
ചൊവ്വാഴ്ച രാത്രി ഏഴരയോടെ കോറാട്ടാണ് താനാളൂര്‍ ചുങ്കത്തെ കുവൈത്ത് ബസ്ഡ്രൈവര്‍ നാസര്‍ ബാവയെ (30) ഒരു സംഘം മര്‍ദിച്ചത്. ഗാനമേളക്ക് പിരിവ് നല്‍കിയില്ളെന്ന കാരണത്താലാണത്രെ മര്‍ദനം. എന്നാല്‍, ചളിവെള്ളം തെറിപ്പിച്ചെന്നാരോപിച്ചാണ് ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചതെന്നാണ് നാട്ടുകാരുടെ മൊഴി. പരിക്കേറ്റ ഡ്രൈവര്‍ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മുന്നറിയിപ്പില്ലാതെയാണ് ബസ് ജീവനക്കാര്‍ പണിമുടക്കിയത്. ഈ റൂട്ടിലോടുന്ന മുഴുവന്‍ ബസുകളും പണിമുടക്കിയതോടെ വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ വലഞ്ഞു.
ചെമ്മാട്, കൊടിഞ്ഞി, വെള്ളിയാമ്പുറം, തെയ്യാല, വൈലത്തൂര്‍, താനാളൂര്‍, ചെമ്പ്ര വഴിയോടുന്ന ബസുകളാണ് പണിമുടക്കിയത്. ഡ്രൈവറെ മര്‍ദിച്ചവരെ പിടികൂടണമെന്ന് താലൂക്ക് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
madhyamam
Subscribe to:
Posts (Atom)