FLASH NEWS

Sunday, November 20, 2011

വാഗണ്‍ ദുരന്തത്തിന് തൊണ്ണൂറാണ്ട്...ചരിത്ര മ്യൂസിയമെന്ന സ്വപ്നം യാഥാര്‍ഥ്യമാകാതെ തിരൂര്‍...

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമാനതകളില്ലാത്ത, വാഗണ്‍ ദുരന്തത്തിന് സാക്ഷ്യം വഹിച്ച തിരൂരിന് ചരിത്ര മ്യൂസിയം ഇനിയും സ്വപ്നം. നാശത്തിന്‍െറ വക്കിലെത്തിയ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ മാത്രമാണ് തിരൂരില്‍ സ്മാരകമായുള്ളത്. തൊണ്ണൂറാണ്ട് ആയിട്ടും പുതുതലമുറക്കും ചരിത്ര കുതുകികള്‍ക്കും ദുരന്തത്തെ കുറിച്ച് വിവരം നല്‍കാന്‍ തിരൂരിലുള്ളത് ഖബറിടങ്ങളും തകര്‍ന്നു തുടങ്ങിയ ടൗണ്‍ഹാളുമാണ്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടൗണ്‍ഹാള്‍ വാഗണ്‍ ദുരന്ത സ്മാരകമെന്ന പ്രൗഢിയുമായാണ് നിലകൊള്ളുന്നത്. 1987ലായിരുന്നു ടൗണ്‍ഹാളിന്‍െറ ഉദ്ഘാടനം. എന്നാല്‍ വര്‍ഷങ്ങളായി ടൗണ്‍ഹാള്‍ ശോച്യാവസ്ഥയിലാണ്. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ പേര് പ്രദര്‍ശിപ്പിച്ച ബോര്‍ഡും നാശത്തിന്‍െറ വക്കിലാണ്.
ഹാളിനകത്തെ കസേരകള്‍ പലതും തകര്‍ന്ന് കിടക്കുകയാണ്. അടിയില്‍ കരിങ്കല്ലും മറ്റും സ്ഥാപിച്ച് പല ഇരിപ്പിടങ്ങളും താങ്ങി നിര്‍ത്തിയിരിക്കുകയാണ്. മേല്‍ക്കൂര അടര്‍ന്ന് തകര്‍ന്ന് വീണ് കൊണ്ടിരിക്കുന്നു. കെട്ടിടത്തിലും വ്യാപകമായി വിള്ളല്‍ വീണിട്ടുണ്ട്. ചില ഭാഗങ്ങളില്‍ ചുമരും തൂണും തമ്മിലുള്ള വിടവ് അപകടകരമായ നിലയിലാണ്. വേദിയും തകര്‍ച്ചയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വാങ്ങിയ ജനറേറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമായിട്ടില്ല. സമീപത്തെ പൂന്തോട്ടം കാടുമൂടി നശിച്ചു. പ്രവേശ കവാടത്തിന് സമീപത്തെ അലങ്കാര ജലധാര നോക്കുകുത്തിയായിട്ട് വര്‍ഷങ്ങളായി. നഗരസഭയുടെ മാലിന്യ വാഹനങ്ങള്‍ കഴുകുന്നത് മൂലം ടൗണ്‍ഹാള്‍ പരിസരം ദുര്‍ഗന്ധമയവുമായി. ടൗണ്‍ഹാളിന്‍െറ ശോച്യാവസ്ഥ പലകുറി കൗണ്‍സില്‍ യോഗങ്ങളില്‍ ചര്‍ച്ചാ വിഷയമായെങ്കിലും പരിഹാര നടപടികളുണ്ടായിട്ടില്ല. ടൗണ്‍ഹാള്‍ ശോച്യാവസ്ഥയിലായതോടെ ഇത് വാടകക്കെടുക്കാന്‍ ആളുകള്‍ മടിക്കുകയാണ്. ഇതുമൂലം നഗരസഭക്ക് വരുമാനം കുറഞ്ഞിട്ടുമുണ്ട്. നഗരസഭയുടെ നേതൃത്വത്തില്‍ ചരിത്രമ്യൂസിയം നിര്‍മിക്കുമെന്നത് വര്‍ഷങ്ങളായുള്ള പ്രഖ്യാപനമാണ്. നിലവിലെ ഭരണസമിതിയും ഈ വാഗ്ദാനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രാഥമിക നടപടികള്‍ പോലുമായില്ല.
1921 നവംബര്‍ ഇരുപതിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എം.എസ്.എല്‍.വി 1711 നമ്പര്‍ വാഗണില്‍ 90 പേരെ കുത്തിനിറച്ചായിരുന്നു ബ്രിട്ടീഷ് അധികൃതരുടെ കിരാത നടപടി. 72 പേരാണ് രക്തസാക്ഷിത്വം വരിച്ചത്. ഇവരെ തിരൂര്‍ കോരങ്ങത്ത് മസ്ജിദ് ഖബറിസ്ഥാനിലും കോട്ട് ജുമാമസ്ജിദ് ഖബറിസ്ഥാനിലുമാണ് ഖബറടക്കിയത്.....
madhayamam

No comments:

Post a Comment