FLASH NEWS

Tuesday, November 15, 2011

താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അപകടം പതിയിരിക്കുന്നു...

താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് ട്രെയിനപകട സാധ്യതയേറെ. അടുത്തിടെയായി നിരവധി ട്രെയിന്‍ യാത്രക്കാര്‍ക്കാണ് താനൂര്‍ റെയില്‍വേ ഭാഗത്തുവെച്ച് ഗുരുതര പരിക്കേറ്റത്.
രണ്ടാം പ്ളാറ്റ്ഫോമിന്‍െറ തെക്കുഭാഗം ഉയരം കൂട്ടിയിട്ടുണ്ട്. 50 മീറ്ററോളം നീളത്തില്‍ പഴയ പ്ളാറ്റ്ഫോമിനോട് ചേര്‍ത്ത ഭാഗമാണ് ഉയരം കൂട്ടിയത്. ട്രെയിനുകളുടെ ചവിട്ടുപടിയില്‍ അശ്രദ്ധമായി ഇരുന്ന് യാത്ര ചെയ്തിരുന്ന നിരവധി പേര്‍ക്ക് ഈ ഭാഗത്തുവെച്ച് അപകടം സംഭവിച്ചു. കാലിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റ് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്ളാറ്റ്ഫോം ഒരേ ഉയരത്തില്‍ പുതുക്കി പണിതാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂ.
മൂന്നാം ട്രാക്കിലൂടെ ട്രെയിന്‍ കടന്നുവരുന്നത് കാണാന്‍ കഴിയാത്തവിധം ട്രാക്കിന്‍െറ ഓരത്ത് പുല്‍ച്ചെടികള്‍ പന്തലിച്ചിട്ടുണ്ട്. ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഇല്ലാത്തതിനാല്‍ കാട്ടിലങ്ങാടി, ഒഴൂര്‍ ഭാഗങ്ങളില്‍നിന്ന് വരുന്ന കാല്‍നട യാത്രക്കാര്‍ ഈ ലൈന്‍ ക്രോസ് ചെയ്താണ് താനൂര്‍ നഗരത്തില്‍ എത്തുന്നത്. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ വടക്കു ഭാഗത്തുനിന്ന് വരുന്ന ട്രെയിന്‍ കാല്‍നട യാത്രക്കാരെ ഏതു നിമിഷവും തട്ടിയിടാം എന്ന അവസ്ഥയാണ്. ഫൂട്ട് ഓവര്‍ ബ്രിഡ്ജ് കിഴക്കു ഭാഗത്തേക്കു കൂടി നീട്ടി നിര്‍മിക്കുകയാണ് ഇതിന് പരിഹാരം.
പ്രശ്നം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ബ്രിഡ്ജ് നീട്ടി നിര്‍മിക്കുകയും റെയിലിന്‍െറ കിഴക്കു ഭാഗം കമ്പിവേലി കെട്ടുകയും ചെയ്താല്‍ അപകട സാധ്യത കുറക്കാന്‍ സാധിക്കും. പ്ളാറ്റ്ഫോമിലേക്കുള്ള വഴിയിലൂടെ അതിവേഗത്തില്‍ കടന്നുവരുന്ന യാത്രക്കാര്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുമ്പോഴും അപകടം സംഭവിച്ചേക്കും. പ്ളാറ്റ്ഫോമില്‍ നിന്ന് ട്രാക്കിലേക്ക് ഇറങ്ങി ചാടിക്കടക്കുന്നതിനിടെ എതിരെ വരുന്ന ട്രെയിന്‍ ശ്രദ്ധയില്‍പെടില്ല.
അപകട സാധ്യതക്കൊപ്പം സാമൂഹികദ്രോഹികളുടെ ശല്യവും ഇവിടെ പതിവായിട്ടുണ്ട്. ...
madhyamam

No comments:

Post a Comment