FLASH NEWS

Saturday, November 12, 2011

പിടിയിലായത് പൊലീസിന്‍െറയും നാട്ടുകാരുടെയും ഉറക്കം കെടുത്തിയവര്‍...

ഏറെനാള്‍ നാട്ടുകാരുടെയും പൊലീസിന്‍െറയും ഉറക്കം കെടുത്തിയ കവര്‍ച്ചാസംഘമാണ് പെരിന്തല്‍മണ്ണ പൊലീസിന്‍െറ പിടിയിലായത്. ആക്രമണ ശൈലിയിലുള്ള കവര്‍ച്ചാരീതിയില്‍നിന്ന് തമിഴ്നാട്ടിലെ കുറുവ സംഘങ്ങളാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസിന് സൂചനയുണ്ടായിരുന്നു. ശല്യം വര്‍ധിക്കുകയും സൈ്വര്യജീവിതത്തിന് ഭീഷണിയാവുകയും ചെയ്ത ഘട്ടത്തിലാണ് ജനമൈത്രി പൊലീസിന്‍െറ സഹായത്തോടെ ഗ്രാമങ്ങള്‍തോറും ജനജാഗ്രതാ സമിതി രൂപവത്കരിച്ചത്. നാട്ടുകാരുടെയും പൊലീസിന്‍െറയും സംയുക്ത പട്രോളിങ് പലഭാഗത്തും നടന്നു. ഇതിനിടയിലും പല സ്ഥലങ്ങളിലും കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. പൂപ്പലത്ത്നിന്നാണ് മോഷണം കഴിഞ്ഞ് മടങ്ങുന്ന സംഘാംഗത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് മറ്റ് രണ്ടുപേരെ പിടിക്കാന്‍ സഹായിച്ചത്. കള്ളന്‍മാര്‍ മാത്രം താമസിക്കുന്ന, കളവ് കുലത്തൊഴിലായി സ്വീകരിച്ച, തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമക്കാരാണ് പിടിയിലായവര്‍. തഞ്ചാവൂര്‍, മധുരൈ, തേനി, തിരുനല്‍വേലി തുടങ്ങി ഒട്ടേറെ പ്രദേശങ്ങളില്‍ മോഷ്ടാക്കള്‍ കുടുംബസമേതം താമസിക്കുന്ന ഗ്രാമങ്ങളുണ്ട്. വേനലാകുന്നതോടെയാണ് കേരളത്തിലേക്ക് ഇവരുടെ പ്രവാഹം.
ചെറുസംഘങ്ങളായും കുടുംബസമേതവും എത്തും. വാടക വീടുകളിലും റെയില്‍വേ ലൈനുകളിലും പുറമ്പോക്ക് ഭൂമികളിലും ടെന്‍റ് കെട്ടി താമസിക്കുന്ന ഇവര്‍ പകല്‍ പഴയ സാധനങ്ങളും മറ്റും പെറുക്കി നടന്ന് കവര്‍ച്ച നടത്തേണ്ട വീടുകള്‍ കണ്ടുവെക്കും. വൈകുന്നേരം എട്ടോടെ മദ്യപിച്ച് സമീപത്തെ റെയില്‍വേ സ്റ്റേഷനിലോ ബസ്സ്റ്റോപ്പിലോ കിടന്നുറങ്ങുന്ന സംഘം രാത്രി 12 ഓടെയാണ് ‘ജോലി’ ആരംഭിക്കുക. മോഷണത്തിന് പെരിന്തല്‍മണ്ണ തെരഞ്ഞെടുക്കാന്‍ കാരണം റെയില്‍വേ സ്റ്റേഷനുകള്‍ ഉണ്ടെന്നതാണ്. പലര്‍ക്കും മലയാളം നന്നായി അറിയും. പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. സി.എച്ച്. ആഷിഖ് എന്നിവരുടെ വീടുകള്‍ക്ക് പുറമെ ഓരാടംപാലം അയ്യാലില്‍ ഹസ്സന്‍, വലമ്പൂര്‍ കിളിയില്‍ പാറുകുട്ടി അമ്മ, പൂകുന്നന്‍ അബ്ബാസ്, പള്ളിയാലില്‍തൊടി നൗഫല്‍, കക്കൂത്ത് കിഴക്കേക്കര റെജീബ്, ജൂബിലിറോഡ് പാറക്കല്‍ നിഷാദ്, കീഴാറ്റൂര്‍ മഖാംപടി മേലെപുരക്കല്‍ വേലായുധന്‍, എലിപ്പറ്റ മുരളീധരന്‍, കീഴാറ്റൂര്‍ പനമ്പൂര്‍ ചേറോണ, വലമ്പൂര്‍ മുട്ടത്തില്‍ മുഹമ്മദ് ആസിഫ്, പൊന്ന്യാകുര്‍ശി കലകപ്പാറ ഖദീജ, വീരാന്‍കുട്ടി, സുലൈമാന്‍, ചേരിയാടന്‍ സെയ്തലവി, കോട്ടക്കല്‍ ചക്കിങ്ങല്‍ അലവി, കോഴിക്കോട് ചേവായൂര്‍ ശിവതീര്‍ഥം ബാലകൃഷ്ണന്‍, പൂര്‍ണിമ വീട്ടില്‍ ബാലകൃഷ്ണന്‍, കോഴിക്കോട് ഫാത്തിമ ഹില്‍സ് ആശുപത്രിയിലെ ഡോ. സാബിറ എന്നിവരുടെ വീടുകളിലും എട്ടുമാസ കാലയളവില്‍ ഈ സംഘം കവര്‍ച്ച നടത്തിയതായി പൊലീസ് പറഞ്ഞു.
അതിനിടെ, പെരിന്തല്‍മണ്ണയില്‍ പൊലീസ് കണ്‍ട്രോള്‍ റൂം ആരംഭിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഒരാഴ്ചക്കകം ഇത് യാഥാര്‍ഥ്യമാകുമെന്നും ഇതോടെ മോഷണ കേസുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നും ഡിവൈ.എസ്.പി കെ.പി. വിജയകുമാര്‍ പറഞ്ഞു. ഇതിനാവശ്യമായ വാഹനം ഒരുങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു...
madhyamam

No comments:

Post a Comment