FLASH NEWS

Monday, November 21, 2011

ക്ഷേത്രത്തിന്‌ ഉസ്‌മാന്‍ ഹാജി ഭൂമി വിട്ടുകൊടുത്തു; താനാളൂര്‍ മതസൗഹാര്‍ദത്തിനു മാതൃകയായി....

മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും ചരിത്രത്തില്‍ മലപ്പുറം ജില്ല ഒരിക്കല്‍ കൂടി മാതൃകയായി. ചരിത്ര പ്രസിദ്ധമായ താനാളൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്ര കമ്മിറ്റിയും സ്വകാര്യ വ്യക്‌തിയും തമ്മിലുള്ള ഭൂമി തര്‍ക്കം രമ്യമായി പരിഹരിച്ചുകൊണ്ടാണു താനാളൂര്‍ മാതൃക സൃഷ്‌ടിച്ചത്‌. ക്ഷേത്രത്തിനോടു ചേര്‍ന്നുകിടക്കുന്ന ഭൂമിയില്‍ ഇരുവിഭാഗവും തമ്മില്‍ അവകാശവാദം ഉന്നയിച്ചത്‌ ഒട്ടേറെ തവണ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ തിരൂര്‍ ആര്‍.ഡി.ഒ. കെ. ഗോപാലന്‍, തിരൂര്‍ ഡി.വൈ.എസ്‌.പി. കെ. സലീം, തഹസില്‍ദാര്‍ കെ. രാധാകൃഷ്‌ണന്‍ എന്നിവര്‍ മുന്‍കൈയെടുത്ത്‌ നടത്തിയ മധ്യസ്‌ഥശ്രമമാണ്‌ സൗഹാര്‍നത്തിനു വഴിയൊരുക്കിയത്‌. മത സൗഹാര്‍ദ ദിനമായ കഴിഞ്ഞ ദിവസം വൈകിട്ട്‌ താനാളൂര്‍ ക്ഷേത്ര പരിസരത്ത്‌ പ്രത്യേകം കെട്ടിയുയര്‍ത്തിയ വേദിയില്‍ വെച്ച്‌ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സ്‌ഥലം ഉടമ ഒ.ഉസ്‌മാന്‍ ഹാജി തിരൂര്‍ ആര്‍.ഡി.ഒ. കെ. ഗോപാലന്‌ വസ്‌തുവിന്റെ രേഖ കൈമാറുകയും അദ്ദേഹം ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ ടി. വിശ്വനാഥന്‌ ഏല്‍പ്പിക്കുകയും ചെയ്‌തു. ചടങ്ങ്‌ അബ്‌ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി. സുലൈഖ അധ്യക്ഷത വഹിച്ചു. ഒ. ഉസ്‌മാന്‍ ഹാജിയെ മലപ്പുറം ജില്ലാ കളക്‌ടര്‍ എം.സി. മോഹന്‍ദാസ്‌ ആദരിച്ചു. ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ കെ. സേതുരാമന്‍ ഉപഹാര സമര്‍പ്പണം നടത്തി. കെ. നാരായണന്‍ , എന്‍. മൂസക്കുട്ടി ഹാജി, വി.പി.എം. അബ്‌ദുറഹിമാന്‍, കള്ളിക്കല്‍ റസാഖ്‌, ടി. വിശ്വനാഥന്‍ പ്രസംഗിച്ചു. ഇതോ

ടുകൂടി പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പ്രശ്‌നത്തിന്‌ ശാശ്വതമായ പരിഹാരം ഉണ്ടായി. ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ ലഡുവിതരണം ചെയ്‌താണു സന്തോഷത്തില്‍ പങ്കാളികളായത്‌. സ്‌ത്രീകളും കുട്ടികളും അടക്കം താനാളൂരിലെ ജനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായി...
mangalam

No comments:

Post a Comment