FLASH NEWS

Friday, February 3, 2012

വേങ്ങരയില്‍ ആക്രിക്കടയില്‍ തീപ്പിടുത്തമുണ്ടായത് ഏറെ നേരം പരിഭ്രാന്തിയുണ്ടാക്കി


വേങ്ങര ടൗണിനുസമീപം ഗാനിദാസ് പടിയില്‍ ആരോഗ്യ കേന്ദ്രത്തിനും ബ്ളോക്ക് ഓഫിസിനും സമീപം ആക്രിക്കടകള്‍ അഗ്നിക്കിരയായി. തൊട്ടടുത്ത പറമ്പില്‍ തീയിട്ടത് പടര്‍ന്നാണ് ആക്രിക്കടയില്‍ തീയത്തെിയതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് രണ്ടോടെയാണ് പുക ഉയരുന്നത് കണ്ടത്. ആക്രിക്കടയില്‍ ജോലിചെയ്യുന്ന പതിനഞ്ചോളം സ്ത്രീകള്‍ തീപടര്‍ന്നതുകണ്ട് ഓടി രക്ഷപ്പെട്ടു. കൂട്ടിയിട്ട പ്ളാസ്റ്റിക്, കടലാസ്, റബര്‍, ഇരുമ്പ് തുടങ്ങിയവക്കും ഷെഡിനും തീ പിടിച്ചത് നിയന്ത്രിക്കാന്‍ നാട്ടുകാരും ഫയര്‍ഫോഴ്സും മണിക്കൂറുകളോളം പാടുപെടേണ്ടിവന്നു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ മൂച്ചിത്തോട്ടത്തില്‍ മുഹമ്മദ്കുട്ടി, മൂന്നിയൂര്‍ പാറക്കടവ് വാക്കത്തൊടി അബ്ദുല്‍ അസീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കടകള്‍. കടയില്‍ കൂട്ടിയിട്ട വിഷാംശമുള്ള സാമഗ്രികളടക്കമുള്ളവ ആളിക്കത്തിയത് പ്രദേശത്ത് ആശങ്ക പടര്‍ത്തി. സമീപത്തെ ക്വാര്‍ട്ടേഴ്സുകളിലുള്ളവരടക്കം പരിഭ്രാന്തരായി പുറത്തേക്കോടി. തീ കണ്ടയുടന്‍ പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചെങ്കിലും മൂന്നരയോടെയാണ് തിരൂരില്‍നിന്നുള്ള ആദ്യ ഫയര്‍യൂനിറ്റത്തെിയത്.
മലപ്പുറം സി.ഐ ടി.സി. വിജയനും സംഘവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മലപ്പുറത്തുനിന്ന് രണ്ട് യൂനിറ്റും മീഞ്ചന്തയില്‍നിന്ന് ഒരു യൂനിറ്റും ഫയര്‍ഫോഴ്സ് എത്തിയാണ് വൈകുന്നേരം ആറോടെ ഏറെക്കുറെ തീയണച്ചത്. വേങ്ങരയിലെ ഡിസ്കോ സര്‍വീസ്, ആരിഫ, മര്‍ഹബ തുടങ്ങിയ സ്വകാര്യ ജലവിതരണ ഏജന്‍സികളും തീയണക്കാനത്തെി. ട്രാഫിക് എസ്.ഐ ഭാസ്കരന്‍, വേങ്ങര എസ്.ഐ ഇ. വേലായുധന്‍, മലപ്പുറം എസ്.ഐ പ്രേംജിത്ത്, കണ്‍ട്രോള്‍ റൂം എസ്.ഐ ഹമീദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും തിരൂരങ്ങാടി തഹസില്‍ദാര്‍ സി. അബ്ദുറഷീദ്, വേങ്ങര വില്ളേജ് ഓഫിസര്‍ മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ സംഘവും സ്ഥലത്തത്തെി...
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യുക
..

No comments:

Post a Comment