FLASH NEWS

Sunday, March 18, 2012

ഏഷ്യാ കപ്പില്‍ പാകിസ്‌താനെതിരേ ഇന്ത്യക്ക്‌ ആറുവിക്കറ്റ്‌ വിജയം....


റണ്‍മല കാണുമ്പോള്‍ ആവേശം ഇരട്ടിക്കുന്ന വിരാട്‌ കോഹ്ലി എന്ന യുവതാരത്തിന്റെ പോരാട്ട വീര്യം ഇത്തവണ അനുഭവിച്ചത്‌ പാക്‌ ബൗളര്‍മാര്‍. കോഹ്ലിക്ക്‌ മറുപടി പറയാന്‍ പാക്‌നിരയില്‍ ബൗളര്‍മാരില്ലാതെ വന്നതോടെ അപരാജിതമായ കൂറ്റന്‍ സെഞ്ചുറിയുമായി കോഹ്ലി (183)ഇന്ത്യയെ മറ്റൊരു തിളക്കമാര്‍ന്ന വിജയത്തിലേക്കു നയിച്ചു. ഓസ്‌ട്രേലിയയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടത്തിയ കടന്നാക്രമണത്തിന്റെ തുടര്‍ച്ച ഏഷ്യാകപ്പ്‌ ക്രിക്കറ്റില്‍ കോഹ്ലി പാകിസ്‌താനെതിരേ പുറത്തെടുക്കുകയായിരുന്നു. വിജയത്തോടെ ഇന്ത്യ ഫൈനലിലെത്താനുള്ള സാധ്യത നിലനിര്‍ത്തി.

സ്‌കോര്‍: പാകിസ്‌താന്‍ ആറിന്‌ 329. ഇന്ത്യ 47.5 ഓവറില്‍ നാലിന്‌ 330.

പാകിസ്‌താന്‍ മുന്നോട്ടുവച്ച 330 എന്ന വിജയലക്ഷ്യം മറികടക്കുന്നതിനിടെ ഇന്ത്യക്കു നഷ്‌ടമായത്‌ വെറും നാലുവിക്കറ്റ്‌. സച്ചിന്‍ തെണ്ടുല്‍ക്കറുടേയും രോഹിത്‌ ശര്‍മയുടേയും തകര്‍പ്പന്‍ ബാറ്റിംഗും ഇന്ത്യന്‍ വിജയ ഗാഥയ്‌ക്ക് അകമ്പടിയായി.

ഓപ്പണര്‍മാരുടെ സെഞ്ചുറിയിലൂടെ കൂറ്റന്‍ സ്‌കോര്‍ കുറിച്ച പാകിസ്‌താനെ നേരിടാന്‍ ക്രീസിലിറങ്ങിയ ഇന്ത്യക്ക്‌ ഒരു റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ റണ്ണൊന്നുമെടുക്കാത്ത ഗൗതം ഗംഭീറിനെ നഷ്‌ടമായി. തുടര്‍ന്ന്‌ സച്ചിനു കൂട്ടായി കോഹ്ലി എത്തിയതോടെ ഇന്ത്യ പതുക്കെ പിടിമുറുക്കി. തകര്‍പ്പന്‍ ഫോമിലായിരുന്നു സച്ചിന്‍. 52 റണ്‍സെടുത്ത്‌ സച്ചിന്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 133. സച്ചിന്റെ ഇന്നിംഗ്‌ിസല്‍ അഞ്ചു ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നു. പിന്നീട്‌ എത്തിയ രോഹിത്‌ ശര്‍മയും (68) മികച്ച ബാറ്റിംഗ്‌ കാഴ്‌ചവച്ചു. 98 പന്തില്‍ 11 ഫോറുകളുടെ അകമ്പടിയോടെ ഇതിനിടെ കോഹ്ലി സെഞ്ചുറി പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറു കടന്നതിനുശേഷമാണ്‌ ശര്‍മ പുറത്താകുന്നത്‌. ശര്‍മ പുറത്തായി അധികം വൈകും മുമമ്പാ കോഹ്ലിയും വീണെങ്കിലും സിക്‌സും ഫോറുകളുമായി റെയ്‌ന ഇന്ത്യയെ വിജയതീരത്തെത്തിച്ചൂ. സ്‌കോര്‍ 318ല്‍ എത്തിയ ശേഷമാണ്‌ കോഹ്ലി ഉമര്‍ ഗുലിന്റെ പന്തില്‍ ഹഫീസ്‌ പിടിച്ച്‌ പുറത്തായത്‌. കോഹ്ലിയുടെ ഇന്നിഗംസില്‍ 22 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നു. 12 റണ്‍സേടെ റെയ്‌നയും നാലു റണ്‍സോടെ ക്യാപറ്റന്‍ ധോണിയും പുറത്താകാതെ നിന്നു.

ഇന്ത്യാ -പാക്‌ ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന മത്സരത്തില്‍ പാകിസ്‌താനാണ്‌ ടോസ്‌ ലഭിച്ചത്‌. ക്യാപറ്റന്റെ തീരുമാനത്തെ ന്യാായീകരിച്ച ഓപ്പണര്‍ പാകിസ്‌താന്റെ തുടക്കം അത്യുജ്‌ജ്വലമാക്കി. മുഹമ്മദ്‌ ഹഫീസും (105) നാസിം ജാംഷെഡും (112) ചേര്‍ന്ന ഒപ്പണിംഗ്‌ സഖ്യം ആറു റണ്‍സിലധികം റണ്‍റേറ്റില്‍ നേടിയത്‌ 224 റണ്‍സ്‌. അശ്വിന്‍ എറിഞ്ഞ 36-ാം ഓവറിലെ അഞ്ചാംപന്തില്‍ ഇര്‍ഫാന്‍ പഠാന്‌ പിടികൊടുത്ത്‌ നസീര്‍ മടങ്ങുമ്പോള്‍ രണ്ട്‌ ഓപ്പണര്‍മാരും സെഞ്ചുറി കുറിച്ചിരുന്നു. ഹഫീസിനെ അശോക്‌ ദിന്‍ഡ്‌ എല്‍.ബി.ഡബ്യൂവില്‍ കുടുക്കി. ഓപ്പണര്‍ പുറത്തായിട്ടും പാക്‌ ആക്രമണത്തിനു കുറവുണ്ടായില്ല.

24 പന്തില്‍ 28 റണ്‍ശസടുത്ത ഉമര്‍ അക്‌മലും വെറും 34 പന്തില്‍നിന്ന്‌ 52 റണ്‍സെടുത്ത ക്യാപ്‌ടന്‍ മിസ്‌ബാ ഉള്‍ഹഖും ഇന്ത്യന്‍ ബൗളര്‍മാരെ പരീക്ഷിച്ചു. ഇവര്‍ രണ്ടും പുറത്താലയതിനുളേശഷമാണ്‌ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്‌ പാക്‌ റണ്‍ ഒഴുക്കിനെ അല്‍പമെങ്കിലും നിയന്ത്രിക്കാന്‍ കഴിഞ്ഞത്‌. പിന്നീട്‌ വന്നവര്‍ക്ക്‌ കാര്യമായ സഗഭാവന നലകാന്‍ കഴിഞ്ഞില്ല. കരിയറില്‍ ഏളായിരം റണ്‍സ്‌ തികച്ചെങ്കിലും മുന്‍ ക്യാപ്‌ടന്‍ ഷാഹിദ്‌ അഫ്രീദിക്ക്‌ തിളങ്ങാന്‍ കഴിഞ്ഞില്ല.

ഇന്ത്യന്‍ ബൗളര്‍മാരില്‍ എട്ടോവറില്‍ 47 റണ്‍സ്‌ വിട്ടുകൊടുത്ത്‌ രണ്ടുവിക്കറ്റ്‌ വീഴ്‌ത്തിയ അശോക്‌ ദിന്‍ഡയും പമത്താവറില്‍ 56 റണ്‍സിന്‌ ഒരുവിക്കറ്റ്‌ വീഴ്‌ത്തിയ അവെിനുമാണ്‌ ഭേദപ്പെട്ട്‌ പ്രകടനം കാഴ്‌ചവച്ചത്‌. മറ്റു ബൗളര്‍മാരെല്ലാം പാക്‌ ബാറ്റ്‌സമാന്‍മാരുടെ മാരക പ്രഹരത്തിനിരയായി. യൂസഫ്‌ പത്താനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ്‌ കളത്തിലിറങ്ങിയത്‌. ....

No comments:

Post a Comment