FLASH NEWS

Tuesday, January 3, 2012

വേങ്ങര മണ്ഡലത്തില്‍ തന്റെ പ്രചരണത്തിന്‌ സി.പി.എമ്മില്‍ നിന്ന്‌ ഒരു സംഖ്യയും കിട്ടിയില്ലെന്നു കെ.പി. ഇസ്‌മായില്‍......

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വേണ്ടി ഐ.എന്‍.എല്‍. സ്‌ഥാനാര്‍ഥിയായി വേങ്ങരയില്‍ മല്‍സരിച്ച തന്റെ പ്രചാരണത്തിന്‌ സി.പി.എമ്മില്‍ നിന്ന്‌ ഒരു സംഖ്യയും കിട്ടിയിട്ടില്ലെന്നു കെ.പി. ഇസ്‌മായില്‍. ഐ.എന്‍.എല്‍. ജില്ലാ പ്രസിഡന്റ്‌ കൂടിയാണിദ്ദേഹം. പ്രചാരണച്ചെലവിനായി പണം സ്വരൂപിക്കാന്‍ പലരേയും തങ്ങള്‍ സമീപിച്ചപ്പോള്‍ അതു വാങ്ങിക്കൊണ്ടു പോയിട്ടുണ്ടെന്നാണു പറഞ്ഞത്‌. വേങ്ങരയില്‍ പ്രചരണത്തിനായി വി.എസ്‌. അച്യുതാനന്ദന്‍ എത്തിയിരുന്നെങ്കിലും അതു സി.പി.എമ്മിന്റെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ ഐ.എന്‍.എല്‍. കൂടി ആവശ്യപ്പെട്ടതനുസരിച്ചാണ്‌ വി.എസ്‌. വേങ്ങരയില്‍ പ്രചരണത്തിനെത്തിയത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ മല്‍സരിച്ച ഐ.എന്‍.എല്‍. സ്‌ഥാനാര്‍ഥി ദുര്‍ബലനായതു കൊണ്ടാണ്‌ ലീഗ്‌ സ്‌ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതെന്ന സി.പി.എമ്മിന്റെ പ്രചാരണം വാസ്‌തവവിരുദ്ധമാണ്‌. എന്നാല്‍ വേങ്ങരയില്‍ എല്‍.ഡി.എഫ്‌. തന്നെ ദുര്‍ബലമാണെന്ന്‌ കെ.പി. ഇസ്‌മായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഏറ്റവും ദുര്‍ബലമായ മണ്ഡലമാണ്‌ വേങ്ങര. ഇവിടെ സി.പി.എമ്മിലെ ചില നേതാക്കള്‍ ലീഗ്‌ സ്‌ഥാനാര്‍ഥിയുടെ ആശ്രിതരും ഒറ്റുകാരുമാണ്‌. ഈ വസ്‌തുത ജില്ലയിലെ മറ്റിടങ്ങളിലെ സി.പി.എം. പ്രവര്‍ത്തകര്‍ അറിയുന്നതു തടയാനാണ്‌ ഐ.എന്‍.എല്‍. സ്‌ഥാനാര്‍ഥിക്കെതിരെ നുണപ്രചാരണം നടത്തുന്നത്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ കണക്കുവെച്ചു നോക്കിയാല്‍ വേങ്ങരയില്‍ ഐ.എന്‍.എല്‍. സ്‌ഥാനാര്‍ഥി അല്ലായിരുന്നൂവെങ്കില്‍ എല്‍.ഡി.എഫിന്‌ കെട്ടിവെച്ച കാശുപോലും കിട്ടുമായിരുന്നില്ല. കാലങ്ങളായി എല്‍.ഡി.എഫിനൊപ്പം നിന്നു പ്രവര്‍ത്തിക്കുന്നവരാണ്‌ ഐ.എന്‍.എല്‍. എന്നാല്‍ കൂടെ നില്‍ക്കുന്നവരെ സമൂഹമധ്യത്തില്‍ അപഹസിക്കുന്ന പ്രചരണങ്ങളില്‍ നിന്ന്‌ സി.പി.എം. നേതൃത്വം പിന്‍മാറണമെന്നും ഇതു രാഷ്‌ട്രീയ മാന്യതക്കു ചേര്‍ന്നതല്ലെന്നും കെ.പി. ഇസ്‌മായില്‍ പറഞ്ഞു.
mangalam

No comments:

Post a Comment