FLASH NEWS

Monday, January 30, 2012

കാളികാവില്‍ മിനിബസ് മറിഞ്ഞു; 45 പേര്‍ക്ക് പരിക്ക് ...


നിയന്ത്രണംവിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കുപറ്റിയ ആറുപേരെ മഞ്ചേരി ജനറല്‍ ആസ്​പത്രിയിലും മറ്റുള്ളവരെ കാളികാവ്, വണ്ടൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആസ്​പത്രികളിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച 11 മണിയോടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. നീലാഞ്ചേരി കാളികാവ് റോഡിന്റെ ശോച്യാവസ്ഥയെ തുടര്‍ന്ന് ഈ റൂട്ടില്‍ അധികം ബസ്സുകളും ഓടുന്നില്ല. കല്യാണം അടക്കമുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ ഉള്‍പ്പെടെ വളരെയധികം പേര്‍ അപകടത്തില്‍പ്പെട്ട ബസ്സില്‍ കയറിയിരുന്നു.
വീതികുറഞ്ഞ റോഡില്‍നിന്ന് ആനവാരി വളവില്‍ നിയന്ത്രണംവിട്ട ബസ് താഴ്ചയിലേക്ക് നീങ്ങുകയാണുണ്ടായത്. ബസ്സിന്റെ മുന്‍വശം മരത്തിലിടിച്ച് തൂങ്ങിനിന്നു. പിറകുവശം റോഡരികിലെ പാറയിലും കുടുങ്ങി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍മൂലമാണ് അപകടത്തില്‍പ്പെട്ട ബസ്സില്‍നിന്ന് പരിക്കുപറ്റിയവരെയും മറ്റ് യാത്രക്കാരെയും പുറത്തിറക്കാന്‍ കഴിഞ്ഞത്.
പരിക്കേറ്റവര്‍
വള്ളിക്കാപറമ്പില്‍ റൈഹാനത്ത്(35), മാതാവ് ഫാത്തിമ (55), നീരിയോട്ടില്‍ ഗിരീഷ് (32), മാതാവ് ശാന്തകുമാരി (65), കളത്തിങ്ങല്‍ ചെറിയാപ്പ (35), വെള്ളയാലി മജീദ് (40) എന്നിവരാണ് മഞ്ചേരി ആസ്​പത്രിയിലുള്ളത്. കാളികാവിലെയും വണ്ടൂരിലെയും ആസ്​പത്രികളിലുള്ളവര്‍: ആയിഷ (42), സുമിത്ര (22), പുത്തന്‍വീട്ടില്‍ ഗോവിന്ദന്‍ നായര്‍ (77), ജയ (39), സബ്‌ന (19), പത്മിനി (53), ചില്ല (50), ഫസലുദ്ദീന്‍ (26), ഓട്ടുപാറ ഉനൈസ (10), ഗംഗാധരന്‍ (57), കദീജ (60), നഫീസ (45), ഹിഷ (ആറ്), ഷാന (17), ഷബില്‍ (ഏഴ്), ഹാദ (ആറ്), ചെമ്മലപ്പുറവന്‍ ബല്‍ക്കീസ് (36), അയ്യര്‍പാലി മൊയ്തീന്‍ (63), ബസ് ഡ്രൈവര്‍ അടയ്ക്കാകുണ്ടിലെ അബ്ദുറഹീം (26), പുത്തന്‍വീട് ജാനകി (60), കിളിയോല റസിയ (40), ചോക്കാട് വട്ടപറമ്പത്ത് ഗോപിനാഥന്‍ (58), കോട്ടപറമ്പില്‍ ഉമൈബ (38), മകള്‍ ഫാഹിമ (നാല്), വള്ളിക്കാപറമ്പില്‍ ഉനൈസ് (എട്ട്), ആയിശ (50), വള്ളിക്കാപറമ്പില്‍ സക്കീന (39), മക്കള്‍ അസ്‌ലം (നാല്), ഷരീഫ (12), വള്ളിക്കാപറമ്പില്‍ സുബൈദ (45), മകള്‍ ഹഫീഫ (എട്ട്), സവാദ് (നാല്), ജമീല (39), മുഹമ്മദാലി (50), നഫീസ (48), സാജിദ (35), പാര്‍വതി (65).
ആനവാരിയിലുണ്ടായ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷയായത് നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം. തലകീഴായി നില്‍ക്കുന്ന ബസ്സില്‍നിന്ന് പരിക്കുപറ്റിയവരെ സാഹസികമായാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ പുറത്തേക്കിറക്കിയത്. ഒരുനിമിഷംപോലും പാഴാക്കാതെ യുവാക്കള്‍ ബസ്സിലുള്ളവരെ പുറത്ത് കടത്തിയപ്പോള്‍ സ്ത്രീകള്‍ പരിക്കുപറ്റിയവരെ മറ്റു വാഹനങ്ങളില്‍ കയറ്റി ആസ്​പത്രിയിലെത്തിച്ചു.

ഉറ്റവരെയും ഉടയവരെയും കാത്തുനില്‍ക്കാതെ ഗുരുതരമായി പരിക്കുപറ്റിയവരെ റഫര്‍ചെയ്ത് ആസ്​പത്രികളിലെത്തിക്കാനും ഇവര്‍ ശ്രദ്ധിച്ചു. പേടിപ്പെടുത്തുന്ന നിലയില്‍ കാണപ്പെടുന്ന ബസ്സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന ഭാഗത്തിലൂടെ അകത്തുകടന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ്സില്‍ തിരക്ക് കൂടുതലായതിനാല്‍ യാത്രക്കാരെ പുറത്തിറക്കാന്‍ വളരെയധികം പ്രയാസപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയവരുടെ വാഹനങ്ങളിലാണ് പരിക്കുപറ്റിയവരെ ആസ്​പത്രികളിലെത്തിച്ചത്.
madhrbhumi

No comments:

Post a Comment