FLASH NEWS

Tuesday, January 3, 2012

തിരൂരില്‍ ഒരുമാസത്തിനിടെ മൂന്നാമത്തെ കഞ്ചാവ് വേട്ട....

തിരൂര്‍: മേഖലയില്‍ എക്സൈസ് സംഘം ഒരുമാസത്തിനിടെ നടത്തിയ കഞ്ചാവ് വേട്ടയില്‍ മൂന്നാമത്തെ സംഘമാണ് ഞായറാഴ്ച പിടിയിലായത്.
സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന ഇടുക്കി സ്വദേശി മോഹനനും വര്‍ഷങ്ങളോളമായി ചങ്കുവെട്ടി, വൈലത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ചില്ലറ വില്‍പന നടത്തുന്ന ബംഗാളി ബാബുവുമാണ് രണ്ട് പൊതികളിലായി മൂന്നുകിലോ കഞ്ചാവുമായി പിടിയിലായത്. ഡിസംബറില്‍ 350 ഗ്രാം കഞ്ചാവുമായി ഓട്ടോയടക്കം ഒരാളെയും 200 ഗ്രാം കഞ്ചാവുമായി മറ്റൊരാളെയും പിടികൂടിയിരുന്നു. ദേശീയപാതയിലെ ചങ്കുവെട്ടി ജങ്ഷന്‍ കേന്ദ്രീകരിച്ച് വര്‍ഷങ്ങളോളമായി കഞ്ചാവ് വില്‍പനക്കാര്‍ വിഹരിക്കുന്നു.
വൈലത്തൂര്‍ മേഖലയിലാണ് കൂടുതല്‍ വില്‍പനയെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. മുപ്പതോളം പേര്‍ വര്‍ഷങ്ങളായി മേഖലയില്‍ കഞ്ചാവ് വില്‍പനക്കാരായുണ്ടെന്നും ഞായറാഴ്ച പിടികൂടിയ ബംഗാളി ബാബു സ്ഥിരം വില്‍പനക്കാരില്‍ ഒരാളാണെന്നും വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
കഞ്ചാവ് പിടിച്ചാല്‍ സാക്ഷികളായി ഒപ്പിടാന്‍ ആരും മുന്നോട്ടു വരാറില്ളെങ്കിലും ഞായറാഴ്ച ചങ്കുവെട്ടിയില്‍ രണ്ടു പേര്‍ സന്നദ്ധരായി വന്നത് അഭിനന്ദനാര്‍ഹവും പുതിയ അനുഭവവുമാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

No comments:

Post a Comment