FLASH NEWS

Tuesday, July 19, 2011

വേങ്ങര മേഖലയില്‍ ക്വാറികളില്‍ പൊലീസ് പരിശോധന.....

വേങ്ങര കിളിനക്കോട് ക്രഷര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് വേങ്ങര മേഖലയില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി 30ലധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്റെ നിര്‍ദേശപ്രകാരം മലപ്പുറം സി.ഐ ടി.ബി. വിജയന്റെ നേതൃത്വത്തിലായിരുന്നു തിങ്കളാഴ്ച അഞ്ച് ടീമുകളായി പരിശോധന. കണ്ണമംഗലം, ഊരകം പഞ്ചായത്തുകളിലെ ക്വാറികളിലായിരുന്നു പരിശോധന. ഇവിടെ എക്‌സ്‌പ്ലോസീവ് ലൈസന്‍സുള്ള 10 ക്വോറികള്‍ മാത്രമേയുള്ളൂ. മറ്റെല്ലാം അനധികൃതമാണെന്നാണ് പൊലീസ് കണ്ടെത്തല്‍.

ചിലത് മൈനിങ് ആന്റ് ജിയോളജി പാസിന്റെ മറവിലാണ് പ്രവര്‍ത്തിക്കുന്നത്. ഊരകം, ചെരുപ്പടി മലകളില്‍ വ്യാപകമായി അനധികൃത ക്വാറികള്‍ ഉണ്ട്. മഴ കാരണം ഇവ പ്രവര്‍ത്തിക്കാത്തതിനാല്‍ പൊലീസ് ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ല. ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പരിശോധന തുടരുമെന്നും സി.ഐ അറിയിച്ചു. എസ്.ഐമാരായ കെ.സി. ബാബു, ബാബുരാജ്, ജെ.ഇ. ജയന്‍, യൂസുഫ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

No comments:

Post a Comment