FLASH NEWS

Wednesday, July 20, 2011

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അഗ്‌നിബാധ: കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് പരിക്ക്...

ഷാര്‍ജയിലെ ജനവാസ മേഖലയായ അല്‍ ബുതീനയിലെ കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒമ്പത് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടും. പരിക്കേറ്റവരെ അല്‍ ഖാസിമി, കുവൈത്ത് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മുറിയില്‍ സ്ഥാപിച്ച എയര്‍കണ്ടീഷനറില്‍ വൈദ്യുതി പ്രവാഹത്തിലുണ്ടായ തകരാറാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒരു മുറിയിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും അഗ്‌നിക്കിരയായി. സംഭവ സമയം ഈ ഫ്‌ളാറ്റിലെ താമസക്കാര്‍ പുറത്തായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ച സമയത്താണ് അപകടം നടന്നത്. ഈ സമയം പ്രദേശത്ത്് കനത്ത ചൂട് അനുഭവപ്പെട്ടിരുന്നു.

ആദ്യം തീപിടിത്തമുണ്ടായ മുറിയില്‍ നിന്ന് സമീപത്തെ കെട്ടിടങ്ങളിലേക്ക് പടര്‍ന്നെങ്കിലും സിവില്‍ ഡിഫന്‍സുകാര്‍ അതീവ ജാഗ്രത പുലര്‍ത്തിയതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി.

വൈദ്യുത ഉപകരണങ്ങള്‍ക്ക് തീ പിടിച്ച് കൂടുതല്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഇവിടെയുള്ള 42 അപാര്‍ട്ട്‌മെന്റിലെയും വൈദ്യുതി ബന്ധം അധികൃതര്‍ താല്‍ക്കാലികമായി വിച്‌ഛേദിച്ചു. ഇത് കാരണം കൂടുതല്‍ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. നിരവധി കുടുംബങ്ങള്‍ ഈ ഫ്‌ളാറ്റിലും സമീപത്തെ കെട്ടിടങ്ങളിലും താമസിക്കുന്നുണ്ട്. തീ പടരുന്നത്് കണ്ട്് മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ ഭയവിഹ്വലരായി. കൈക്കുഞ്ഞുങ്ങളെയുമെടുത്ത് പലരും കെട്ടിടത്തിന്റെ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.

കനത്തയില്‍ പുകയില്‍ ശ്വാസം മുട്ടി പലരും അവശരായി. ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയതോടെ ഇവര്‍ ആരോഗ്യനില വീണ്ടെടുത്തിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ക്യാപ്റ്റന്‍ മന്‍സൂര്‍ അല്‍ സുവൈദി പറഞ്ഞു.

ഷാര്‍ജയിലെ മിക്ക കെട്ടിടങ്ങളിലെയും വയറിങ് ജോലികള്‍ തൃപ്തികരമല്ലെന്ന് പരാതിയുണ്ട്. മതിയായ പവര്‍ പ്ലഗുകള്‍ സ്ഥാപിക്കാത്തതിനാല്‍ ഒരേ പ്ലഗില്‍ നിന്ന് കൂടുതല്‍ ഉപകരണങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന രീതി വളരെയേറെ അപകട കാരണമാകുന്നുണ്ട്

No comments:

Post a Comment