FLASH NEWS

Thursday, October 20, 2011

നിരവധി പേരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത മദ്രസാധ്യാപകന്‍ അറസ്‌റ്റില്‍ ....

താനൂര്‍: നിരവധി പേരില്‍ നിന്ന്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത മദ്രസാ അധ്യാപകനെ പോലീസ്‌ പിടികൂടി. എടരിക്കോട്‌ ചൊടലപാറ നന്നാട്ടില്‍ ശിഹാബുദ്ദീന്‍ മുസ്ല്യാര്‍ (29) ആണ്‌ പോലീസ്‌ പിടിയിലായത്‌.

തട്ടിപ്പിന്‌ ഇരയായവരുടെ പരാതിയെ തുടര്‍ന്നാണ്‌ അറസ്‌റ്റ്. താനൂര്‍ ദേവധാര്‍ മസ്‌ജിദ്‌ മദ്രസയില്‍ അധ്യാപകനായി ജോലിചെയ്യുന്നതിനിടെയാണ്‌ രാഷ്‌ട്രീയ സമുദായ നേതാക്കളകുടെ അടുത്ത ബന്ധുവാണെന്ന്‌ പരിചയപ്പെടുത്തി പണം കടം വാങ്ങിയത്‌.

പാണക്കാട്‌ തങ്ങളുടേയും അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി എം.എല്‍.എയുടേയും ബന്ധുവാണെന്ന്‌ പറഞ്ഞാണ്‌ പണം വാങ്ങിയിരുന്നത്‌.

ആറ്‌ മാസത്തിനിടയില്‍ തനൂരിലെ ഒരാളില്‍ നിന്ന്‌ 80000 രൂപയും ദേവധാര്‍ മസ്‌ജിദില്‍ നിന്ന്‌ 60000 രൂപയും ഇയാള്‍ കൈപ്പറ്റിയിരുന്നു.

ഇതിനിടെ ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക്‌ അപകടത്തില്‍ പെട്ട്‌ ഒരാള്‍ക്ക്‌ പരിക്കേറ്റു. ഇതിനു ശേഷം ഇയാള്‍ നാട്ടിലേക്ക്‌ പോയി. തിരിച്ച്‌ ജോലിക്കെത്താത്തതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ്‌ പലരില്‍ നിന്നായി വന്‍തുക കടം പറ്റിയതായി അിറയാന്‍ കഴിഞ്ഞത്‌.

ഇതിനിടെ ചമ്രവട്ടത്തെ ഒരു മദ്രസയില്‍ ജോലി ചെയ്യവെ സമാന രീതിയില്‍ പണം കടം വാങ്ങി ആളുകളെ വഞ്ചിച്ചിരുന്നു.

ഇയാളുടെ വീട്ടില്‍ നിന്ന്‌ നിരവധി സിംകാര്‍ഡുകളും പോലീസ്‌ കണ്ടെടുത്തു. തിരൂര്‍ പോലീസ്‌ പിടികൂടിയ ശിഹാബുദ്ദീനെ താനൂപോലീസിനു കൈമാറി.

താനൂര്‍ പോലീസ്‌ മുസ്ല്യാരെ മെഡിക്കല്‍ പരിശോധന നടത്തി. കേസെടുത്ത്‌ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്റ്‌ ചെയ്‌തു.

No comments:

Post a Comment