FLASH NEWS

Saturday, October 22, 2011

ജീവനക്കാരില്ല; ജില്ലാ മൃഗാശുപത്രി പ്രവര്‍ത്തനം താളം തെറ്റുന്നു...

ഗോരക്ഷ ഉള്‍പ്പെടെയുള്ള ബൃഹത്തായ പദ്ധതികള്‍ നടപ്പാക്കാനുള്ളപ്പോഴും കലക്ടറേറ്റിന് സമീപത്തുള്ള ജില്ലാ മൃഗാശുപത്രി ജീവനക്കാരില്ലാതെ വലയുന്നു.
സീനിയര്‍ വെറ്ററിനറി സര്‍ജന്‍, മൊബൈല്‍ ഡയഗനോസ്റ്റിക് ലബോറട്ടറി ക്ളിനിക്കല്‍ ലേബറായ വെറ്ററിനറി സര്‍ജന്‍, ജില്ലാ വെറ്ററിനറി സര്‍ജന്‍ തുടങ്ങി മൂന്ന് ഡോക്ടര്‍മാരുടെയും ഒരു ക്ളര്‍ക്കിന്‍െറയും ലാബ് ടെക്നീഷ്യന്‍െറയും ഒഴിവാണുള്ളത്.
ജില്ല മുഴുവന്‍ മരുന്ന് വിതരണം ചെയ്യേണ്ട മൊബൈല്‍ ഡയഗനോസ്റ്റിക് ലബോറട്ടറിയില്‍ ഡോക്ടര്‍, ലൈവ് സറ്റോക് ഇന്‍സ്പെക്ടര്‍, അറ്റന്‍ഡര്‍ എന്നിവരുടെ ഒരോ തസ്തിക ഒഴിഞ്ഞ് കിടക്കുന്നു. ക്ളിനിക്കല്‍ ലേബറില്‍ ഒരു വെറ്ററിനറി സര്‍ജന്‍ ഉണ്ടെങ്കിലും ഇയാള്‍ക്ക് ജില്ലാ മൃഗസംരക്ഷണ ഓഫിസിന്‍െറ ചുമതല കൂടിയുണ്ട്.
അതിനാല്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നത് പതിവാണ്. ജില്ലാ വെറ്ററിനറി സര്‍ജന്‍മാരുടെ രണ്ട് തസ്തികയുള്ളതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം മുതല്‍ ദീര്‍ഘാവധിയിലാണ്. ദിവസവും ഒ.പി പരിശോധനയുള്‍പ്പെടെ ചെയ്യേണ്ടത് ഇവരാണ്. ദിനംപ്രതി അമ്പതിലധികം ഒ.പിയാണ് ആശുപത്രിയിലെത്തുന്നത്. കൂടാതെ വീടുകളില്‍ പോയുള്ള പരിശോധന ആവശ്യമായി വരുമ്പോള്‍ പുറത്തേക്ക് പോകേണ്ടി വരുന്നതും പതിവാണ്.
ഗസറ്റഡ് തസ്തിക ആയതിനാല്‍ ഒപ്പ് വെക്കാന്‍ വരുന്നവരുടെ എണ്ണവും കൂടുതലാണ്. ഇതിനിടെ ഒരാളുടെ കുറവ് കാരണം ഏറെ പ്രയാസപ്പെടുകയാണ് ജിവനക്കാരും ജനങ്ങളും. നിലവില്‍ ഒരു ഡോക്ടറുടെ ഡ്യൂട്ടി സമയം രാവിലെ എട്ട് മുതല്‍ രണ്ട് വരെയാണ്. ബദല്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ തുടര്‍ സേവനം നടക്കാത്ത അവസ്ഥയാണ്.
ജില്ലയിലെ മുഴുവന്‍ കന്നുകാലികളെയും ഉള്‍പ്പെടുത്തിയുള്ള കുളമ്പ് രോഗ നിയന്ത്രണ പദ്ധതിയായ ഗോരക്ഷയുടെ ചുമതലയും ജില്ലാ വെറ്ററിനറി സര്‍ജനാണ്.
ജില്ലയില്‍ 91,152 പശുക്കളും 11,295 എരുമകളും 1115 പന്നികളും ഗോരക്ഷ പദ്ധതിയില്‍പ്പെടും. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ രൂപം നല്‍കിയ 123 വാക്സിനേഷന്‍ സംഘത്തെ നിയന്ത്രിക്കേണ്ടത് ജില്ലാ വെറ്ററിനറി സര്‍ജനാണ്.
നഗരസഭാ പരിധിയിലെ മുഴുവന്‍ കന്നുകാലികളുടെയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചുമതലയും ഇവര്‍ക്ക് തന്നെ...

No comments:

Post a Comment