FLASH NEWS

Thursday, January 24, 2013

പിരിച്ചെടുത്ത തേങ്ങയെച്ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു...


നബിദിനാഘോഷ പരിപാടിക്കായി മഹല്ലില്‍ നിന്നു പിരിച്ചെടുത്ത തേങ്ങയെച്ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. പൂച്ചോലമാട് കാപ്പന്‍ മുഹമ്മദ്ഹാജിയുടെയും കുഞ്ഞാച്ചുവിന്റെയും മകനായ മുജീബ്(32)ആണു മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ പൂച്ചോലമാട് അങ്ങാടിയിലാണ് സംഭവം. മഹല്ലിലെ വിവിധ വീടുകളില്‍ നിന്ന് മുജീബിന്റെ നേതൃത്വത്തില്‍ സംഭാവനയായി പിരിച്ചെടുത്ത തേങ്ങ മുക്കുമ്മല്‍ സിറാജ് എന്നയാളും കൂട്ടുകാരനും തുച്ഛമായ വിലക്ക് തന്നിഷ്ടപ്രകാരം കച്ചവടമുറപ്പിച്ചുവത്രെ. ഇതു ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സിറാജും കൂട്ടാളിയായ പടപ്പറമ്പിലെ നെടുമ്പള്ളി സൈതലവിയും ചേര്‍ന്ന് മുജീബിനെ കുത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സിറാജും സൈതലവിയും ഓടി രക്ഷപ്പെട്ടു. വേങ്ങര എസ്.ഐ ഹിദായത്തുല്ല മാമ്പ്രയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പ്രതികള്‍ക്കു വേണ്ടി രാത്രി വൈകിയും തിരച്ചില്‍ നടത്തുകയാണ്. മക്കയില്‍ ജോലിക്കാരനായ മുജീബ് രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വ്യാഴാഴ്ച പൂച്ചോലമാട് മഹല്ല് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

No comments:

Post a Comment