FLASH NEWS

Friday, May 25, 2012

കണ്ണീര്‍ച്ചാലായി ചാലിയാര്‍....


പുഴയില്‍നിന്നുള്ള അസാധാരണ ശബ്ദകോലാഹലം കേട്ടാണ് ജയനും ഉണ്ണികൃഷ്ണനും കൃഷ്ണകുമാറുമെല്ലാം ഓടിയെത്തിയത്. മുങ്ങിത്താഴുന്ന മക്കളെ രക്ഷപ്പെടുത്താനുള്ള ഒരമ്മയുടെ ആര്‍ത്തനാദമായിരുന്നു അതെന്ന് കടവിലെത്തിയപ്പോഴാണിവര്‍ അറിഞ്ഞത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഫിലോമിന ചൂണ്ടിക്കാണിച്ചിടത്തേക്ക് വന്നവരെല്ലാം എടുത്ത് ചാടി. രണ്ടാള്‍വരെ ആഴത്തില്‍ വെള്ളമുള്ള കടവില്‍നല്ല ചുഴിയുണ്ടായിരുന്നതാണ് അപകടകാരണം. കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി അധികം താമസിയാതെത്തന്നെ ജയനും കൂട്ടരും എത്തിയിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ ആദ്യത്തെ നാലുപേരെയും കിട്ടി. അല്‍പം താഴേയ്ക്ക് മാറിയാണ് അലീന കിടന്നിരുന്നത്. മറ്റുള്ളവരെയെല്ലാം വെള്ളത്തില്‍നിന്നെടുത്തപ്പോള്‍ നല്ല ചലനമുണ്ടായിരുന്നതായി ജയനും മറ്റും പറഞ്ഞു. അലീന മാത്രമാണ് കൂടുതല്‍ തളര്‍ന്നതായി തോന്നിയിരുന്നത്. കുട്ടികളെ ഓരോരുത്തരെയായി കരയ്‌ക്കെത്തിച്ച ഉടനെ കാത്തുനിന്നിരുന്ന വാഹനങ്ങളില്‍ ആസ്​പത്രിയിലേക്കയച്ചു. വീണ്ടും അടുത്തയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയും ചെയ്തു. വെള്ളത്തില്‍ മുങ്ങിത്താഴ്ന്നവരുടെ ജീവന്റെ അവസാന തുടിപ്പ് നിലനിര്‍ത്താന്‍ ആവുന്നത് ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ഇവര്‍ക്ക് ബാക്കി.

No comments:

Post a Comment